Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..

സിംബാബ്വേ ക്രിക്കറ്റിന് ഐസിസി വിലക്ക്; മനസ്സ് തകര്‍ന്ന് താരങ്ങള്‍

19 JULY 2019 05:12 PM IST
മലയാളി വാര്‍ത്ത

സിംബാബ്വെയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലക്കേര്‍പ്പെടുത്തി.രാജ്യത്തിന്റെ ഭരണനേതൃത്വം ക്രിക്കറ്റ് ഭരണത്തിലും അനാവശ്യമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇതോടെ, ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ സിംബാബ്വെയെ പ്രതിനിധീകരിച്ച് ടീമുകള്‍ക്ക് പങ്കെടുക്കാനാകില്ല. ഐസിസിയില്‍നിന്ന് സിംബാബ്‌വെയ്ക്ക് ലഭിച്ചുവന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി. മാത്രമല്ല, അടുത്ത വര്‍ഷം നടക്കുന്ന പുരുഷ, വനിതാ ട്വന്റി20 ലോകകപ്പുകളുടെ യോഗ്യതാ മല്‍സരങ്ങളും സിംബാബ്‌വെയ്ക്കു നഷ്ടമാകും.

ലണ്ടനില്‍ ഒരാഴ്ച നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സിംബാബ്‌വെയെ വിലക്കാനുള്ള തീരുമാനം. ഐസിസിയുടെ ചട്ടമനുസരിച്ച് ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുണ്ടായെന്നാണ് ഐസിസി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം കേട്ടശേഷമാണ് വിലക്കാനുള്ള ഐസിസിയുടെ തീരുമാനം.

'സംഘടനയിലെ ഒരു അംഗരാജ്യത്തെ വിലക്കാനുള്ള തീരുമാനം അനായാസം കൈക്കൊണ്ട ഒന്നല്ല. പക്ഷേ, ക്രിക്കറ്റിനെ നമുക്ക് അനാവശ്യ രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്' - ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വിശദീകരിച്ചു. 'സിംബാബ്‌വെയില്‍ നടന്ന കാര്യങ്ങള്‍ ഐസിസിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇത്തരം നടപടികള്‍ അനുവദിച്ചു കൊടുക്കാനാകില്ല' - മനോഹര്‍ പറഞ്ഞു.

ഭരണകൂടത്തിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി, സിംബാബ്‌വെയുടെ ക്രിക്കറ്റ് വികസനത്തിനും താരങ്ങളുടെ പരിപോഷണത്തിനുമായി ഐസിസി നല്‍കുന്ന ഫണ്ടുകള്‍ വകമാറി വിനിയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് വിലക്കിനു കാരണമെന്നാണ് സൂചന. പണപ്പെരുപ്പം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് സിംബാബ്‌വെ. അംഗരാജ്യങ്ങള്‍ക്ക് യുഎസ് ഡോളറിലാണ് ഐസിസി ഫണ്ട് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ഫണ്ട് ഭരണകൂടം പിടിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടിയന്തര വിലക്കിനു കാരണം.

2015-ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് 'വാണിങ്' നല്‍കിയ സംഭവമുണ്ടെങ്കിലും ഒരു സമ്പൂര്‍ണ അംഗരാജ്യത്തിന് ഐസിസി വിലക്കേര്‍പ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. അതേസമയം, നേപ്പാള്‍ ഉള്‍പ്പെടെയുള്ള അസോഷ്യേറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റ് ഭരണത്തിലെ രാഷ്ട്രീയ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ വിലക്കിലാണ്. എങ്കിലും നേപ്പാളിന്റെ ദേശീയ ടീമുകള്‍ക്ക് ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല.

ക്രിക്കറ്റ് ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ചൂണ്ടിക്കാട്ടി സിംബാബ്വയെ വിലക്കിയതോടെ, ഭാവിയെച്ചൊല്ലി കടുത്ത ആശങ്കയില്‍ താരങ്ങള്‍.'ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് മറ്റു ജോലികള്‍ക്ക് അപേക്ഷിക്കണോ' എന്ന് സിംബാബ്വെ താരം സിക്കന്ദര്‍ റാസ ചോദിക്കുന്നു. ടീമിനെ വിലക്കിയത് ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിയെങ്കിലും ഐസിസിയിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് റാസ ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഉപജീവനമാക്കിയ ഒട്ടേറെപ്പേരുടെ ജീവിതമാണ് ഇത്തരം നടപടിയിലൂടെ ഇരുട്ടിലാകുന്നതെന്ന് റാസ ചൂണ്ടിക്കാട്ടി.

'ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഞങ്ങള്‍. സത്യം പറഞ്ഞാല്‍ ഇപ്പോഴും ഷോക്ക് മാറിയിട്ടില്ല. ഞങ്ങളുടെ രാജ്യാന്തര കരിയര്‍ ഇത്തരത്തില്‍ അവസാനിക്കുന്നതില്‍ അതിയായ വേദന തോന്നുന്നു. ഇത് ഒരു കളിക്കാരന്റെ മാത്രം കാര്യമല്ല. ഒരു രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്. ഇനി ഞങ്ങള്‍ എവിടേക്കു പോകണം? ഇവിടെനിന്ന് രക്ഷപ്പെടാനുള്ള എന്തെങ്കിലും വഴിയുണ്ടോ?' - റാസ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വിടണമെന്ന് തീട്ടുരം  (7 minutes ago)

ഒറ്റപ്പെട്ട് കോൺഗ്രസ്  (24 minutes ago)

ഒന്നാം സമ്മാനം 12 കോടി രൂപ...  (36 minutes ago)

10 കോടി രൂപയുടെ കേന്ദ്ര സർക്കാർ ആനുകൂല്യം  (53 minutes ago)

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന  (57 minutes ago)

ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും...  (1 hour ago)

കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി  (1 hour ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും  (1 hour ago)

അപകടശേഷം കാർ നിർത്താതെ... ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി  (1 hour ago)

ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (2 hours ago)

തിരക്ക് കുറയുന്നതിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗിന് ഇളവ്  (2 hours ago)

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (11 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (12 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (12 hours ago)

Malayali Vartha Recommends