Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടി, ചവിട്ട്, കൂട്ടത്തല്ല്; അഞ്ചു പേര്‍ക്ക് ചുവപ്പ് കാര്‍ഡ്; ഫ്രഞ്ച് ലീഗില്‍ സംഭവിച്ചത്; മാര്‍സെലെ താരത്തെ ചവിട്ടിക്കൂട്ടി നെയ്മര്‍; കാരണം വംശീയ അധിക്ഷേപം; മത്സര ശേഷവും പോര് തുടരുന്നു; തോല്‍വിയില്‍ ഞെട്ടിയ പി.എസ്.ജി കാണിച്ചുകൂട്ടിയത്

14 SEPTEMBER 2020 01:01 PM IST
മലയാളി വാര്‍ത്ത

ആകെ മൊത്തം കൂട്ടത്തല്ല് അതാണ് കഴിഞ്ഞ ദിവസം നടന്ന പി.എസ്ജി, മാര്‍സെലെ മത്സരത്തില്‍ നടന്നത്. ഫ്രഞ്ച് ലീഗില്‍ തന്നെ ഇത്തമൊരു മത്സരം നേരത്തെയുണ്ടോ എന്നു പോലും സംശയമാണ്. കൈയ്യാങ്കളില്‍ അവസാനിച്ച മത്സരത്തിന് ശേഷം അതിന്റെ വിവാദം അവസാനിച്ചിട്ടില്ല. മാഴ്‌സലെയാണ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ ലെന്‍സിനോടും ഇതേ സ്‌കോറിന് പിഎസ്ജി തോറ്റിരുന്നു. കോവിഡില്‍ നിന്നും മുക്തനായി സൂപ്പര്‍താരം നെയ്മര്‍ എത്തിയിട്ടും രണ്ടാം കളിയില്‍ ജയം നേടാന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ല. പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. മാര്‍സെലെയുടെ അല്‍വാരോ ഗോണ്‍സാലസിന്റെ തൊഴിച്ചതിനാണ് നെയ്മര്‍ പുറത്തു പോകേണ്ടി വന്നത്. തന്നെ വംശീയമായി അധിക്ഷേപിച്ചതാണ് പ്രകോപനമെന്ന് നെയ്മര്‍ ആരോപിച്ചു. മത്സരശേഷവും നെയ്മര്‍ ഗോണ്‍സാലസിനെതിരെ വാളോങ്ങി. അവന്റെ മുഖത്തടിക്കാതെ ഗ്രൗണ്ട് വിട്ടതില്‍ മാത്രമാണ് ഖേദം ട്വിറ്ററിലൂടെ ബ്രസീലിയന്‍ താരം തന്റെ അരിശം പ്രകടിപ്പിച്ചു.

എന്നാല്‍, നെയ്മറിന്റെ ആരോപണത്തെ ഗോണ്‍സാലസ് ട്വിറ്ററിലൂടെ പ്രതിരോധിച്ചു. തന്റെ കരിയറില്‍ വംശീയതക്ക് സ്ഥാനമില്ല. ഇക്കാലയളവില്‍ നിരവധി സഹതാരങ്ങളുമായി ഇടപഴകി, അവരോടെല്ലാം സൗഹൃദം മാത്രമാണുള്ളത്. മത്സരം തോല്‍ക്കാന്‍ എന്താണ് കാരണം എന്ന് പരിശോധിക്കുകയാണ് നെയ്മര്‍ ചെയ്യേണ്ടത്, തോല്‍വി അംഗീകരിക്കുകയാണ് വേണ്ടത്, ഞങ്ങള്‍ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് ലഭിച്ചു ഗോണ്‍സാലസ് പറഞ്ഞു. നെയ്മറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മാര്‍സെലെയുടെ കോച്ച് ആന്ദ്രെ വിലാസ് ബോസ് പറഞ്ഞു. ഫുട്‌ബോളില്‍ വംശീയതക്ക് സ്ഥാനമുണ്ടാകരുത്, അങ്ങനെയൊന്നും മത്സരത്തിനിടെ സംഭവിച്ചിട്ടില്ലെന്നാണ് വിശ്വാസം. വലിയ വീഴ്ച സംഭവിച്ചത് ഡി മരിയക്കാണ്. എതിര്‍ താരത്തിന്റെ മുഖത്ത് തുപ്പിയതാണ് പ്രശ്‌നം വഷളാക്കിയത്. ഇതൊന്നും അംഗീകരിക്കാനാകില്ല വിലാസ് ബോസ് പറഞ്ഞു.

ചാമ്പ്യന്‍മാരായ പി എസ് ജിക്കെതിരെ ഏറ്റവും മികച്ച വിജയമാണ് ടീം നേടിയത്. 20 മാര്‍ജിനില്‍ ജയിക്കേണ്ടതായിരുന്നു. റഫറി എന്തിനാണ് രണ്ടാം ഗോള്‍ നിഷേധിച്ചതെന്ന് അറിയില്ല വിലാസ് ബോസ് പറഞ്ഞു.1984-85 സീസണിന് ശേഷം പിഎസ്ജി ലീഗ് സീസണിലെ ആദ്യ രണ്ട് മത്സരവും തോറ്റിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച പി എസ് ജി കിലിയന്‍ എംബാബെയും മൗറോ ഇകാര്‍ഡിയുമില്ലാതെയാണ് സീസണ്‍ ആരംഭിച്ചത്. അടുത്ത മാസം ട്രാന്‍സ്ഫര്‍ ജാലകം അടയുന്നതിന് മുമ്പായിട്ട് ടീം ലൈനപ്പ് ശക്തമാക്കാന്‍ നിര്‍ബന്ധിതരായിക്കുകയാണ് പി എസ് ജി. മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ഫ്‌ളോറിയന്‍ താവുന്‍ മാഴ്‌സലേയുടെ വിജയഗോള്‍ നേടി. മാഴ്‌സലെ ജയത്തിലേക്ക് നീങ്ങവേ രണ്ട് ടീമുകളിലേക്കും കളിക്കാര്‍ തമ്മില്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങി. ഇതേതുടര്‍ന്ന് പിഎസ്ജി കളിക്കാരായ കുര്‍സാവ, ലിയനാര്‍ഡോ പരേഡസ്, നെയ്മര്‍ എന്നിവര്‍ക്കും ജോര്‍ദന്‍ അമാവി ഡാരിയോ ബെനെഡെറ്റോ എന്നീ മാഴ്‌സലേ കളിക്കാര്‍ക്കും റഫറി ചുവപ്പുകാര്‍ഡ് കാട്ടി പുറത്താക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends