Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

ടൂറിസം ഫെസിലിറ്റി സെന്ററുമായി ശാന്തസുന്ദരമായ ധര്‍മ്മടം ബീച്ച്

07 AUGUST 2017 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍

സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം....ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

ശാന്തവും സുന്ദരവുമായ കടല്‍തീരം ധര്‍മ്മടം ബീച്ചിനെ ഒറ്റവാക്യത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. വെറുമൊരു ബീച്ചല്ല ധര്‍മ്മടം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. കടല്‍ക്കാറ്റേറ്റ് സായാഹ്നം ചെലവഴിക്കാന്‍ എത്തുന്നവരെ കാത്ത് നിരവധി കാര്യങ്ങളാണ് ഇവിടുത്തെ ടൂറിസം ഫെസിലിറ്റി സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.

കടലിലും കരയിലും പെയ്യുന്ന മഴ ഒരേ സമയത്ത് ആസ്വദിക്കാന്‍ പറ്റുന്ന റെയിന്‍ ഷെല്‍ട്ടര്‍, വിവാഹങ്ങളും വിരുന്നുകളും നടത്താന്‍ അനുയോജ്യമായ ഹാള്‍, കഫ്റ്റീരിയ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. മഴയില്ലെങ്കിലും റെയിന്‍ ഷെല്‍ട്ടറിലിരിക്കുന്നത് നല്ലൊരു അനുഭവമാണ്. നാലുപാടും തുറന്ന തളത്തിലിരുന്നാല്‍ കടല്‍ക്കാറ്റ് ആവോളം ആസ്വദിക്കാം.

എല്ലാ വര്‍ഷവും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ധര്‍മ്മടം ഫെസ്റ്റ് എന്ന പേരില്‍ ദിവസങ്ങള്‍ നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇവിടെയാണ്. വിവിധ പ്രായക്കാരായ കുട്ടികളെ ഉദ്ദേശിച്ച് പല തരത്തിലുളള സ്ലൈഡുകളും റൈഡുകളും ഊഞ്ഞാലുകളും ഇവിടെയുണ്ട്. ശരിക്കും ഒരു പാര്‍ക്കില്‍ ചെല്ലുന്ന പ്രതീതി.

പാര്‍ക്കില്‍നിന്നു കടലിലേക്ക് ഇറങ്ങുന്നിടത്ത് കുറച്ചുഭാഗം പഞ്ചാരമണലാണ്. കടലിനോടു ചേര്‍ന്ന് ഉറച്ച തീരമാണ്. കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനു സമാനമായ ഉറപ്പുളള കടല്‍ത്തീരമാണ് ഇവിടുത്തേത്. കടല്‍ത്തീരത്തു ക്രിക്കറ്റ് കളിക്കുന്നവരെ വൈകുന്നേരങ്ങളില്‍ ഇവിടെ കാണാം.

ആള്‍ക്കാരെ ആകര്‍ഷിക്കുന്ന ഒരു ഘടകം കൂടിയുണ്ട് ധര്‍മ്മടത്ത്. കടലിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തുരുത്ത്. വേലിയിറക്ക സമയങ്ങളില്‍ തുരുത്തിലേക്കു നടന്നു പോകാന്‍ സാധിക്കുന്നവിധത്തില്‍ കടല്‍ മാറിത്തരും. ഒരു കാലത്ത് ആള്‍ത്താമസമുണ്ടായിരുന്നതിന്റെ ബാക്കിപത്രമെന്നോണം ഇടിഞ്ഞു പൊളിഞ്ഞ വീടും ഒരു കിണറും പലതരം മരങ്ങളുമാണ് ഇവിടെയുളളത്.

 

കടലിന്റെ സ്വഭാവത്തെക്കുറിച്ചു നന്നായി മനസ്സിലാക്കിയില്ലെങ്കില്‍ തുരുത്തില്‍ കുടുങ്ങിപ്പോകാനുളള സാധ്യതയുണ്ട്. കടല്‍ ഉള്‍വലിഞ്ഞ സമയത്ത് തുരുത്തിലേക്കു നടക്കാന്‍ തുടങ്ങിയ പലരും അപ്രതീക്ഷിതമായി ഉയരുന്ന വെളളത്തില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. തുരുത്തിന്റെ വികസനത്തിനുള്ള പദ്ധതികള്‍ പലപ്പോഴായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കടലാസില്‍ത്തന്നെയാണ്. സുരക്ഷാഗാര്‍ഡുമാരുടെ അഭാവവും വലിയൊരു പോരായ്മയാണ്.

തുരുത്തിനെക്കുറിച്ചു നന്നായി അറിയുന്ന, വേലിയിറക്ക-വേലിയറ്റ സമയങ്ങളെക്കുറിച്ച് അറിവുളള സമീപവാസികളുടെ സഹായമുണ്ടെങ്കില്‍ മാത്രം തുരുത്തിലേക്കു പോകുന്നതാണ് ഇപ്പോള്‍ അഭികാമ്യം. ബീച്ചിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് തുരുത്തിലേക്കു പോകുന്ന ഭാഗം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഇവിടെനിന്നു നോക്കിയാല്‍ ഒരു കൈപ്പാടകലെനിന്നു തുരുത്ത് നമ്മെ മാടി വിളിക്കുന്നതായി തോന്നും.

തലശ്ശേരി- കണ്ണൂര്‍ റൂട്ടില്‍ 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ധര്‍മ്മടം ബീച്ചിലെത്താം. ഇവിടെ നിന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് 7 കിലോമീറ്റര്‍ മാത്രമേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്  (19 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (28 minutes ago)

ഖജനാവിൽ നിന്നും ചെലവാക്കിയത്  (1 hour ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (1 hour ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (1 hour ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (1 hour ago)

വിറങ്ങലിച്ച് മുംബൈ നഗരം  (1 hour ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (2 hours ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (2 hours ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (2 hours ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (2 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (2 hours ago)

ഇനി വരാൻ പോകുന്നത്...!  (2 hours ago)

Malayali Vartha Recommends