Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..

ടീം വിട്ട തീരുമാനത്തില്‍ സുരേഷ് റെയ്‌ന ഖേദിക്കേണ്ടി വരുമെന്ന് പറഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ശ്രീനിവാസന്‍

01 SEPTEMBER 2020 05:33 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍-നായി യുഎഇയിലെത്തി ദുബായില്‍ ക്വാറന്റീനില്‍ കഴിയുന്നതിനായി ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ടീം മാനേജ്‌മെന്റുമായി ഉരസി നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌നയ്ക്കെതിരെ ഞായറാഴ്ച നടത്തിയ വിമര്‍ശനങ്ങളില്‍നിന്ന് മലക്കംമറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍.ശ്രീനിവാസന്‍. ഞായറാഴ്ച ശ്രീനിവാസന്‍ പറഞ്ഞത് ടീം വിട്ട തീരുമാനത്തില്‍ സുരേഷ് റെയ്‌ന ഖേദിക്കേണ്ടി വരുമെന്നാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സുരേഷ് റെയ്‌നയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. താന്‍ മുന്‍പു പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും ശ്രീനിവാസന്‍ വിശദീകരിച്ചു.

റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങിയതിനു പിന്നാലെ റെയ്‌നയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനിവാസന്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെ, റെയ്‌നയും ടീം മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. അതേസമയം, ഐപിഎല്ലിന്റെ ആരംഭം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വിയര്‍പ്പൊഴുക്കിയ റെയ്‌നയെ ടീം ഉടമ തള്ളിപ്പറഞ്ഞത് ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്‍ നിലപാട് മയപ്പെടുത്തിയത്.

2008ലെ പ്രഥമ ഐപിഎല്‍ സീസണിനു മുന്നോടിയായി താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചതുമുതല്‍ ആരാധകരുടെ പ്രിയപ്പെട്ട 'ചിന്ന തല'യാണ് സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സ് നേടിയ താരവും റെയ്‌നയാണ്. ഇതില്‍ ഭൂരിഭാഗം റണ്‍സും ചെന്നൈയ്ക്കു വേണ്ടി നേടിയതാണ്.

ഐപിഎല്ലില്‍ 189 ഇന്നിങ്‌സുകളില്‍നിന്ന് 38 അര്‍ധസെഞ്ചുറികള്‍ സഹിതം 137.14 സ്‌ട്രൈക്ക് റേറ്റില്‍ 5368 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഐപിഎല്ലില്‍ 193 മത്സരങ്ങള്‍ കളിച്ച റെയ്‌നയുടെ പേരിലാണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡും. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോണിയേക്കാള്‍ മൂന്നു കളികള്‍ കൂടുതല്‍ റെയ്‌ന കളിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയും കളിച്ചു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിവാദം സൃഷ്ടിച്ചതാണെന്ന ശ്രീനിവാസന്റെ ആരോപണം ' ടൈംസ് ഓഫ് ഇന്ത്യ' പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് പുറത്തുവന്നത്. 'ഐപിഎല്ലിന്റെ ആരംഭം മുതല്‍ ഇതുവരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റെയ്‌ന നല്‍കിയ സംഭാവനകള്‍ നിസീമമാണെ'ന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോള്‍ റെയ്‌ന കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തിന് വേണ്ട സ്വകാര്യത നല്‍കുകയാണ് ചെയ്യേണ്ടതെ'ന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

'ചെന്നൈ സൂപ്പര്‍ കിങ്‌സ് എക്കാലവും സുരേഷ് റെയ്‌നയ്ക്കൊപ്പം ഉറച്ചുനില്‍ക്കും. ഈ വേദനയുടെ ഘട്ടത്തില്‍ അദ്ദേഹത്തിന് ഞങ്ങള്‍ എല്ലാ പിന്തുണയും നല്‍കും' - ശ്രീനിവാസന്‍ പറഞ്ഞു. 'ഈ കളിക്കാരെല്ലാം ഒരു കുടുംബം പോലെ കഴിയുന്നവരാണ്. ഒരു പതിറ്റാണ്ടിലധികമായി അവര്‍ ഒരു കുടുംബമായിട്ട്. കളിക്കാരെല്ലാം പ്രഥമ സ്ഥാനം ആഗ്രഹിക്കുന്നവരാണെന്ന് ഞാന്‍ പറഞ്ഞത് മോശം അര്‍ഥത്തിലല്ല. സംഗീത നാടകത്തിലെ മുഖ്യ ഗായികയോടാണ് ഞാന്‍ അവരെ താരതമ്യപ്പെടുത്തിയത്. അതുപോലെ കളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കേണ്ടവരല്ലേ അവര്‍' - വിവാദമായ പ്രസ്താവന വിശദീകരിച്ച് ശ്രീനിവാസന്‍ പറഞ്ഞു.

ഐപിഎല്ലിനിടെ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തില്‍ റെയ്‌ന ഖേദിക്കേണ്ടി വരും എന്നുള്‍പ്പെടെ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങളില്‍നിന്നാണ് ശ്രീനിവാസന്‍ പിന്നോട്ടുപോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍  (7 hours ago)

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി  (7 hours ago)

വൈദേകം റിസോര്‍ട്ട് വിവാദം: പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍  (9 hours ago)

ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാല്‍ മതി  (9 hours ago)

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ലോകകപ്പ് ടീമിനെ ആദരിക്കും  (10 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍  (10 hours ago)

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (10 hours ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (10 hours ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (11 hours ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (12 hours ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (12 hours ago)

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...  (12 hours ago)

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്  (12 hours ago)

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...  (12 hours ago)

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം: ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു...  (12 hours ago)

Malayali Vartha Recommends