Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

സിംബാബ്വേ ക്രിക്കറ്റിന് ഐസിസി വിലക്ക്; മനസ്സ് തകര്‍ന്ന് താരങ്ങള്‍

19 JULY 2019 05:12 PM IST
മലയാളി വാര്‍ത്ത

സിംബാബ്വെയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലക്കേര്‍പ്പെടുത്തി.രാജ്യത്തിന്റെ ഭരണനേതൃത്വം ക്രിക്കറ്റ് ഭരണത്തിലും അനാവശ്യമായി ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇതോടെ, ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ സിംബാബ്വെയെ പ്രതിനിധീകരിച്ച് ടീമുകള്‍ക്ക് പങ്കെടുക്കാനാകില്ല. ഐസിസിയില്‍നിന്ന് സിംബാബ്‌വെയ്ക്ക് ലഭിച്ചുവന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി. മാത്രമല്ല, അടുത്ത വര്‍ഷം നടക്കുന്ന പുരുഷ, വനിതാ ട്വന്റി20 ലോകകപ്പുകളുടെ യോഗ്യതാ മല്‍സരങ്ങളും സിംബാബ്‌വെയ്ക്കു നഷ്ടമാകും.

ലണ്ടനില്‍ ഒരാഴ്ച നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സിംബാബ്‌വെയെ വിലക്കാനുള്ള തീരുമാനം. ഐസിസിയുടെ ചട്ടമനുസരിച്ച് ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുണ്ടായെന്നാണ് ഐസിസി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം കേട്ടശേഷമാണ് വിലക്കാനുള്ള ഐസിസിയുടെ തീരുമാനം.

'സംഘടനയിലെ ഒരു അംഗരാജ്യത്തെ വിലക്കാനുള്ള തീരുമാനം അനായാസം കൈക്കൊണ്ട ഒന്നല്ല. പക്ഷേ, ക്രിക്കറ്റിനെ നമുക്ക് അനാവശ്യ രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്' - ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വിശദീകരിച്ചു. 'സിംബാബ്‌വെയില്‍ നടന്ന കാര്യങ്ങള്‍ ഐസിസിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇത്തരം നടപടികള്‍ അനുവദിച്ചു കൊടുക്കാനാകില്ല' - മനോഹര്‍ പറഞ്ഞു.

ഭരണകൂടത്തിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി, സിംബാബ്‌വെയുടെ ക്രിക്കറ്റ് വികസനത്തിനും താരങ്ങളുടെ പരിപോഷണത്തിനുമായി ഐസിസി നല്‍കുന്ന ഫണ്ടുകള്‍ വകമാറി വിനിയോഗിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് വിലക്കിനു കാരണമെന്നാണ് സൂചന. പണപ്പെരുപ്പം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് സിംബാബ്‌വെ. അംഗരാജ്യങ്ങള്‍ക്ക് യുഎസ് ഡോളറിലാണ് ഐസിസി ഫണ്ട് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ഫണ്ട് ഭരണകൂടം പിടിച്ചെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് അടിയന്തര വിലക്കിനു കാരണം.

2015-ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് 'വാണിങ്' നല്‍കിയ സംഭവമുണ്ടെങ്കിലും ഒരു സമ്പൂര്‍ണ അംഗരാജ്യത്തിന് ഐസിസി വിലക്കേര്‍പ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണ്. അതേസമയം, നേപ്പാള്‍ ഉള്‍പ്പെടെയുള്ള അസോഷ്യേറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റ് ഭരണത്തിലെ രാഷ്ട്രീയ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ വിലക്കിലാണ്. എങ്കിലും നേപ്പാളിന്റെ ദേശീയ ടീമുകള്‍ക്ക് ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല.

ക്രിക്കറ്റ് ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ചൂണ്ടിക്കാട്ടി സിംബാബ്വയെ വിലക്കിയതോടെ, ഭാവിയെച്ചൊല്ലി കടുത്ത ആശങ്കയില്‍ താരങ്ങള്‍.'ക്രിക്കറ്റ് കിറ്റ് കത്തിച്ചുകളഞ്ഞ് മറ്റു ജോലികള്‍ക്ക് അപേക്ഷിക്കണോ' എന്ന് സിംബാബ്വെ താരം സിക്കന്ദര്‍ റാസ ചോദിക്കുന്നു. ടീമിനെ വിലക്കിയത് ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിയെങ്കിലും ഐസിസിയിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് റാസ ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഉപജീവനമാക്കിയ ഒട്ടേറെപ്പേരുടെ ജീവിതമാണ് ഇത്തരം നടപടിയിലൂടെ ഇരുട്ടിലാകുന്നതെന്ന് റാസ ചൂണ്ടിക്കാട്ടി.

'ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഞങ്ങള്‍. സത്യം പറഞ്ഞാല്‍ ഇപ്പോഴും ഷോക്ക് മാറിയിട്ടില്ല. ഞങ്ങളുടെ രാജ്യാന്തര കരിയര്‍ ഇത്തരത്തില്‍ അവസാനിക്കുന്നതില്‍ അതിയായ വേദന തോന്നുന്നു. ഇത് ഒരു കളിക്കാരന്റെ മാത്രം കാര്യമല്ല. ഒരു രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്. ഇനി ഞങ്ങള്‍ എവിടേക്കു പോകണം? ഇവിടെനിന്ന് രക്ഷപ്പെടാനുള്ള എന്തെങ്കിലും വഴിയുണ്ടോ?' - റാസ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (17 minutes ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (1 hour ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (1 hour ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (1 hour ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (1 hour ago)

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (2 hours ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (2 hours ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (2 hours ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (2 hours ago)

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ  (2 hours ago)

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ...  (3 hours ago)

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (3 hours ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (4 hours ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (4 hours ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (4 hours ago)

Malayali Vartha Recommends