മിറ ആൻഡ്രീവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാവിഭാഗം സിംഗിൾസ് ഫൈനലിൽ കടന്നു..

പത്തൊമ്പതുകാരി മിറ ആൻഡ്രീവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാവിഭാഗം സിംഗിൾസ് ഫൈനലിൽ കടന്നു. സെമിയിൽ ഉക്രെയ്‌നിന്റെ മാർത കോസ്‌റ്റ്യുകിനെ 6–1, 6–1ന് തകർത്തു. 76 മിനിറ്റിലാണ് ജയത്തോടെയുള്ള മുന്നേറ്റം.
തുടർച്ചയായ 17 ജയത്തോടെയുള്ള കോസ്‌റ്റ്യുകിന്റെ കുതിപ്പിനും വിരാമായി. എട്ടാം സീഡായ താരത്തിന്റെ ആദ്യ ഗ്രാൻഡ്‌സ്ലാം ഫൈനലാണ്.
ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ കളിക്കാരിയാണ്.
2001ൽ ബൽജിയത്തിന്റെ കിം ക്ലൈസ്‌റ്റേഴ്‌സ് പതിനേഴാം വയസ്സിലും 2022ൽ അമേരിക്കയുടെ കൊകൊ ഗഫും ഇൗ നേട്ടം കൈവരിക്കുകയും ചെയ്തു.. നാളെ നടക്കുന്ന ഫൈനലിൽ റഷ്യക്കാരിയായ ഡയാന ഷ്‌നൈഡറോ പോളണ്ടിന്റെ മയ ക്വാലിൻസ്‌കയോ ആയിരിക്കും. പുരുഷ സിംഗിൾസ് സെമിയിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ് ഇന്ന് ചെക്ക് താരം യാകൂബ് മെൻസികിനെ നേരിടും. ഇറ്റലിക്കാർ തമ്മിലാണ് രണ്ടാം സെമി. മറ്റിയോ അൽനാർഡി ഫ്‌ളാവിയോ കൊബൊല്ലിയുമായി ഏറ്റുമുട്ടുകയും ചെയ്യും
"
https://www.facebook.com/Malayalivartha
























