'പണികൊടുത്ത' ആരാധകനെതിരെ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ്; കളി മാറിയപ്പോൾ മലക്കം മറിഞ്ഞ് ആരാധകൻ, ഹോട്ടലിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതോടെ സംഭവിച്ചത്
മൂന്നാം ടെസ്റ്റിനു മുന്നോടിയായി വൈസ് ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെ അഞ്ച് താരങ്ങൾ ഐസലേഷനില്‍ പോകേണ്ടി വന്ന ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ച സംഭവത്തിൽ ആരാധകനെതിരെ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) രംഗത്ത്. ഒരു ഹോട്ടലിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതോടെയാണു രോഹിത് ശർമ, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, നവ്ദീപ് സെയ്നി, ഋഷഭ് പന്ത് എന്നിവർക്ക് ഓസീസ് ബോർഡ് നിർബന്ധിത ഐസലേഷൻ വിധിച്ചത്. നവൽദീപ് സിങ് എന്ന ആരാധകനാണ് മെൽബണിലെ ഒരു ഹോട്ടലിൽ താരങ്ങൾ ഭക്ഷണം കഴിക്കാനെത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളും പകർത്തി വൈറലാക്കിയത്.
പുതുവർഷ ദിനത്തിലാണ് ഇന്ത്യൻ താരങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും നവൽദീപ് സിങ് എന്ന ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഏകദേശം 6,600 രൂപയുടെ ബിൽ താനാണ് അടച്ചതെന്നും ഋഷഭ് പന്ത് തന്നെ ആലിംഗനം ചെയ്തെന്നും ഇയാൾ ട്വീറ്റ് ചെയ്യുകയായിരുന്നു. ഒപ്പം ബില്ലിന്റെ ചിത്രവുമിട്ടു. എന്നാൽ ട്വിറ്റർ ചിത്രങ്ങളും വിഡിയോയും വൈറലായതോടെയാണു ക്രിക്കറ്റ് ബോർഡുകൾ ഇടപെട്ടത്.
പിന്നാലെ കോവിഡ് ചട്ടങ്ങളുടെ ലംഘനമാണെന്നു വിമർശനമുയർന്നതോടെ ആരാധകൻ വിശദീകരണവുമായി രംഗത്തിറങ്ങി: ‘പന്ത് ഒരു ഘട്ടത്തിലും എന്നെ കെട്ടിപ്പിടിച്ചിട്ടില്ല. അതൊരു ആവേശത്തിൽ പറഞ്ഞുപോയതാണ്. സാമൂഹിക അകലം പാലിച്ചുതന്നെയാണു ഞങ്ങൾ ഇടപെട്ടത്’ – എന്നും നവൽദീപ് പറഞ്ഞു.
https://www.facebook.com/Malayalivartha