സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളും ഒഫീസുകളും മറ്റു സ്ഥാപനങ്ങളും ഒഴിയണമെന്ന് ഹൈക്കോടതി
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്റെ ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയാകുമ്പോൾ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലുള്ള കടകള്‍ ഒഴിയണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളും ഒഫീസുകളും മറ്റു സ്ഥാപനങ്ങളും ഉടന്‍ ഒഴിപ്പിക്കണമെന്ന് ഫിഫ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കടയുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു . ഈ മാസം 25 നു മുൻപ് കടകൾ ഒഴിയണമെന്നും സ്റ്റേഡിയം ഉടമകളായ ജിസിഡിഎ 25 ലക്ഷം രൂപ കെട്ടിവെക്കണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.
ഫിഫയുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങള്‍ മറ്റു വേദികളിലേക്കുമാറ്റുമെന്നും ഫിഫ അറിയിച്ചിരുന്നു. അടുത്ത മാസം ആറ് മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. കൊച്ചിയടക്കം ആറ് വേദികളുള്ള മത്സരങ്ങളില്‍ ഇന്ത്യയടക്കം 24 ടീമുകളാണ് പങ്കെടുക്കുന്നത്. ബ്രസീലും സ്‌പെയിനുമടക്കം ടൂര്‍ണമെന്റിലെ മികച്ച ടീമുകളാണ് കൊച്ചില്‍ മത്സരിക്കാനെത്തുക.
23 രാജ്യങ്ങളാണ് അണ്ടർ 17 ലോകകപ്പിനു വേണ്ടി ഇന്ത്യയിലെത്താൻ പോകുന്നത്. 23 രാജ്യങ്ങൾക്കും ആതിഥ്യമരുളാൻ ഇന്ത്യ ഏറെക്കുറെ തയ്യാറായിരിക്കുകയാണ്. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്റെ എട്ട് മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകും.
ആദ്യ മത്സരം ഒക്‌ടോബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് ബ്രസീലും സ്‌പെയിനും തമ്മിലാണ്. അന്നു രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയും നൈജീരിയയും ഏറ്റുമുട്ടും.
പത്താം തീയതി വൈകിട്ട് അഞ്ചിന് സ്പെയിന്‍ – നൈജീരിയ മത്സരവും രാത്രി എട്ടിന് ദക്ഷിണ കൊറിയ – ബ്രസീല്‍ മത്സരവും 13ന് വൈകിട്ട് അഞ്ചിന് ഗിനിയ – ജര്‍മനി മത്സരവും രാത്രി എട്ടിന് സ്‌പെയിന്‍ – ദക്ഷിണ കൊറിയ മത്സരവും നടക്കും.
18ന് പ്രീക്വാര്‍ട്ടര്‍ മത്സരത്തിനും 22ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനും കൊച്ചി വേദിയാകും
https://www.facebook.com/Malayalivartha