വിമ്പിൾഡൺ കിരീടം കാര്‍ലോസ് അല്‍രാസിന് ; ഇത് അല്‍കരാസിന്റെ ആദ്യ വിമ്പിള്‍ഡണ്‍ കിരീടം; തകർത്തത് ജോക്കോവിച്ചിന്റെ ഒരു പിടി സ്വപ്‌നങ്ങൾ

വിമ്പിള്‍ഡണ്‍ പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍രാസിന് കിരീടം. നിലവിലെ ചാംപ്യന്‍ ജോക്കോവിച്ചിനെയാണ് അല്‍കരാസ് പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അല്‍ക്കറാസിന്റെ നേട്ടം. സ്‌കോര്‍: 1-6, 7-6, 6-1, 3-6, 6-4. കാര്‍ലോസ് അല്‍കരാസിന്റെ ആദ്യ വിമ്പിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍ഡ്സ്ലാമുമാണ്. ലോക ഒന്നാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍കരാസിന് മുന്‍പില്‍ വീണതോടെ ജോക്കോവിച്ചിന് നഷ്ടമാകുന്നത് ഒരുപിടി ചരിത്രനേട്ടങ്ങളാണ്. അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും അല്‍ക്കറാസിനായിരുന്നു.
വിംബിള്‍ഡണില്‍ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം നേട്ടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങിയത്. ആദ്യ സെറ്റില്‍ താരം സൂചന നല്‍കുകയും ചെയ്തു. അല്‍ക്കറാസ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല. രണ്ടാം സെറ്റില്‍ ടൈബ്രേക്കറില്‍ അല്‍ക്കറാസ് സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും സ്പാനിഷ് താരത്തിന്റെ ആധിപത്യം. എന്നാല്‍ നാലാം സെറ്റില്‍ ജോക്കോവിച്ച് തിരിച്ചടിച്ചു. 3-6ന് സെറ്റ് കയ്യില്‍. മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ അല്‍ക്കറാസിന് സാധിച്ചു. പിന്നീട് സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ അല്‍ക്കറാസ് ഗെയിമും മത്സരവും സ്വന്തമാക്കി.
മുപ്പത്തിയാറാം വയസ്സില്‍ ജോകോവിച്ചിന്റെ മുപ്പത്തിയഞ്ചാം മേജര്‍ ഫൈനലായിരുന്നു ഇത്. ജയിച്ചിരുന്നെങ്കില്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ സെറിന വില്യംസിന്റെ 23 കിരീടങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.
വനിതാ വിഭാഗം കിരീടം ചെക്ക് താരം മാര്‍കേറ്റ വോഡ്രുസോവ സ്വന്തമാക്കി. ടുണീഷ്യയുടെ ഓന്‍സ് ജബൗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മാര്‍കകേറ്റ കിരീടം നേടിയത്. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയതാണ് ഇതിന് മുമ്പത്തെ മികച്ച നേട്ടം.
https://www.facebook.com/Malayalivartha