തായ്വാന് ഓപണ്‍ അത്ലറ്റിക്സിൽ 16 മെഡലുകളുമായി പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി ഇന്ത്യയുടെ മടക്കം....

തായ്വാന് ഓപണ്‍ അത്ലറ്റിക്സിൽ 16 മെഡലുകളുമായി പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി ഇന്ത്യയുടെ മടക്കം. 12 സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് ലഭിച്ചത്.
ആസ്ട്രേലിയയെയും (14) ജപ്പാനെയും (10) രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളാന് സ്വര്‍ണവേട്ടയില്‍ ഇന്ത്യയ്ക്ക കഴിഞ്ഞു. മലയാളി താരം അബ്ദുല്ല അബൂബക്കര്‍ (പുരുഷ ട്രിപ്പിള്‍ ജംപ്), രോഹിത് യാദവ് (പുരുഷ ജാവലിന്‍ ത്രോ), വിദ്യ രാംരാജ് (വനിത 400 മീറ്റര്‍ ഹര്‍ഡ്ല്‍സ്), പൂജ (വനിത 1500 മീ., 800 മീ.), ക്രിഷന്‍ കുമാര്‍ (പുരുഷ 800 മീറ്റര്‍), അന്നു റാണി (വനിത ജാവലിന്‍ ത്രോ), ജ്യോതി യാരാജി (വനിത 100 മീറ്റര്‍ ഹര്‍ഡ്ല്‍സ്), തേജസ് ഷിര്‍സെ (പുരുഷ 110 മീറ്റര്‍ ഹര്‍ഡ്ല്‍സ്), 4ഃ400 മീറ്റര്‍ പുരുഷ റിലേ, 4ഃ400 മീറ്റര്‍ വനിത റിലേ, 4ഃ100 മീറ്റര്‍ പുരുഷ റിലേ ടീമുകള്‍ എന്നിവരാണ് സ്വര്‍ണം നേടിയത്.
പുരുഷ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ യശസ് പലാക്ഷ, വനിത 800 മീറ്റര്‍ ട്വിങ്കിള്‍ ചൗധരി, വനിത ലോങ്ജംപില്‍ ശൈലി സിങ് എന്നിവര്‍ വെള്ളി സ്വന്തമാക്കി. ഏക വെങ്കലം മലയാളി ലോങ്ജംപ് താരം ആന്‍സി സോജന്റെതാണ്.
https://www.facebook.com/Malayalivartha