Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..

മാമ്പഴം കൊണ്ട്‌ കണ്ണ്‌ നനയിച്ച കവി

12 NOVEMBER 2012 11:54 PM IST
മലയാളി വാര്‍ത്ത.
`ശ്രീ'യെന്നു തൂലികാനാമം, ശ്രീത്വം തുളുമ്പുന്ന കവിതകള്‍, കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. കതിര്‍ക്കനമുള്ള കവിതക്കറ്റകള്‍ മലയാളത്തിന്റെ തിരുമുറ്റത്തുകൊയ്‌തുകൂട്ടി. ജീവിക്കാനായി അധ്യാപകവൃത്തിയിലേര്‍പ്പെട്ടെങ്കിലും മനസ്സുകൊണ്ടു കര്‍ഷകനായിരുന്നു ഈ ഗ്രാമീണ കവി. അഭിമാനിയായിരുന്നു കവി. ആരെയും വകവച്ചില്ല. ആര്‍ക്കും വഴങ്ങിയുമില്ല. സത്യധര്‍മാദികള്‍ ഇഷ്‌ടതോഴരായിരുന്നു. ശരിതെറ്റുകള്‍ വഴികാട്ടികളും. ആധുനിക കാലത്തെ ജീവിത സംഘര്‍ഷങ്ങള്‍ അനുഭവിച്ചറിഞ്ഞിരുന്നു കവി. അതദ്ദേഹത്തിന്റെ കവിതകളില്‍ പ്രതിഫലിക്കുകയും ചെയ്‌തു.
ജീവിതത്തിന്റെയും മനുഷ്യപുരോഗതിയുടെയും സങ്കീര്‍ത്തനകാരനായിരുന്നു വൈലോപ്പിള്ളി. കേരളീയാനുഭവങ്ങളുടെ ആഴവും സങ്കീര്‍ണതയും പ്രതിഫലിപ്പിക്കുന്നവയാണു വൈലോപ്പിള്ളിക്കവിതകള്‍. ശാസ്‌ത്രബോധവും യുക്തിവിചാരവും പുരോഗമനപരതയും അദ്ദേഹത്തിനു കാവ്യഹേതുക്കളായി.
ഒരു പരുക്കന്‍ നാട്ടിന്‍പുറത്തുകാരന്റെ ഭാവഹാവങ്ങളുള്ള കവിയുടെ രചനകളിലും അതു വായനക്കാര്‍ക്കു തൊട്ടറിയാന്‍ കഴിയുമായിരുന്നു. ചുറ്റുപാടുകളിലേക്കു തുറന്നുവച്ച കണ്ണും കാതും ഒപ്പിയെടുത്ത ചെറുചലനങ്ങള്‍ പോലും സൂക്ഷ്‌മതയോടെ അക്ഷരങ്ങളിലേക്കു പകര്‍ത്താന്‍ ദത്തശ്രദ്ധനായിരുന്നു അദ്ദേഹം.
സ്വന്തം പ്രശ്‌നങ്ങളും വേദനകളും ഉള്ളിലൊതുക്കി ശരിയെന്നു തോന്നുന്നവയ്‌ക്കു വേണ്ടി നിലകൊള്ളാന്‍ ആര്‍ജവം കാട്ടിയ വ്യക്തിത്വമായിരുന്നു കവിയുടേത്‌. ``പറഞ്ഞു പോകരിതു മറ്റൊന്നിന്റെ പകര്‍പ്പാണെന്നു മാത്രം'' എന്നെഴുതിയ ഇടശ്ശേരിയുടെ നിലപാടു തന്നെയാണ്‌, ``പുഞ്ചിരി! ഹാ കുലീനമാം കള്ളം, നെഞ്ചു കീറി ഞാന്‍ നേരിനെക്കാട്ടാം'' എന്ന വൈലോപ്പിള്ളിയുടെ പ്രഖ്യാപനത്തിലും നിഴലിക്കുന്നത്‌.
മാമ്പഴമെന്ന കൊച്ചുകവിതയിലൂടെ മലയാളികളുടെ മുഴുവന്‍ കണ്ണുനനയിച്ച കവിയാണു വൈലോപ്പള്ളി. ഔചിത്യമില്ലാത്ത ഒരു വാക്കുപോലുമില്ല അദ്ദേഹത്തിന്റെ `കാച്ചിക്കുറുക്കിയ' കവിതയില്‍.
ഓരോ വരിയും സൗന്ദര്യത്തികവാര്‍ന്നതാണ.്‌ ഒപ്പം ലക്ഷ്യവേദിയായ ശരം പോലെ അനുവാചക ഹൃദയങ്ങളില്‍ ആഞ്ഞുതറയ്‌ക്കുന്നവയും.
ജീവിതത്തിന്റെ പൊള്ളയായ കെട്ടുകാഴ്‌ചകളില്‍ അശേഷം ഭ്രമിക്കാത്തവനായിരുന്നു കവി. ഒറ്റ മുണ്ടും പരുക്കന്‍ കുപ്പായവും കൊണ്ടു തൃപ്‌തിപ്പെടുന്നയാള്‍. വിട്ടുവീഴ്‌ച ഒട്ടുമില്ല. ആരോടും. ഭാര്യയോടായാല്‍ പോലും. ആരെയും ആശ്രയിക്കില്ല.
തന്റെ കാര്യം നോക്കാന്‍ തനിക്കറിയാം. തനിക്കുവേണ്ടതു കയ്‌പക്ക കൊണ്ടാട്ടവും മാമ്പഴ പുളിശ്ശേരിയും. അതു രണ്ടും താന്‍ തന്നെ വച്ചുണ്ടാക്കുകയും ചെയ്യും. പറയുന്നതു പാലിക്കുന്നവനാണു കവി.
സ്ഥാനമാനങ്ങള്‍ വേണ്ടത്ര നേടി. സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അധ്യക്ഷനായിരുന്നു, പത്തുവര്‍ഷത്തിലധികം. ദേശീയ കവി സമ്മേളനങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചു പലതവണ.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്നു. 1981ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം ലഭിച്ചു.
കന്നിക്കൊയ്‌ത്ത്‌, ശ്രീരേഖ, ഓണപ്പാട്ടുകള്‍, മകരക്കൊയ്‌ത്ത്‌, കുടിയൊഴിക്കല്‍..... കവി കൈരളിക്കു സമ്മാനിച്ച അമൂല്യരത്‌നങ്ങള്‍ കുറച്ചൊന്നുമല്ല. ഒടുവില്‍ ആത്മകഥയായ കാവ്യലോകസ്‌മരണകളും.
1911 മെയ്‌ 11ന്‌ ആരംഭിച്ച കവിയുടെ ജീവിതയാത്ര 1985 ഡിസംബര്‍ 22ന്‌ അവസാനിച്ചു.
സച്ചിദാനന്ദന്റെ അന്ത്യപ്രണാമം നമുക്ക്‌ ഓര്‍മിക്കാം.
``പെരുമാളിവന്‍, നേരാം
വാക്കിനും വടക്കിനും
ഇവനു പ്രിയമേറ്റം
കലികാലത്തില്‍ തോറ്റം.''
നിളാതീരത്ത്‌ അന്ത്യവിശ്രമം കൊള്ളുന്ന ഒറ്റയാനു പ്രണാമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന  (6 minutes ago)

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (7 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (7 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (7 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (7 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (8 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (9 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (9 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (9 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (9 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (9 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (10 hours ago)

Malayali Vartha Recommends