Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

1300 വര്‍ഷം പഴക്കമുള്ള പൊട്ടാല കൊട്ടാരം ചൈന നവീകരിക്കുന്നു

06 NOVEMBER 2017 03:03 PM IST
മലയാളി വാര്‍ത്ത

ടിബറ്റില്‍ ദലൈലാമയുടെ ആസ്ഥാനമായിരുന്ന 1300 വര്‍ഷം പഴക്കമുള്ള പൊട്ടാല കൊട്ടാരം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനു ചൈന പദ്ധതി തയാറാക്കി. ടിബറ്റ് സ്വയംഭരണ പ്രദേശത്തെ ലാസയിലെ ഒരു കൊട്ടാരമാണ് പൊടാല കൊട്ടാരം . 1959-ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലൈലാമ ഇന്ത്യയിലേയ്ക്ക് ഓടിപ്പോകുന്നതുവരെ ദലൈലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോല്‍ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്.

1994-ല്‍ യുനെസ്‌കോ പൊടാല കൊട്ടാരം ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു.പെട്ടെന്നുള്ള ആധുനികവല്‍ക്കരണം ഒരു പ്രശ്‌നമായാണ് യുനസ്‌കോ കണക്കാക്കുന്നത്.അതിനാല്‍ ഈ പ്രദേശത്ത് 21 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പണിയുന്നത് തടഞ്ഞുകൊണ്ട് ചൈന ഉത്തരവിറക്കി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിച്ച വസ്തുക്കള്‍ സംബന്ധിച്ചും യുനസ്‌കോ ആശങ്ക അറിയിച്ചിരുന്നു.

പൊടാലക പര്‍വ്വതത്തിന്റെ പേരാണ് ഈ കൊട്ടാരത്തിന് നല്‍കിയിട്ടുള്ളത്. ബോധിസത്വനായ അവലോകിതേശ്വരന്റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അഞ്ചാമത്തെ ദലൈലാമയാണ് 1645-ല്‍ ഇതിന്റെ പണിയാരംഭിച്ചത്. അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാക്കളില്‍ ഒരാളായ കോണ്‍ചോങ് ചോഫെല്‍ (1646-ല്‍ മരണം) ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിര്‍മ്മിക്കാന്‍ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് ഇവിടം നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്തത്. ലാസയിലെ പഴയ നഗരത്തിലെ ദ്രേപങ് മൊണാസ്റ്ററിയുടെയും സെറ മൊണാസ്റ്ററിയുടേയും മദ്ധ്യത്തിലായാണ് ഇതിന്റെ സ്ഥാനം. ഈ സ്ഥലത്ത് പണ്ടുണ്ടായിരുന്ന വെള്ള കൊട്ടാരം എന്നോ ചുവന്ന കൊട്ടാരം എന്നോ അറിയപ്പെട്ടിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാകാം ഒരുപക്ഷേ ഈ കെട്ടിടം പണിയപ്പെട്ടത്. പഴയ കെട്ടിടം 637-ല്‍ സോങ്ട്‌സാന്‍ ഗാമ്പോ നിര്‍മിച്ചതാണ്.

കിഴക്കു പടിഞ്ഞാറ് ദിശയില്‍ 400 മീറ്ററും തെക്ക് വടക്ക് ദിശയില്‍ 350 മീറ്ററുമാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. 3 മീറ്റര്‍ കനമുള്ള (അടിസ്ഥാനം 5 മീറ്റര്‍) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്. അടിസ്ഥാനത്തില്‍ ഉരുക്കിയ ചെമ്പ് നിറച്ചിട്ടുണ്ട്. ഭൂകമ്പങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനാണ് ഇത് ചെയ്തത്. പതിമൂന്ന് നിലകളിലായി 1,000-ലധികം മുറികളും 10,000 പൂജാസ്ഥലങ്ങളും ഏകദേശം 200,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റര്‍ ഉയരമുള്ളതാണ്. മാര്‍പോ റി എന്ന കുന്നിന് മുകളില്‍ നില്‍ക്കുന്ന കെട്ടിടം താഴ്‌വരയില്‍ നിന്ന് 300 മീറ്റര്‍ ഉയരത്തിലാണുള്ളത്.

ലാസയിലെ മൂന്ന് പ്രധാന കുന്നുകള്‍ ടിബറ്റിന്റെ മൂന്ന് സംരക്ഷകരെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. പൊടാല കൊട്ടാരത്തിന്റെ തെക്ക് ഭാഗത്തായുള്ള ചോക്‌പോരിയാണ് ആത്മാവിന്റെ കുന്ന്. പോറ്റാല കൊട്ടാരം നില്‍ക്കുന്ന കുന്ന് അവലോകിതേശ്വരനെ പ്രതിനിധാനം ചെയ്യുന്നു.

അഞ്ചാമത്തെ ദലൈലാമയായിരുന്ന ലോസാങ് ഗ്യാറ്റ്‌സോപ 1645-ല്‍ പൊടാല കൊട്ടാരത്തിന്റെ നിര്‍മ്മാണമാരംഭിച്ചു. ബാഹ്യരൂപം 3 വര്‍ഷം കൊണ്ട് നിര്‍മിച്ചു. ഉള്‍വശങ്ങളും മരപ്പണികളും മറ്റും തീര്‍ക്കുവാന്‍ 45 വര്‍ഷമെടുത്തു. 1649-ല്‍ ദലൈലാമയും ഭരണകൂടവും പോട്രാങ് കാര്‍പോ (വെള്ളക്കൊട്ടാരം) എന്ന കെട്ടിടത്തിലേയ്ക്ക് മാറി. ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് 12 വര്‍ഷം കൂടി (1694 വരെ) നിര്‍മ്മാണം തുടരുന്നുണ്ടായിരുന്നു. തണുപ്പുകാലത്തെ കൊട്ടാരമായി പൊട്ടാല കൊട്ടാരം ഉപയോഗിക്കാന്‍ ദലൈലാമമാര്‍ ആരംഭിച്ചു. പോട്രാങ് മാര്‍പോ ('ചുവന്ന കൊട്ടാരം') 1690-നും 1694-നുമിടയ്ക്കാണ് നിര്‍മിച്ചത്.

ചൈനയ്‌ക്കെതിരായി ടിബറ്റ് വാസികള്‍ 1959-ല്‍ നടത്തിയ കലാപത്തില്‍ കൊട്ടാരത്തിന് ചെറിയ നാശനഷ്ടങ്ങളുണ്ടായി. കൊട്ടാരത്തിന്റെ ജനലുകളിലേയ്ക്ക് ചൈന ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനാലായിരുന്നു ഇത്. 1966-ല്‍ ചൈനയുടെ സാംസ്‌കാരിക വിപ്ലവത്തിനിടയിലും ഷൗ എന്‍ലായിയുടെ ഇടപെടല്‍ കാരണം ഈ കൊട്ടാരം സംരക്ഷിക്കപ്പെട്ടു. എന്നിരുന്നാലും 100,000-ലധികം പുസ്തകങ്ങളും ചരിത്ര രേഖകളും മറ്റും എടുത്ത് മാറ്റപ്പെടുകയോ കേടാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (6 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (11 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (12 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (14 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (15 hours ago)

Malayali Vartha Recommends