Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

2007 ട്വന്റി20 ലോകകപ്പ് ഹീറോ ജൊഗീന്ദര്‍, ഇന്ന് ലോകത്തിന്റെ ഹീറോയെന്ന് ഐസിസി

30 MARCH 2020 11:34 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്നു നയിക്കുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ജൊഗീന്ദര്‍ ശര്‍മയെ അഭിനന്ദിച്ചു . 2007-ലെ കന്നി ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരില്‍ നിര്‍ണായക അവസാന ഓവര്‍ ബോള്‍ ചെയ്ത് ഇന്ത്യയ്ക്ക് വിജയവും കിരീടവും സമ്മാനിച്ച താരമാണ് ജൊഗീന്ദര്‍ ശര്‍മ. അതിനുശേഷം ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാനപാലന ചുമതലയുമായി സജീവമാണ്.

ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ വിജയാഹ്ലാദത്തിന്റെ ചിത്രം ആദ്യ പകുതിയിലും മാസ്‌കണിഞ്ഞ് കര്‍മനിരതനായി നില്‍ക്കുന്ന പൊലീസ് വേഷത്തിലുള്ള ജൊഗീന്ദറിന്റെ ചിത്രം രണ്ടാം പകുതിയിലും ചേര്‍ത്തുവച്ച് ഐസിസിയുടെ അഭിനന്ദനക്കുറിപ്പ് ഇങ്ങനെയാണ്.

'2007: ട്വന്റി20ലോകകപ്പ് ഹീറോ

2020: യഥാര്‍ഥ ലോക ഹീറോ

ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം പൊലീസ് യൂണിഫോം അണിഞ്ഞ ഇന്ത്യന്‍താരം ജൊഗീന്ദര്‍ ശര്‍മ, ആഗോള ആരോഗ്യ പ്രതിസന്ധിയായ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കര്‍മനിരതനാണ്' - ഐസിസി ട്വിറ്ററില്‍ കുറിച്ചു.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഫൈനലിലെ താരമായത് ക്യാപ്റ്റന്‍ എം.എസ്.ധോണിക്കൊപ്പം് ഈ ഹരിയാനക്കാരനാണ്- ഇന്ത്യയ്ക്കുവേണ്ടി അവസാന ഓവര്‍ എറിഞ്ഞ ജൊഗീന്ദര്‍ ശര്‍മ! ലോകകപ്പിനു മുന്‍പും ശേഷവും രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ശര്‍മ എന്ന പേരു കേട്ടിട്ടില്ല. ചിലപ്പോള്‍ ആ ഓവറിനുവേണ്ടി മാത്രമായിരിക്കണം ജൊഗീന്ദര്‍ ഇന്ത്യന്‍ ടീമില്‍ അവതരിച്ചത്.

പിന്നീടിങ്ങോട്ട് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു പന്തുപോലും എറിയാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടില്ല. 2011-ല്‍ നടന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയിലാണ് ജൊഗീന്ദറിനെ അവസാനമായി ക്രിക്കറ്റ് ഫീല്‍ഡില്‍ കണ്ടത്. പിന്നീട് ജഴ്‌സി മാറി യൂണിഫോം ആയി. ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയാണ് ജൊഗീന്ദര്‍ ഇപ്പോള്‍!

രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ആകെ കളിച്ചത് നാല് ഏകദിനവും നാല് ട്വന്റി20 മല്‍സരങ്ങളുമാണ്. നാലു ട്വന്റി20 മല്‍സരങ്ങളും കളിച്ചത് ലോകകപ്പിലാണ്. 2004-ല്‍ ധോണിക്കൊപ്പം ബംഗ്ലദേശിനെതിരെയാണ് ജൊഗീന്ദറിന്റെ അരങ്ങേറ്റം. ആദ്യ മല്‍സരത്തില്‍തന്നെ നേടിയ അഷ്‌റാഫുളിന്റെ വിക്കറ്റാണ് ഏകദിനത്തിലെ ആകെ സമ്പാദ്യം. മൂന്നു മല്‍സരങ്ങള്‍ നീണ്ട ബംഗ്ലദേശ് പര്യടനത്തിനുശേഷം ടീമില്‍നിന്നു പുറത്തായി. 2007-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ കട്ടക്ക് ഏകദിനമായിരുന്നു അവസാനത്തെ ഏകദിന മല്‍സരം.

പിന്നീട് പ്രത്യക്ഷപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍നടന്ന ട്വന്റി20 ലോകകപ്പ് ടീമിലാണ്. ട്വന്റി20യെക്കുറിച്ച് അധികം ധാരണയായിട്ടില്ലാത്ത കാലം. വലിയ പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും സീനിയറായ യുവരാജിനെ പരിഗണിക്കാതെ ധോണിയെ ക്യാപ്റ്റനാക്കി ബിസിസിഐ പരീക്ഷണത്തിനൊരുങ്ങി. ധോണിയുടെ യുവനിരയില്‍ ഓള്‍റൗണ്ടര്‍ എന്നനിലയില്‍ ജൊഗീന്ദറും കയറിപ്പറ്റി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിലും അവസാന ഓവര്‍ എറിഞ്ഞത് ജൊഗീന്ദര്‍ ആയിരുന്നു. 22 റണ്‍സ് വിജയലക്ഷ്യമുള്ളപ്പോള്‍ 7 റണ്‍സ് മാത്രംവിട്ടു നല്‍കി ജൊഗീന്ദര്‍ ഇന്ത്യയെ ഫൈനലിലേക്കു നടത്തിച്ചു.

ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ അവസാന ഓവര്‍... ഒറ്റ വിക്കറ്റ് ശേഷിക്കേ 13 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ഹര്‍ഭജന്‍ ഉണ്ടായിട്ടും ധോണി ബോള്‍ ഏല്‍പ്പിച്ചത് ജൊഗീന്ദറിനെ. ആദ്യ പന്തു തന്നെ വൈഡ്. എല്ലാവരും തലയില്‍ കൈവച്ചു. രണ്ടാം പന്തില്‍ മിസ്ബയുടെ അടി കൊണ്ടില്ല, പന്ത് ധോണിയുടെ കൈയില്‍. ലക്ഷ്യം 5 പന്തില്‍ 12. അടുത്ത ബോളും ജൊഗീന്ദര്‍ ഓഫില്‍ എറിയുമെന്നു മനസ്സില്‍ കണ്ട മിസ്ബ ഓഫിലേക്ക് ഇറങ്ങി നിന്നു. ജൊഗീന്ദറിന്റെ വക ജൂസി ഫുള്‍ടോസ്. ഒന്നാന്തരം സിക്‌സര്‍. ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ ശ്രപിച്ച നിമിഷം. ജയിക്കാന്‍ ഇനി 4 പന്തില്‍ ആറുമാത്രം.

ചങ്കിടിപ്പുകള്‍ക്കിടയില്‍ ജൊഗീന്ദറിന്റെ അടുത്ത പന്ത്. 43 റണ്‍സില്‍ നില്‍ക്കുന്ന മിസ്ബ വീണ്ടും ഓഫിലേക്കിറങ്ങി. ഫൈന്‍ ലെഗിലെ ശ്രീശാന്തിനെ മറികടന്ന് ബൗണ്ടറി തന്നെ ലക്ഷ്യം. ഷോട്ട് അല്‍പ്പം പാളി, ഉയര്‍ന്നുപോയ പന്ത് എങ്ങനെയോ ശ്രീശാന്ത് കൈയില്‍ ഒതുക്കി. പിന്നീട് എല്ലാം ചരിത്രം. കപ്പ് നേട്ടമൊക്കെ ആഘോഷിച്ചെങ്കിലും പിന്നീട് ജൊഗീന്ദറിന് ഇന്ത്യന്‍ ടീമില്‍നിന്നു വിളിവന്നില്ല. ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായി 2011 വരെ ജൊഗീന്ദര്‍ ഐപിഎല്ലില്‍ കളിച്ചു. ഇടയ്ക്ക് ഒരു കാര്‍ അപകടത്തില്‍ ജൊഗീന്ദറിനു തലയ്ക്കു സാരമായി പരുക്കേല്‍ക്കുകയുമുണ്ടായി. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയെങ്കിലും പിന്നീട് പൊലീസ് യൂണിഫോമിലേക്കു മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (8 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (9 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (10 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (10 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (10 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (11 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (11 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (12 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (12 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (12 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (12 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (12 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (14 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (14 hours ago)

Malayali Vartha Recommends