Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സച്ചിന്റെ ബാറ്റും അഫ്രീദിയുടെ സെഞ്ച്വറിയും; ബൗളര്‍ ബാറ്റ്‌സ്മാനായ കഥ ഇങ്ങനെ; ഷാഹിദ് അഫ്രീദിയുടെ ആദ്യ സെഞ്ചറി പിറന്ന് സച്ചില്‍ ടെണ്ടുല്‍ക്കറുടെ ബാറ്റില്‍ നിന്നും

03 AUGUST 2020 01:57 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തില്‍ മാത്രമല്ല ക്രിക്കറ്റിലും ശത്രുക്കള്‍ തന്നെയാണ്. ഓരോ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരങ്ങളും അത്യന്തം ആവേശം നിറക്കുന്നതിനുള്ള കാരണവും ഇതെല്ലാം തന്നെയാണ്. എന്നാല്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ക്രിക്കറ്റ് താരങ്ങള്‍ക്കിടിയില്‍ ഇത്തരമൊരു അകല്‍ച്ച ഇല്ലെന്നും വേണം കണക്കാന്‍. ചില തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഗ്രൗണ്ടിനുള്ളിലും പുറത്തും കാണാന്‍ സാധിക്കുമെങ്കിലും ഇന്ത്യന്‍ താരങ്ങളും പാക്കിസ്ഥാന്‍ താരങ്ങളും സൗഹൃദം പങ്കുവയ്ക്കുന്നവരാണ്. ഇതും അത്തരത്തിലൊരു കഥയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെണ്ടുല്‍ക്കറും പാക്കിസ്ഥാനിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദിക്കും ഇടയിലെ ഒരു രഹസ്യം.

സച്ചില്‍ സമ്മാനിച്ച ബാറ്റ് ഉപയോഗിച്ചാണ് ഷാഹിദ് അഫ്രീദി തന്റെ ആദ്യ വെടിക്കെട്ട് സെഞ്ചറി അടിച്ചതെന്ന് ആര്‍ക്കൊക്കെ അറിയാം. അഫ്രീദിയുടെ സഹതാരം അസ്ഹര്‍ മഹ്മൂദാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരായ തന്റെ രണ്ടാം ഏകദിനത്തില്‍ 37 പന്തില്‍ ഷാഹിദ് അഫ്രീദി സെഞ്ച്വറി നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്രീദിയുടെ ആദ്യ സെഞ്ച്വറിയായിരുന്നു അത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ 40 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത ആ മത്സരത്തില്‍ അഫ്രീദി ഉപയോഗിച്ചത് സ്വന്തം ബാറ്റായിരുന്നില്ല. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബാറ്റായിരുന്നു അത്. ആ സംഭവമാണ് അഫ്രീദിയെ ഒരു ബാറ്റ്‌സ്മാനാക്കി മാറ്റിയതെന്ന് അന്ന് അഫ്രീദിയുടെ സഹതാരമായിരുന്ന അസ്ഹര്‍ മഹ്മൂദ് പറയുന്നത്.

സച്ചിന്‍ സമ്മാനിച്ച ബാറ്റ് വഖാര്‍ യൂനിസാണ് അഫ്രീദിക്ക് നല്‍കിയത്. ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു ബൗളര്‍ എന്ന നിലയില്‍ നിന്ന് അഫ്രീദിയെ ഒരു ബാറ്റ്‌സ്മാനാക്കി മാറ്റിയത് ആ സംഭവമാണെന്ന് മഹ്മൂദ് ഒരു പാകിസ്ഥാന്‍ മാധ്യമത്തിന്റെ പോഡ്കാസ്റ്റില്‍ പറഞ്ഞു. അരങ്ങേറ്റ മത്സരത്തില്‍ അഫ്രീദിക്ക് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. കാരണം അന്ന് അദ്ദേഹം ആറാം നമ്പറിലായിരുന്നു ബാറ്റിംഗിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ശ്രീലങ്കയുടെ സനത് ജയസൂര്യയും റൊമേഷ് കാലുവിതരണയും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് കാരണം ടീം മാനേജ്‌മെന്റ് അഫ്രീദിയെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

''സഹാറ കപ്പിനു ശേഷം 1996ല്‍ നെയ്‌റോബിയിലാണ് ഷാഹിദ് അഫ്രീദി അരങ്ങേറ്റം കുറിക്കുന്നത്. എന്റെയും ആദ്യ മത്സരം അതായിരുന്നു. മുഷ്താഖ് അഹമ്മദിന് പരിക്കേറ്റതിനാല്‍ പാകിസ്ഥാന്‍ എ ടീമിനൊപ്പം വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുകയായിരുന്ന അഫ്രീദിയെ ടീമിലെടുക്കുകയായിരുന്നു. അതോടെ മൂന്നാം നമ്പറില്‍ നന്നായി കളിക്കാനാകുന്ന ഒരാളെ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്നോടും അഫ്രീദിയോടും നെറ്റ്‌സില്‍ പരിശീലിക്കാന്‍ പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ച് കളിച്ചപ്പോള്‍ അഫ്രീദി സ്പിന്നര്‍മാര്‍ അടക്കമുള്ള എല്ലാവരേയും കടന്നാക്രമിക്കുകയായിരുന്നു. അടുത്ത ദിവസം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് അഫ്രീദിയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതെന്ന് ടീം പറഞ്ഞു.വഖാറിന് സച്ചിനില്‍ നിന്ന് ഒരു ബാറ്റ് ലഭിച്ചിരുന്നു. അന്ന് അഫ്രീദി സച്ചിന്റെ ആ ബാറ്റ് ഉപയോഗിച്ച് കളിച്ച് സെഞ്ച്വറി നേടി. അതോടെയാണ് അദ്ദേഹം ഒരു ബാറ്റ്‌സ്മാനാകുന്നത്. ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു ബൗളറായിരുന്നു അഫ്രീദി അതുവരെ. എന്നാല്‍ അതിനു ശേഷം അദ്ദേഹത്തിന് ലഭിച്ചത് മഹത്തായ ഒരു കരിയറായിരുന്നു.'' മഹ്മൂദ് പറഞ്ഞു.

ഏകദിനത്തിലെ പാക്കിസ്ഥാന്റെ ഏറ്റവും വലിയ കളിക്കാരിലൊരാളായി അഫ്രീദി മാറുന്ന കഴ്ച്ചയാണ് പിന്നീട് കണ്ടത്. ഏഴു വര്‍ഷത്തോളം അഫ്രീദി പാക്കിസ്ഥാന്റെ ക്യാപ്റ്റനുമായിരുന്നു. 2011 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് നയിച്ചു. ബും ബും അഫ്രീദി എന്ന വിളികളോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരും ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് ആരാധകരും അദ്ദേഹത്തെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തു. ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍ 2014 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അഫ്രീദിയുടെ റെക്കോര്‍ഡിനെ മറികടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (3 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (3 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (3 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (4 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (4 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (5 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (5 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (5 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (6 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (6 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (6 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (6 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (6 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (6 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (6 hours ago)

Malayali Vartha Recommends