Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

2007 ട്വന്റി20 ലോകകപ്പ് ഹീറോ ജൊഗീന്ദര്‍, ഇന്ന് ലോകത്തിന്റെ ഹീറോയെന്ന് ഐസിസി

30 MARCH 2020 11:34 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്നു നയിക്കുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ജൊഗീന്ദര്‍ ശര്‍മയെ അഭിനന്ദിച്ചു . 2007-ലെ കന്നി ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരില്‍ നിര്‍ണായക അവസാന ഓവര്‍ ബോള്‍ ചെയ്ത് ഇന്ത്യയ്ക്ക് വിജയവും കിരീടവും സമ്മാനിച്ച താരമാണ് ജൊഗീന്ദര്‍ ശര്‍മ. അതിനുശേഷം ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്രമസമാധാനപാലന ചുമതലയുമായി സജീവമാണ്.

ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ വിജയാഹ്ലാദത്തിന്റെ ചിത്രം ആദ്യ പകുതിയിലും മാസ്‌കണിഞ്ഞ് കര്‍മനിരതനായി നില്‍ക്കുന്ന പൊലീസ് വേഷത്തിലുള്ള ജൊഗീന്ദറിന്റെ ചിത്രം രണ്ടാം പകുതിയിലും ചേര്‍ത്തുവച്ച് ഐസിസിയുടെ അഭിനന്ദനക്കുറിപ്പ് ഇങ്ങനെയാണ്.

'2007: ട്വന്റി20ലോകകപ്പ് ഹീറോ

2020: യഥാര്‍ഥ ലോക ഹീറോ

ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം പൊലീസ് യൂണിഫോം അണിഞ്ഞ ഇന്ത്യന്‍താരം ജൊഗീന്ദര്‍ ശര്‍മ, ആഗോള ആരോഗ്യ പ്രതിസന്ധിയായ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കര്‍മനിരതനാണ്' - ഐസിസി ട്വിറ്ററില്‍ കുറിച്ചു.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഫൈനലിലെ താരമായത് ക്യാപ്റ്റന്‍ എം.എസ്.ധോണിക്കൊപ്പം് ഈ ഹരിയാനക്കാരനാണ്- ഇന്ത്യയ്ക്കുവേണ്ടി അവസാന ഓവര്‍ എറിഞ്ഞ ജൊഗീന്ദര്‍ ശര്‍മ! ലോകകപ്പിനു മുന്‍പും ശേഷവും രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ശര്‍മ എന്ന പേരു കേട്ടിട്ടില്ല. ചിലപ്പോള്‍ ആ ഓവറിനുവേണ്ടി മാത്രമായിരിക്കണം ജൊഗീന്ദര്‍ ഇന്ത്യന്‍ ടീമില്‍ അവതരിച്ചത്.

പിന്നീടിങ്ങോട്ട് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു പന്തുപോലും എറിയാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടില്ല. 2011-ല്‍ നടന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സിയിലാണ് ജൊഗീന്ദറിനെ അവസാനമായി ക്രിക്കറ്റ് ഫീല്‍ഡില്‍ കണ്ടത്. പിന്നീട് ജഴ്‌സി മാറി യൂണിഫോം ആയി. ഹരിയാന പൊലീസില്‍ ഡിവൈഎസ്പിയാണ് ജൊഗീന്ദര്‍ ഇപ്പോള്‍!

രാജ്യാന്തര ക്രിക്കറ്റില്‍ ജൊഗീന്ദര്‍ ആകെ കളിച്ചത് നാല് ഏകദിനവും നാല് ട്വന്റി20 മല്‍സരങ്ങളുമാണ്. നാലു ട്വന്റി20 മല്‍സരങ്ങളും കളിച്ചത് ലോകകപ്പിലാണ്. 2004-ല്‍ ധോണിക്കൊപ്പം ബംഗ്ലദേശിനെതിരെയാണ് ജൊഗീന്ദറിന്റെ അരങ്ങേറ്റം. ആദ്യ മല്‍സരത്തില്‍തന്നെ നേടിയ അഷ്‌റാഫുളിന്റെ വിക്കറ്റാണ് ഏകദിനത്തിലെ ആകെ സമ്പാദ്യം. മൂന്നു മല്‍സരങ്ങള്‍ നീണ്ട ബംഗ്ലദേശ് പര്യടനത്തിനുശേഷം ടീമില്‍നിന്നു പുറത്തായി. 2007-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ കട്ടക്ക് ഏകദിനമായിരുന്നു അവസാനത്തെ ഏകദിന മല്‍സരം.

പിന്നീട് പ്രത്യക്ഷപ്പെട്ടത് ദക്ഷിണാഫ്രിക്കയില്‍നടന്ന ട്വന്റി20 ലോകകപ്പ് ടീമിലാണ്. ട്വന്റി20യെക്കുറിച്ച് അധികം ധാരണയായിട്ടില്ലാത്ത കാലം. വലിയ പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും സീനിയറായ യുവരാജിനെ പരിഗണിക്കാതെ ധോണിയെ ക്യാപ്റ്റനാക്കി ബിസിസിഐ പരീക്ഷണത്തിനൊരുങ്ങി. ധോണിയുടെ യുവനിരയില്‍ ഓള്‍റൗണ്ടര്‍ എന്നനിലയില്‍ ജൊഗീന്ദറും കയറിപ്പറ്റി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിലും അവസാന ഓവര്‍ എറിഞ്ഞത് ജൊഗീന്ദര്‍ ആയിരുന്നു. 22 റണ്‍സ് വിജയലക്ഷ്യമുള്ളപ്പോള്‍ 7 റണ്‍സ് മാത്രംവിട്ടു നല്‍കി ജൊഗീന്ദര്‍ ഇന്ത്യയെ ഫൈനലിലേക്കു നടത്തിച്ചു.

ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ അവസാന ഓവര്‍... ഒറ്റ വിക്കറ്റ് ശേഷിക്കേ 13 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ഹര്‍ഭജന്‍ ഉണ്ടായിട്ടും ധോണി ബോള്‍ ഏല്‍പ്പിച്ചത് ജൊഗീന്ദറിനെ. ആദ്യ പന്തു തന്നെ വൈഡ്. എല്ലാവരും തലയില്‍ കൈവച്ചു. രണ്ടാം പന്തില്‍ മിസ്ബയുടെ അടി കൊണ്ടില്ല, പന്ത് ധോണിയുടെ കൈയില്‍. ലക്ഷ്യം 5 പന്തില്‍ 12. അടുത്ത ബോളും ജൊഗീന്ദര്‍ ഓഫില്‍ എറിയുമെന്നു മനസ്സില്‍ കണ്ട മിസ്ബ ഓഫിലേക്ക് ഇറങ്ങി നിന്നു. ജൊഗീന്ദറിന്റെ വക ജൂസി ഫുള്‍ടോസ്. ഒന്നാന്തരം സിക്‌സര്‍. ഇന്ത്യന്‍ ആരാധകര്‍ മുഴുവന്‍ ശ്രപിച്ച നിമിഷം. ജയിക്കാന്‍ ഇനി 4 പന്തില്‍ ആറുമാത്രം.

ചങ്കിടിപ്പുകള്‍ക്കിടയില്‍ ജൊഗീന്ദറിന്റെ അടുത്ത പന്ത്. 43 റണ്‍സില്‍ നില്‍ക്കുന്ന മിസ്ബ വീണ്ടും ഓഫിലേക്കിറങ്ങി. ഫൈന്‍ ലെഗിലെ ശ്രീശാന്തിനെ മറികടന്ന് ബൗണ്ടറി തന്നെ ലക്ഷ്യം. ഷോട്ട് അല്‍പ്പം പാളി, ഉയര്‍ന്നുപോയ പന്ത് എങ്ങനെയോ ശ്രീശാന്ത് കൈയില്‍ ഒതുക്കി. പിന്നീട് എല്ലാം ചരിത്രം. കപ്പ് നേട്ടമൊക്കെ ആഘോഷിച്ചെങ്കിലും പിന്നീട് ജൊഗീന്ദറിന് ഇന്ത്യന്‍ ടീമില്‍നിന്നു വിളിവന്നില്ല. ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായി 2011 വരെ ജൊഗീന്ദര്‍ ഐപിഎല്ലില്‍ കളിച്ചു. ഇടയ്ക്ക് ഒരു കാര്‍ അപകടത്തില്‍ ജൊഗീന്ദറിനു തലയ്ക്കു സാരമായി പരുക്കേല്‍ക്കുകയുമുണ്ടായി. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയെങ്കിലും പിന്നീട് പൊലീസ് യൂണിഫോമിലേക്കു മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (3 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (3 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (4 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (4 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (4 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (4 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (4 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (4 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (4 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (5 hours ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (5 hours ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (5 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (5 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (5 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (5 hours ago)

Malayali Vartha Recommends