Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

2007 ട്വന്റി20 ലോകകപ്പ് ഹീറോ ജൊഗീന്ദര്‍, ഇന്ന് ലോകത്തിന്റെ ഹീറോയെന്ന് ഐസിസി

30 MARCH 2020 11:34 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്നു നയിക്കുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ജൊഗീന്ദര്‍ ശര്‍മയെ അഭിനന്ദിച്ചു . 2007-ലെ കന്നി ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരില്‍ നിര്‍ണായക അവസാന ഓവര്‍ ബോള്‍ ചെയ്ത് ഇന്ത്യയ്ക്ക് വിജയവും കിരീടവും സമ്മാനിച്ച താരമാണ് ജൊഗീന്ദര്‍ ശര്‍മ. അതിനുശേഷം ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാനപാലന ചുമതലയുമായി സജീവമാണ്.

ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ വിജയാഹ്ലാദത്തിന്റെ ചിത്രം ആദ്യ പകുതിയിലും മാസ്‌കണിഞ്ഞ് കര്‍മനിരതനായി നില്‍ക്കുന്ന പൊലീസ് വേഷത്തിലുള്ള ജൊഗീന്ദറിന്റെ ചിത്രം രണ്ടാം പകുതിയിലും ചേര്‍ത്തുവച്ച് ഐസിസിയുടെ അഭിനന്ദനക്കുറിപ്പ് ഇങ്ങനെയാണ്.

'2007: ട്വന്റി20ലോകകപ്പ് ഹീറോ

2020: യഥാര്‍ഥ ലോക ഹീറോ

ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം പൊലീസ് യൂണിഫോം അണിഞ്ഞ ഇന്ത്യന്‍താരം ജൊഗീന്ദര്‍ ശര്‍മ, ആഗോള ആരോഗ്യ പ്രതിസന്ധിയായ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കര്‍മനിരതനാണ്' - ഐസിസി ട്വിറ്ററില്‍ കുറിച്ചു.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഫൈനലിലെ താരമായത് ക്യാപ്റ്റന്‍ എം.എസ്.ധോണിക്കൊപ്പം് ഈ ഹരിയാനക്കാരനാണ്- ഇന്ത്യയ്ക്കുവേണ്ടി അവസാന ഓവര്‍ എറിഞ്ഞ ജൊഗീന്ദര്‍ ശര്‍മ! ലോകകപ്പിനു മുന്‍പും ശേഷവും രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ശര്‍മ എന്ന പേരു കേട്ടിട്ടില്ല. ചിലപ്പോള്‍ ആ ഓവറിനുവേണ്ടി മാത്രമായിരിക്കണം ജൊഗീന്ദര്‍ ഇന്ത്യന്‍ ടീമില്‍ അവതരിച്ചത്.

പിന്നീടിങ്ങോട്ട് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു പന്തുപോലും എറിയാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടില്ല. 2011-ല്‍ നടന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയിലാണ് ജൊഗീന്ദറിനെ അവസാനമായി ക്രിക്കറ്റ് ഫീല്‍ഡില്‍ കണ്ടത്. പിന്നീട് ജഴ്‌സി മാറി യൂണിഫോം ആയി. ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയാണ് ജൊഗീന്ദര്‍ ഇപ്പോള്‍!

രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ആകെ കളിച്ചത് നാല് ഏകദിനവും നാല് ട്വന്റി20 മല്‍സരങ്ങളുമാണ്. നാലു ട്വന്റി20 മല്‍സരങ്ങളും കളിച്ചത് ലോകകപ്പിലാണ്. 2004-ല്‍ ധോണിക്കൊപ്പം ബംഗ്ലദേശിനെതിരെയാണ് ജൊഗീന്ദറിന്റെ അരങ്ങേറ്റം. ആദ്യ മല്‍സരത്തില്‍തന്നെ നേടിയ അഷ്‌റാഫുളിന്റെ വിക്കറ്റാണ് ഏകദിനത്തിലെ ആകെ സമ്പാദ്യം. മൂന്നു മല്‍സരങ്ങള്‍ നീണ്ട ബംഗ്ലദേശ് പര്യടനത്തിനുശേഷം ടീമില്‍നിന്നു പുറത്തായി. 2007-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ കട്ടക്ക് ഏകദിനമായിരുന്നു അവസാനത്തെ ഏകദിന മല്‍സരം.

പിന്നീട് പ്രത്യക്ഷപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍നടന്ന ട്വന്റി20 ലോകകപ്പ് ടീമിലാണ്. ട്വന്റി20യെക്കുറിച്ച് അധികം ധാരണയായിട്ടില്ലാത്ത കാലം. വലിയ പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും സീനിയറായ യുവരാജിനെ പരിഗണിക്കാതെ ധോണിയെ ക്യാപ്റ്റനാക്കി ബിസിസിഐ പരീക്ഷണത്തിനൊരുങ്ങി. ധോണിയുടെ യുവനിരയില്‍ ഓള്‍റൗണ്ടര്‍ എന്നനിലയില്‍ ജൊഗീന്ദറും കയറിപ്പറ്റി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിലും അവസാന ഓവര്‍ എറിഞ്ഞത് ജൊഗീന്ദര്‍ ആയിരുന്നു. 22 റണ്‍സ് വിജയലക്ഷ്യമുള്ളപ്പോള്‍ 7 റണ്‍സ് മാത്രംവിട്ടു നല്‍കി ജൊഗീന്ദര്‍ ഇന്ത്യയെ ഫൈനലിലേക്കു നടത്തിച്ചു.

ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ അവസാന ഓവര്‍... ഒറ്റ വിക്കറ്റ് ശേഷിക്കേ 13 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ഹര്‍ഭജന്‍ ഉണ്ടായിട്ടും ധോണി ബോള്‍ ഏല്‍പ്പിച്ചത് ജൊഗീന്ദറിനെ. ആദ്യ പന്തു തന്നെ വൈഡ്. എല്ലാവരും തലയില്‍ കൈവച്ചു. രണ്ടാം പന്തില്‍ മിസ്ബയുടെ അടി കൊണ്ടില്ല, പന്ത് ധോണിയുടെ കൈയില്‍. ലക്ഷ്യം 5 പന്തില്‍ 12. അടുത്ത ബോളും ജൊഗീന്ദര്‍ ഓഫില്‍ എറിയുമെന്നു മനസ്സില്‍ കണ്ട മിസ്ബ ഓഫിലേക്ക് ഇറങ്ങി നിന്നു. ജൊഗീന്ദറിന്റെ വക ജൂസി ഫുള്‍ടോസ്. ഒന്നാന്തരം സിക്‌സര്‍. ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ ശ്രപിച്ച നിമിഷം. ജയിക്കാന്‍ ഇനി 4 പന്തില്‍ ആറുമാത്രം.

ചങ്കിടിപ്പുകള്‍ക്കിടയില്‍ ജൊഗീന്ദറിന്റെ അടുത്ത പന്ത്. 43 റണ്‍സില്‍ നില്‍ക്കുന്ന മിസ്ബ വീണ്ടും ഓഫിലേക്കിറങ്ങി. ഫൈന്‍ ലെഗിലെ ശ്രീശാന്തിനെ മറികടന്ന് ബൗണ്ടറി തന്നെ ലക്ഷ്യം. ഷോട്ട് അല്‍പ്പം പാളി, ഉയര്‍ന്നുപോയ പന്ത് എങ്ങനെയോ ശ്രീശാന്ത് കൈയില്‍ ഒതുക്കി. പിന്നീട് എല്ലാം ചരിത്രം. കപ്പ് നേട്ടമൊക്കെ ആഘോഷിച്ചെങ്കിലും പിന്നീട് ജൊഗീന്ദറിന് ഇന്ത്യന്‍ ടീമില്‍നിന്നു വിളിവന്നില്ല. ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായി 2011 വരെ ജൊഗീന്ദര്‍ ഐപിഎല്ലില്‍ കളിച്ചു. ഇടയ്ക്ക് ഒരു കാര്‍ അപകടത്തില്‍ ജൊഗീന്ദറിനു തലയ്ക്കു സാരമായി പരുക്കേല്‍ക്കുകയുമുണ്ടായി. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയെങ്കിലും പിന്നീട് പൊലീസ് യൂണിഫോമിലേക്കു മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (13 minutes ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (2 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (2 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (3 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (4 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (4 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (5 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (5 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (5 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (5 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (5 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (6 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (6 hours ago)

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷ  (6 hours ago)

Malayali Vartha Recommends