Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

വിയ എന്ന തെരുവു ബാലന്‍ ലൈബീരിയയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയ വിസ്മയവഴികള്‍

30 OCTOBER 2019 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

കലാശപ്പോരിലേക്ക് ....ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും...

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും

1970-കളില്‍ ലൈബീരിയയിലെ മൊണ്‍റോവിയയുടെ ചേരികളില്‍ ഫുട്‌ബോള്‍ കളിച്ചു നടന്ന ഒരു കുട്ടിയുണ്ടായിരുന്നു. മെലിഞ്ഞു പട്ടിണിക്കോലമായ ബാലന്‍. ജോര്‍ജ് വിയ എന്നായിരുന്നു പേര്. 1966 ഒക്ടോബര്‍ ഒന്നിനായിരുന്നു ജനനം. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ വിയ മുത്തശ്ശിയായ എമ്മ ക്ലോണ്‍ ലീ ബ്രൗണിയുടെ കൂടെയായി. കുപ്പകളില്‍ നിന്നു കുപ്പികള്‍ പെറുക്കിയും പോപ്‌കോണ്‍ വിറ്റും അവന്‍ സമ്പാദിക്കുന്ന പണത്തില്‍ നിന്നും ഒരു പങ്കു കൃത്യമായി മുത്തശ്ശിയെ ഏല്‍പിച്ചു. പട്ടിണിയും ദാരിദ്രവും മറക്കാന്‍ വിയയുടെ മുന്നില്‍ ഫുട്‌ബോള്‍ മാത്രമായിരുന്നു മാര്‍ഗം. ഒഴിവു സമയം കൂട്ടുകാര്‍ക്കൊപ്പം കാല്‍പന്തുകളിയിലായിരുന്നു അവന്‍ ആശ്വാസം കണ്ടത്.

ഫുട്‌ബോളിലാണ് വിയയുടെ ഭാവി എന്നു തിരിച്ചറിഞ്ഞ എമ്മ ഒരു പിറന്നാള്‍ ദിവസം അവനൊരു സമ്മാനം നല്‍കി. ഒരു ജോഡി ബൂട്ട്. ഈ സമ്മാനം വിയയുടെ ജീവിതത്തെ മാറ്റിമറിച്ചു. ഫുട്‌ബോള്‍ വിയയുടെ എല്ലാമായി മാറി. പ്രദേശിക ഫുട്‌ബോള്‍ മത്സരങ്ങളില്‍ വിയ സ്ഥിരം സാന്നിധ്യമായി. 15 വയസ്സായപ്പോഴേക്കും മോണ്‍റോവിയയിലെ മികച്ച ഫുട്‌ബോളറെന്ന പേരു സ്വന്തമാക്കി. കാമറൂണിലെ ടോണീറെ ക്ലബ്ബിന്റെ കോച്ചായ ക്ലൗഡ് ലേ റോയ് യാദൃശ്ചികമായി വിയയുടെ കളി കാണാനിടയായി. വിയയെക്കുറിച്ചറിയുന്ന ആര്‍സേനെ വെങ്കര്‍, ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിലേക്കു വിയയെ ക്ഷണിച്ചു. അവിടെയാണു ജോര്‍ജ് വിയ സമാനതകളില്ലാത്ത ഫുടബോളറായി വളര്‍ന്നത്.

1989-ല്‍ ആഫ്രിക്കയിലെ മികച്ച താരമെന്ന ബഹുമതി വിയയെ തേടിയെത്തി. 94, 95 വര്‍ഷങ്ങളിലും ഈ ബഹുമതി നേടി. മൊണോക്കോയില്‍ നിന്നു പാരിസ് സെന്റ് ജെര്‍മനിലെത്തി.1995-ആവുമ്പോഴേക്കും വീയ എസി മിലാനിലെത്തി. അതേവര്‍ഷം ഫിഫയുടെ മികച്ച ഫുട്‌ബോള്‍ കളിക്കാരനെന്ന ബഹുമതി. 1996-ല്‍ ആഫ്രിക്കന്‍ വന്‍കരയിലെ, നൂറ്റാണ്ടിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം ഫിഫയുടെ ഫെയര്‍ പ്ലെയര്‍ അവാര്‍ഡും തേടിയെത്തി. 1996-നു ശേഷം ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങി മുന്‍നിര ക്ലബുകളില്‍ ലോകം വിയയെ കണ്ടു.

1990-ല്‍ ശക്തി പ്രാപിച്ച ആഭ്യന്തര കലാപം 1996 ആയപ്പോഴേക്കും ലൈബീരിയയെ ശ്മശാന സമമാക്കി. തന്നെ അഭിമുഖം ചെയ്യാനെത്തിയ പത്രക്കാരോടു നാടിന്റെ ദുരവസ്ഥ വിയ വെളിപ്പെടുത്തി. യുഎന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നു വേദനയോടെ പറഞ്ഞു. എന്നാല്‍ ലോകം ആ ഫുട്‌ബോളറുടെ വാക്കുകള്‍ ഞെട്ടലോടെ കേട്ടപ്പോള്‍ ഭരണകൂടം ചൊടിച്ചു. യന്ത്രത്തോക്കുകളും ഗുണ്ടകളുമായി പട്ടാള വണ്ടി വിയയുടെ നഗരമധ്യത്തിലുള്ള വീട്ടിലെത്തി. വീടു നശിപ്പിച്ചു. വീട്ടിലുള്ളവരെ ഉപദ്രവിച്ചു. ജോര്‍ജ് വിയ അപ്പോള്‍ ഇറ്റലിയില്‍ എസി മിലാന്റെ ക്യാംപിലായിരുന്നു. 1996-ലെ ആ മേയില്‍ മാത്രം 3000 പേരെ ഭരണകൂടം കൂട്ടക്കൊല ചെയ്തു. ജോര്‍ജ് വിയ നാട്ടിലെത്തിയാല്‍ കൊലപ്പെടുത്താന്‍വരെ ഭരണകൂടം പദ്ധതിയിട്ടു.

ലോകകപ്പില്‍ ലൈബീരിയയെ പങ്കെടുപ്പിക്കുക എന്ന തന്റെ സ്വപ്നം ലോക താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിയ വെളിപ്പെടുത്തി. വിയയുടെ വാക്കുകള്‍ ലൈബീരിയയെ ഉണര്‍ത്തി. ലൈബീരിയ ലോകകപ്പ് കളിക്കണമെങ്കില്‍ വിയ നാട്ടിലെത്തുക മാത്രമാണ് മാര്‍ഗമെന്നു തിരിച്ചറിഞ്ഞ ഭരണകൂടം ഒടുവില്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. 2000 ജൂണ്‍ മാസം ഫുട്‌ബോള്‍ കിറ്റുകളും പന്തുകളും പരിശീലന ഉപകരണങ്ങളുമായി വിയ നാട്ടില്‍ തിരിച്ചെത്തി. ലൈബീരിയന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായും ക്യാപ്റ്റനായും ഇരട്ടവേഷം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലൈബീരിയയുടെ പ്രകടനം ആഫ്രിക്കയെ അമ്പരപ്പിച്ചു. കാല്‍പന്തില്‍ വിയ തീര്‍ത്ത ഇന്ദ്രജാലം ലോകം കണ്ടു. പക്ഷേ, വിധി അവര്‍ക്ക് അനുകൂലമായില്ല. ലൈബീരിയ ലോകകപ്പ് യോഗ്യത നേടിയില്ല. 2003-ല്‍ അദ്ദേഹം തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.

ഐക്യരാഷ്ട്രസഭ ലൈബിരീയയുടെ ഗുഡ്വില്‍ അംബാസിഡറായി വിയയെ തിരഞ്ഞെടുത്തു. 2004-ല്‍ ഫിഫ പുറത്തിറക്കിയ മികച്ച 100 ഫുട്‌ബോള്‍ കളിക്കാരുടെ ലിസ്റ്റില്‍ വിയയുമുണ്ട്.

2005-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും 2011-ലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2018 ജനുവരി ഒന്നിനു ലൈബീരിയയുടെ 25-ാം പ്രസിഡന്റ് പദവിയിലേക്ക് കാലം ആ പഴയ തെരുവു ബാലനെ കൈപിടിച്ചുയര്‍ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (5 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (5 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (5 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (6 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (8 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (8 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (8 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (8 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (9 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (9 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (9 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (9 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (9 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (9 hours ago)

Malayali Vartha Recommends