Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയൊരു തിരിച്ചുവരവ്...മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത്

23 MAY 2021 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..

അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...

മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്ക് നടത്തിയ ഒരു മേഖലയാണ് ടൂറിസം. 15 ലക്ഷം പേര്‍ക്കു നേരിട്ടും 20 ലക്ഷം പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്ന മേഖല. കൊവിഡ് വ്യാപനത്തിനെ തുടര്‍ന്ന് കേരളത്തില്‍ ഏറ്റവും അധികം ബാധിച്ച മേഖല ഏതെന്ന് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ ആരും പറയും അത് ടൂറിസമാണെന്ന്. കൊവിഡിനു മുന്‍പ് പ്രതിവര്‍ഷം 45,000 കോടി രൂപയുടെ വരുമാനമുണ്ടാക്കിയിരുന്ന മേഖല ഇപ്പോള്‍ ദയനീയ സ്ഥിതിയിലാണ്.

2017ല്‍ ഓഖി വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് ടൂറിസം മേഖലയുടെ കഷ്ടകാലം. ഓഖിയുടെ ക്ഷീണം ഏതാനും മാസങ്ങള്‍കൊണ്ടു മറികടന്ന് വീണ്ടും മേഖല സജീവമായി. 2018ല്‍ നിപ വന്നപ്പോള്‍ മലബാര്‍ മേഖലയിലെ വിനോദസഞ്ചാരം കടുത്ത പ്രതിസന്ധിയിലായി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള വിദേശ സഞ്ചാരികള്‍ വന്നിറങ്ങിയത് കരിപ്പൂര്‍ വിമാനത്താവളത്തിലായിരുന്നു. ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍ത്തിയിരുന്നത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും. മലബാറിലേക്കുള്ള സഞ്ചാരികളില്‍ ഭൂരിഭാഗവും കോഴിക്കോട് വഴിയാണു കടന്നുപോയിരുന്നത്. നിപ വ്യാപിച്ചതോടെ കോഴിക്കോട് നഗരം വിജനമായ അവസ്ഥയുണ്ടായി.

ആ സ്ഥിതിയില്‍നിന്നു കരകയറുന്നതിനു മുന്‍പേ ഇരുട്ടടിയായി പ്രളയം വന്നു. സഞ്ചാരികളുടെ വരവു നിലച്ചു. ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രളയ ജലത്തില്‍ തകര്‍ന്നു. പല സ്ഥലത്തേക്കുമുള്ള റോഡുകളും ഒലിച്ചുപോയി. വിനോദസഞ്ചാര മേഖലയ്ക്കു കനത്ത നഷ്ടം ഏല്‍പ്പിച്ചുകൊണ്ട് 2018 കടന്നുപോയി.

2019ലും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പല കുടുംബങ്ങള്‍ക്കും ദാരിദ്ര്യം കൂടാതെ കടന്നുപോകാനായി. 2020ലെ സീസണായിരുന്നു അടുത്ത പ്രതീക്ഷ. എന്നാല്‍ തൊഴിലാളികളെ പട്ടിണിയിലേക്കു തള്ളിവിട്ടുകൊണ്ട് വിനോദസഞ്ചാര മേഖല പൂട്ടിക്കെട്ടി. ഒന്നര വര്‍ഷത്തിനുശേഷവും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുകയും വിനോദസഞ്ചാര സംഘടിത, അസംഘടിത മേഖലയിലാകെ 4 കോടി ആളുകള്‍ തൊഴില്‍രഹിതരാവുകയും ചെയ്തു.

അടച്ചുപൂട്ടിയതു നൂറുകണക്കിന് ഹോട്ടലുകള്‍. ഇനിയെന്നു തിരിച്ചുവരുമെന്ന് യാതൊരു ധാരണയുമില്ലാത്ത വിധം വിനോദസഞ്ചാര മേഖല തകര്‍ന്നടിഞ്ഞു. കേരളത്തിന്റെ ആകെ ജിഡിപിയുടെ 11 ശതമാനം വിനോദസഞ്ചാരത്തില്‍നിന്നുള്ള വരുമാനമായിരുന്നു. 10,000 കോടി രൂപയായിരുന്നു വിദേശനാണ്യത്തില്‍നിന്നുള്ള വരുമാനം. മേഖല തകര്‍ന്നതോടെ ടാക്സി ഡ്രൈവര്‍മാരും വെയ്റ്റര്‍മാരും ഇളനീര്‍ വില്‍പനക്കാരും ഹോംസ്റ്റേ നടത്തുന്ന ചെറുകിട സംരംഭകരും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം പട്ടിണിയിലായി.

സഞ്ചാരികളില്ലെങ്കിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മറ്റും പരിപാലിച്ചുകൊണ്ടുപോകുന്നതു വലിയ ബാധ്യതയാണ്. ഹോട്ടലുകളില്‍ ആളില്ലെങ്കിലും ശുചീകരണവും മറ്റു പുനരുദ്ധാരണ പ്രവൃത്തികളും കൃത്യമായി നടത്തണം. പല ഹോട്ടലുകളും ഇതിനായി വന്‍ തുക ചെലവഴിക്കുന്നു. ജോലിക്കാരില്‍ പലരെയും പിരിച്ചുവിട്ടെങ്കിലും കുറച്ചുപേരെ നിലനിര്‍ത്തേണ്ടി വന്നു. ഇവര്‍ക്കു ശമ്പളം കൊടുക്കാനും തുക കണ്ടെത്തേണ്ടതുണ്ട്.

നിര്‍ത്തിയിട്ടിരുന്ന ടാക്സി വാഹനങ്ങള്‍ കൃത്യസമയത്തു സര്‍വീസ് ചെയ്യണം. ഇതിനു പുറമെ വാഹന വായ്പയുടെ തിരിച്ചടവും മുടങ്ങിക്കിടക്കുകയാണ്. വഞ്ചിവീടുകളുടേതും സമാന അവസ്ഥയാണ്. ഇടയ്ക്കിടെ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും വന്‍ ചെലവ്. യാതൊരു വരുമാനവുമില്ലാതെ എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നറിയാതെ കുഴങ്ങുകയാണ് പല ഉടമകളും.

കൊവിഡ് കഴിഞ്ഞ ഉടന്‍ ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് പുതിയമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലനില്‍പ്പിനായി എന്തെങ്കിലും ഈ മേഖലക്ക് വേണ്ടി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends