മകൻ മരിച്ചതറിഞ്ഞ് ലോറി പതിവഴിയിൽ ഉപേക്ഷിച്ച് ഡ്രൈവർ നാട്ടിലേക്ക് പാഞ്ഞു, 20 ദിവസമായി എഴുപതുവയസുള്ള ക്ലീനർ രങ്കണ്ണ പെരുവഴിയിൽ, ഭക്ഷണവും വെള്ളവും ഇല്ലാതെ വലഞ്ഞപ്പോൾ തുണയായി സമീപത്തെ ഹോട്ടലുകാർ, പ്രായത്തിന്റെ അവശതയും പെരുവഴിയിൽ കിടക്കേണ്ടി വന്നതിന്റെ മനോവിഷമത്തിലും രങ്കണ്ണയ്യ...!

വിധിയെ തടുക്കാൻ ആർക്കും പറ്റില്ല.അത് എപ്പോൾ എങ്ങനെ എവിടെവെച്ച് എന്നത് പ്രവചനാതീതമാണ്.അത്തരത്തിൽ ചരക്ക് ലോറിയുമായി പോകവേ മകന്റെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ ലോറിയുടെ ഡ്രൈവർ ആകെ പകച്ചുപോയി പിന്നെ മറ്റൊന്നിനേ പറ്റിയും ചിന്തിക്കാതെ നാട്ടിലേക്ക് പോകാനായി തിടുക്കം കൂട്ടി.
ആന്ധ്രപ്രദേശിൽ നിന്നു ഇരിട്ടിയിലേക്ക് സിമന്റും ആയി എത്തിയപ്പോളാണ് മകന്റെ അപ്രതീക്ഷിത വിയോഗ വാർത്ത ലോറിയുടെ ഡ്രൈവർ അറിയുന്നത് .തെലുങ്ക് മാത്രം അറിയാവുന്ന ഒപ്പമുണ്ടായിരുന്ന ക്ലീനർ ആന്ധ്ര സ്വദേശി രങ്കണ്ണയെ പോലും ആസാഹര്യത്തിൽ ഓർക്കാൻ കഴിയാത്ത മാനസികാവസ്ഥലിയാരുന്നു അദ്ദേഹം.
ഉടൻ ആന്ധ്രപ്രദേശ് റജിസ്‌ട്രേഷനിൽ ഉള്ള ലോറി കല്ലുമുട്ടിയിൽ നിർത്തിയിട്ട് ക്ലീനർ വിജയവാഡ സ്വദേശി 70 കാരനായ രങ്കണ്ണയെ താക്കോൽ എൽപിച്ചു ഡ്രൈവർ നാട്ടിലേക്കു പോയി. പക്ഷെ രങ്കണ്ണ ഇരുപത് ദിവസമായി ഇപ്പോഴും ലോറിയിൽ തന്നെ പെരുവഴിയിൽ കിടക്കുകയാണ്.
തെലുങ്ക് മാത്രം ആണു രങ്കണ്ണയ്ക്ക് അറിയാവുന്നത്. കയ്യിൽ പണമില്ലാതെ ഭക്ഷണവും വെള്ളവും ഇല്ലാതെ വലഞ്ഞ ഇദ്ദേഹത്തിനു സമീപമുള്ള ഹോട്ടലുകാരും മറ്റും ആണു ഭക്ഷണം നൽകുന്നത്.ഇരിട്ടിയിൽ ഗോഡൗണിൽ സിമന്റ് ഇറക്കി മടങ്ങുമ്പോൾ ആണു തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ മകൻ മരിച്ചത് അറിയുന്നത്.
പോയ ഡ്രൈവറോ, പകരം ഡ്രൈവറോ തിരിച്ചു വരാത്തതാണു രങ്കണ്ണ 'വഴിയിൽ' ആവാൻ കാരണം. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരോ ഫോൺ നമ്പറോ ഇയാൾക്കറിയില്ല.ലോറിക്ക് മുകളിൽ ഉടമസ്ഥൻ എന്ന് കരുതുന്ന രവികിരൺ എന്ന ആളുടെ പേരും ഫോൺ നമ്പറുകളും എഴുതി ചേർത്തിട്ടുണ്ട്.
ഇതിലേക്ക് ചിലർ വിളിച്ചപ്പോൾ 2 ദിവസം കൊണ്ട് ഡ്രൈവറെ വിടാം എന്നു പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഉടമസ്ഥന് 50 ലേറെ ലോറികൾ ഉള്ളതായി പറയുന്നു. പ്രായത്തിന്റെ അവശതയും 20 ദിവസം ആയി പെരുവഴിയിൽ കിടക്കേണ്ടി വന്നതിന്റെ മനോവിഷമത്തിലുമാണ് രങ്കണ്ണ.
https://www.facebook.com/Malayalivartha