Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

2007 ട്വന്റി20 ലോകകപ്പ് ഹീറോ ജൊഗീന്ദര്‍, ഇന്ന് ലോകത്തിന്റെ ഹീറോയെന്ന് ഐസിസി

30 MARCH 2020 11:34 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്നു നയിക്കുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ജൊഗീന്ദര്‍ ശര്‍മയെ അഭിനന്ദിച്ചു . 2007-ലെ കന്നി ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരില്‍ നിര്‍ണായക അവസാന ഓവര്‍ ബോള്‍ ചെയ്ത് ഇന്ത്യയ്ക്ക് വിജയവും കിരീടവും സമ്മാനിച്ച താരമാണ് ജൊഗീന്ദര്‍ ശര്‍മ. അതിനുശേഷം ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാനപാലന ചുമതലയുമായി സജീവമാണ്.

ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ വിജയാഹ്ലാദത്തിന്റെ ചിത്രം ആദ്യ പകുതിയിലും മാസ്‌കണിഞ്ഞ് കര്‍മനിരതനായി നില്‍ക്കുന്ന പൊലീസ് വേഷത്തിലുള്ള ജൊഗീന്ദറിന്റെ ചിത്രം രണ്ടാം പകുതിയിലും ചേര്‍ത്തുവച്ച് ഐസിസിയുടെ അഭിനന്ദനക്കുറിപ്പ് ഇങ്ങനെയാണ്.

'2007: ട്വന്റി20ലോകകപ്പ് ഹീറോ

2020: യഥാര്‍ഥ ലോക ഹീറോ

ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം പൊലീസ് യൂണിഫോം അണിഞ്ഞ ഇന്ത്യന്‍താരം ജൊഗീന്ദര്‍ ശര്‍മ, ആഗോള ആരോഗ്യ പ്രതിസന്ധിയായ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കര്‍മനിരതനാണ്' - ഐസിസി ട്വിറ്ററില്‍ കുറിച്ചു.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഫൈനലിലെ താരമായത് ക്യാപ്റ്റന്‍ എം.എസ്.ധോണിക്കൊപ്പം് ഈ ഹരിയാനക്കാരനാണ്- ഇന്ത്യയ്ക്കുവേണ്ടി അവസാന ഓവര്‍ എറിഞ്ഞ ജൊഗീന്ദര്‍ ശര്‍മ! ലോകകപ്പിനു മുന്‍പും ശേഷവും രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ശര്‍മ എന്ന പേരു കേട്ടിട്ടില്ല. ചിലപ്പോള്‍ ആ ഓവറിനുവേണ്ടി മാത്രമായിരിക്കണം ജൊഗീന്ദര്‍ ഇന്ത്യന്‍ ടീമില്‍ അവതരിച്ചത്.

പിന്നീടിങ്ങോട്ട് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു പന്തുപോലും എറിയാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടില്ല. 2011-ല്‍ നടന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയിലാണ് ജൊഗീന്ദറിനെ അവസാനമായി ക്രിക്കറ്റ് ഫീല്‍ഡില്‍ കണ്ടത്. പിന്നീട് ജഴ്‌സി മാറി യൂണിഫോം ആയി. ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയാണ് ജൊഗീന്ദര്‍ ഇപ്പോള്‍!

രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ആകെ കളിച്ചത് നാല് ഏകദിനവും നാല് ട്വന്റി20 മല്‍സരങ്ങളുമാണ്. നാലു ട്വന്റി20 മല്‍സരങ്ങളും കളിച്ചത് ലോകകപ്പിലാണ്. 2004-ല്‍ ധോണിക്കൊപ്പം ബംഗ്ലദേശിനെതിരെയാണ് ജൊഗീന്ദറിന്റെ അരങ്ങേറ്റം. ആദ്യ മല്‍സരത്തില്‍തന്നെ നേടിയ അഷ്‌റാഫുളിന്റെ വിക്കറ്റാണ് ഏകദിനത്തിലെ ആകെ സമ്പാദ്യം. മൂന്നു മല്‍സരങ്ങള്‍ നീണ്ട ബംഗ്ലദേശ് പര്യടനത്തിനുശേഷം ടീമില്‍നിന്നു പുറത്തായി. 2007-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ കട്ടക്ക് ഏകദിനമായിരുന്നു അവസാനത്തെ ഏകദിന മല്‍സരം.

പിന്നീട് പ്രത്യക്ഷപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍നടന്ന ട്വന്റി20 ലോകകപ്പ് ടീമിലാണ്. ട്വന്റി20യെക്കുറിച്ച് അധികം ധാരണയായിട്ടില്ലാത്ത കാലം. വലിയ പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും സീനിയറായ യുവരാജിനെ പരിഗണിക്കാതെ ധോണിയെ ക്യാപ്റ്റനാക്കി ബിസിസിഐ പരീക്ഷണത്തിനൊരുങ്ങി. ധോണിയുടെ യുവനിരയില്‍ ഓള്‍റൗണ്ടര്‍ എന്നനിലയില്‍ ജൊഗീന്ദറും കയറിപ്പറ്റി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിലും അവസാന ഓവര്‍ എറിഞ്ഞത് ജൊഗീന്ദര്‍ ആയിരുന്നു. 22 റണ്‍സ് വിജയലക്ഷ്യമുള്ളപ്പോള്‍ 7 റണ്‍സ് മാത്രംവിട്ടു നല്‍കി ജൊഗീന്ദര്‍ ഇന്ത്യയെ ഫൈനലിലേക്കു നടത്തിച്ചു.

ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ അവസാന ഓവര്‍... ഒറ്റ വിക്കറ്റ് ശേഷിക്കേ 13 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ഹര്‍ഭജന്‍ ഉണ്ടായിട്ടും ധോണി ബോള്‍ ഏല്‍പ്പിച്ചത് ജൊഗീന്ദറിനെ. ആദ്യ പന്തു തന്നെ വൈഡ്. എല്ലാവരും തലയില്‍ കൈവച്ചു. രണ്ടാം പന്തില്‍ മിസ്ബയുടെ അടി കൊണ്ടില്ല, പന്ത് ധോണിയുടെ കൈയില്‍. ലക്ഷ്യം 5 പന്തില്‍ 12. അടുത്ത ബോളും ജൊഗീന്ദര്‍ ഓഫില്‍ എറിയുമെന്നു മനസ്സില്‍ കണ്ട മിസ്ബ ഓഫിലേക്ക് ഇറങ്ങി നിന്നു. ജൊഗീന്ദറിന്റെ വക ജൂസി ഫുള്‍ടോസ്. ഒന്നാന്തരം സിക്‌സര്‍. ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ ശ്രപിച്ച നിമിഷം. ജയിക്കാന്‍ ഇനി 4 പന്തില്‍ ആറുമാത്രം.

ചങ്കിടിപ്പുകള്‍ക്കിടയില്‍ ജൊഗീന്ദറിന്റെ അടുത്ത പന്ത്. 43 റണ്‍സില്‍ നില്‍ക്കുന്ന മിസ്ബ വീണ്ടും ഓഫിലേക്കിറങ്ങി. ഫൈന്‍ ലെഗിലെ ശ്രീശാന്തിനെ മറികടന്ന് ബൗണ്ടറി തന്നെ ലക്ഷ്യം. ഷോട്ട് അല്‍പ്പം പാളി, ഉയര്‍ന്നുപോയ പന്ത് എങ്ങനെയോ ശ്രീശാന്ത് കൈയില്‍ ഒതുക്കി. പിന്നീട് എല്ലാം ചരിത്രം. കപ്പ് നേട്ടമൊക്കെ ആഘോഷിച്ചെങ്കിലും പിന്നീട് ജൊഗീന്ദറിന് ഇന്ത്യന്‍ ടീമില്‍നിന്നു വിളിവന്നില്ല. ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായി 2011 വരെ ജൊഗീന്ദര്‍ ഐപിഎല്ലില്‍ കളിച്ചു. ഇടയ്ക്ക് ഒരു കാര്‍ അപകടത്തില്‍ ജൊഗീന്ദറിനു തലയ്ക്കു സാരമായി പരുക്കേല്‍ക്കുകയുമുണ്ടായി. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയെങ്കിലും പിന്നീട് പൊലീസ് യൂണിഫോമിലേക്കു മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (8 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (9 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (9 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (9 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (12 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (12 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (12 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (13 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (13 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (13 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (13 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (14 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (14 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (14 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (14 hours ago)

Malayali Vartha Recommends