Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

എം.എന്‍.വിജയന്‍: ചിന്തയുടെ അര്‍ത്ഥം

21 NOVEMBER 2012 12:43 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു...

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ, ഡോ. എംഎസ് ഷബീറിന്റെ പുസ്തക പ്രകാശനം നടന്നു...

ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു

ഇന്ത്യയെ ചൈന വീണ്ടും പിന്നിൽ നിന്ന് കുത്തി ,ഭീകരനെ സംരക്ഷിച്ച് ചൈന..സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്

ജനിച്ച നാട്ടിൽ തീവ്രഇസ്ലാമിസ്റ്റുകളുടെ യാതൊരു യുക്തിയും ആശയവ്യക്തതയും ഇല്ലാത്ത പൊട്ടകഥ വിശ്വസിച്ചില്ല എന്ന ഒറ്റ കാരണത്താൽ ആട്ടിയോടിക്കപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന കശ്മീർ പണ്ഡിറ്റുകൾ, കശ്മീർ താഴ്‌വരയുടെ യഥാർത്ഥ അവകാശികൾ. അയ്യായിരം വര്ഷത്തെ ലിഖിതമായ ചരിത്രവും അതിസമ്പന്ന സാംസ്കാരിക പൈതൃകവും ഉള്ളവർ . രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത പണ്ഡിറ്റ് സമുദായക്കാർ.... ആരും ആരും അറിയാത്ത കഥ

മലയാള സാഹിത്യത്തിലും കേരളസാംസ്‌കാരിക ജീവിതത്തിലും കത്തി നിന്ന ഒരു ധൈഷണിക ജ്വാലയായിരുന്നു എം.എന്‍.വിജയന്‍. അദ്ദേഹത്തിന്റെ ചിന്തയുടെയും വിമര്‍ശനത്തിന്റെയും പാഠാന്തരങ്ങള്‍ വിലയിരുത്തുന്ന പതിനാലു ചര്‍ച്ചാപാഠങ്ങളാണ്‌ ഈ സമാഹാരം ഉള്‍ക്കൊള്ളുന്നത്‌.

പുസ്‌തകത്തെപ്പറ്റി എഡിറ്റര്‍ ജയ്‌സണ്‍ ജോസ്‌ ഇങ്ങനെ കുറിക്കുന്നു:
``ചരിത്രം എന്നു പറയുന്നതു നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു രേഖ മാത്രമല്ല. വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്‌. മുന്നറിയിപ്പുകള്‍ താരാട്ടുപാട്ടല്ല.''
തന്റെ ചെയ്‌തികളും പ്രഭാഷണങ്ങളും എന്തെന്നു നിശ്ചയമുള്ള എം.എന്‍.വിജയന്‍ സ്വയം പറഞ്ഞുവച്ചതാണിത്‌. കഴിഞ്ഞുപോയവയുടെ ഗണത്തില്‍പെടുത്തി ഓര്‍മക്കുറിപ്പുകള്‍ തയ്യാറാക്കി `പതിവുചരിത്ര'ത്തിന്റെ കോണില്‍ തന്നെയും ഒതുക്കിക്കളയാന്‍ `നാളെ' കാത്തിരിക്കുന്നതറിഞ്ഞാവാം വിജയന്‍മാഷ്‌ ഇത്തരത്തില്‍ പ്രസ്‌താവിച്ചത്‌. അതുകൊണ്ടുതന്നെ അത്തരം ഓര്‍മക്കുറിപ്പുകളുടെ സമാഹരണമല്ല ഈ പുസ്‌തകം. എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുകയും എല്ലാവരും നിശ്ശബ്‌ദരായിരിക്കുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്‌ത വിജയന്‍മാഷിന്റെ മുന്നറിയിപ്പുകളിലൂടെയുള്ള പ്രയാണമാണിത്‌.
തന്റെ മനസ്സിന്റെ നിശ്ചയങ്ങള്‍ക്കൊത്തുമാത്രം സഞ്ചരിക്കുന്നതായിരുന്നു ആ ജീവിതം. ജീവനുള്ള ശരീരത്തിന്‌ ഉറങ്ങുന്ന ചിന്തകൊണ്ടു പ്രയോജനമില്ലെന്നു തിരിച്ചറിഞ്ഞുള്ള സഞ്ചാരം. ആശയങ്ങളാണ്‌ ഉത്തമ രാഷ്‌ട്രീയത്തെ സൃഷ്‌ടിക്കുന്നതെന്ന്‌ അദ്ദേഹം തെളിയിച്ചു.
അധ്യാപകന്‍, സാഹിത്യകാരന്‍, സാംസ്‌കാരികരപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യാപരിച്ച വിജയന്‍മാഷ്‌ നിശിതമായ താത്ത്വിക നിലപാടുകളിലൂടെ ഒരേസമയം അനുയായികളെയും എതിരാളികളെയും നേടിയെടുത്തു. തനിക്കു നഷ്‌ടപ്പെടാനൊന്നുമില്ലെന്നും തന്നിലൂടെ നേട്ടം ലഭിക്കുന്നതു ക്രൂരമായി വഞ്ചിക്കപ്പെടുന്ന ഒരു വലിയ ജനസമൂഹത്തിനാണെന്നും അദ്ദേഹം മനസ്സിലാക്കി. സമൂഹത്തിന്റെ ജീര്‍ണതകളെല്ലാം ആഗിരണം ചെയ്‌തുകൊണ്ടു സ്വയം വളരാന്‍ ഒരു പാര്‍ട്ടി തീരുമാനിച്ചപ്പോഴാണ്‌ അത്തരം ജീര്‍ണതകള്‍ക്കെതിരെ എന്നും നിലകൊണ്ട എം.എന്‍.വിജയന്‍ പാര്‍ട്ടി വിരുദ്ധനെന്ന്‌ അറിയപ്പെടാന്‍ തുടങ്ങിയത്‌. സിപിഐ (എം) പോലൊരു പ്രസ്ഥാനത്തോട്‌ ആശയപരമായി ഏറ്റുമുട്ടുമ്പോഴും സ്വന്തം നിലപാടുകളില്‍ സംശയമുണ്ടായിരുന്നില്ല. `നാലാം ലോകവാസി'യായിരുന്നുകൊണ്ടു കമ്യൂണിസ്റ്റാകാന്‍ കഴിയില്ലെന്നു തിരിച്ചറിയണമെന്നും ആകാശത്തു പാറിനടന്നു ദാരിദ്ര്യത്തെക്കുറിച്ചു സംസാരിക്കരുതെന്നും അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു.
സാഹിത്യനിരൂപകനായ എം.എന്‍.വിജയനില്‍ നിന്ന്‌, പ്രഭാഷകനും രാഷ്‌ട്രീയക്കാരനുമായ വിജയന്‍ മാഷിലേക്ക്‌ ഏറെ അകലമുണ്ട്‌. തന്റെ സാഹിത്യ വിശകലനങ്ങളെ നിരൂപണമായി കരുതേണ്ടതില്ലെന്നു പറയുന്ന ഉദാരത ഇവിടെ അപ്രത്യക്ഷമാവുന്നു. പുതിയ ലോകക്രമത്തിന്റെയും സാമ്പത്തിക ചുറ്റുപാടുകളുടെയും പരിസരങ്ങളില്‍നിന്നുമുടലെടുത്ത തന്റെ ചിന്തയെ മൂര്‍ച്ചയുള്ള ഭാഷയില്‍തന്നെയാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌. എം.എന്‍.വിജയന്റെയും `പാഠ'ത്തിന്റെയും ഭാഷ പൊള്ളിക്കുന്നതിനാലാണ്‌ ആശയങ്ങളെക്കാള്‍ മാഷിന്റെ ഭാഷയാണു പ്രശ്‌നം എന്നു രാഷ്‌ട്രീയ മന്ദബുദ്ധികള്‍ വിലപിച്ചത്‌. നാം എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്ന -മറഞ്ഞിരിക്കുന്ന അപരനെ എം.എന്‍. വിജയന്‍ മറനീക്കി വെളിപ്പെടുത്തുകയായിരുന്നു. നവ മുതലാളിത്തം, സാമ്രാജ്യത്വം, ദാരിദ്ര്യം, സങ്കുചിത ദേശീയത, ഫാസിസം എന്നിവയെക്കുറിച്ചുള്ള ഗൗരവമാര്‍ന്ന പഠനങ്ങളായിരുന്നു അദ്ദേഹം നടത്തിയത്‌.
മാര്‍ക്‌സിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ എംഗല്‍സ്‌ ഇങ്ങനെ പറഞ്ഞു:`നാളെകളില്‍ ജീവിക്കാന്‍ പോകുന്ന ഈ മനുഷ്യന്‌ ഒരുപാട്‌ എതിരാളികളുണ്ടാവും. പക്ഷേ, ഒരു ശത്രുപോലും ഉണ്ടാവാനിടയില്ല'. ചിന്തയുടെ നവീനതയില്‍ നിലപാടുകളുടെ കാര്‍ക്കശ്യത്താല്‍ ഭാഷയുടെ സാധ്യതകളാല്‍ നാളേക്കുവേണ്ടി ഇന്നലെകളില്‍ ജീവിച്ച വിജയന്‍മാഷിനും ഒരുപാട്‌ എതിരാളികളുണ്ടാവാം. പക്ഷേ, ഒരു ശത്രുപോലും ഉണ്ടാവാനിടയില്ല. ജനഹൃദയങ്ങളിലൂടെ നടന്നുനീങ്ങിയ ജ്ഞാനത്തിന്റെ ആ മഹാസമുദ്രത്തെ സ്‌പര്‍ശിക്കാനുള്ള എളിയശ്രമമാണിത്‌. മാഞ്ഞുപോകാത്ത ചിന്തയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ക്ഷണവും.
പ്രസാധകന്‍ സതീഷ്‌ ചേലാട്ട്‌ എഴുതിച്ചേര്‍ത്തിരിക്കുന്ന കുറിപ്പും പുസ്‌തകത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കുള്ള സൂചകമാണ്‌: ``ഈ എഴുത്തുകാരുടെ ചിന്തകള്‍ വ്യത്യസ്‌തവും ശക്തവുമാണ്‌. എഴുത്തുകാരുടെ രാഷ്‌ട്രീയവും വിചാരവും ജനതയോടുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്നു രൂപപ്പെടുന്നതാണ്‌. ചരിത്രത്തോടും രാഷ്‌ട്രീയത്തോടും എഴുത്തുകാര്‍ കടപ്പെട്ടിരിക്കുന്നു. ഓരോ എഴുത്തുകാരനും പറയാനുള്ളതു കേള്‍ക്കാന്‍ ചെവി തരിക എന്നതാണു സാംസ്‌കാരിക മനസ്സിന്റെ ഉത്‌കര്‍ഷമെന്നു കരുതുന്നു. അതാണ്‌ ഉണര്‍വുള്ളവര്‍ ചെയ്യുക. എഴുത്തും ചര്‍ച്ചയും സാമൂഹികവികാസമാണ്‌. തമസ്‌ക്കരിക്കുക മുതലാളിത്തത്തിന്റെയും മതത്തിന്റെയും യാഥാസ്ഥിക ചിന്തയാണ്‌. അതിനെ തകര്‍ക്കുക വിജയന്‍മാഷ്‌ എന്ന ചിന്തകനോടുള്ള ആദരവും സ്‌നേഹവുമാണ്‌ ഈ പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്‌.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (8 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (8 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (9 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (9 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (9 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (10 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (10 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (11 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (11 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (11 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (12 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (12 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (12 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (12 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (13 hours ago)

Malayali Vartha Recommends