Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

ഇത്തവണത്തെ ഓണക്കാലം തിരുവനന്തപുരത്ത് ആഘോഷിക്കൂ

09 AUGUST 2017 04:20 PM IST
മലയാളി വാര്‍ത്ത

രാജകീയപ്രതാപം, ജനകീയഭരണങ്ങളുടെ ഉദയാസ്തമയങ്ങള്‍, ടൂറിസം തുടങ്ങിയവയ്‌ക്കെല്ലാം സാക്ഷിയായ ജില്ലയാണ് തിരുവനന്തപുരം. ഓണം വരുന്നതോടെ തിരുവനന്തപുരത്തെ ആഘോഷങ്ങളുടെ മാറ്റു കൂടുന്നു. ഓണത്തോടനുബന്ധിച്ചുള്ള സര്‍ക്കാരിന്റെ ടൂറിസം വാരാഘോഷങ്ങള്‍ ഉള്‍പ്പടെ ഇനി ഉത്സവത്തിന്റെ നാളുകളാണ്. ഇത്തവണത്തെ ഓണാവധി നാളുകളില്‍ തിരുവനന്തപുരത്തെ കാഴ്ചകളുടെ ലോകത്തേക്ക് കൂട്ടുകൂടുന്നതില്‍ തെറ്റില്ല. പ്രകൃതിരമണീയതയില്‍ മുന്നിട്ടുനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. തലസ്ഥാനമെന്ന ഖ്യാതിയാണ് തിരുവനന്തപുരത്തിന് അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കുന്നത്.

തിരുവനന്തപുരത്തിന്റെ തിലകകുറിയാണ് കവടിയാര്‍, കനകക്കുന്ന് കൊട്ടാരങ്ങളെന്നു പറയാം. ചരിത്രം ഉറങ്ങുന്ന ഈ കൊട്ടാരങ്ങള്‍ വാസ്തുശില്പകലയുടെ ചാരുത വിളിച്ചോതുന്നു. രാജഭരണം അവസാനിച്ചതോടെ കൊട്ടാരങ്ങള്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റ അധികാര പരിധിയിലായി. തിരുവനന്തപുരത്തെ നൃത്ത, സംഗീത, സിനിമ മേളകളുടെ ഒരു പ്രധാന വേദിയാണ് കനകക്കുന്ന് കൊട്ടാരത്തിലെ 'നിശാഗന്ധി' ഓഡിറ്റോറിയം. പുഷ്പമേള, ഓണം വാരാഘോഷം മുതലായവ സംഘടിപ്പിക്കുന്നതും കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്തുള്ള പാര്‍ക്കിലാണ്.

തിരുവനന്തപുരത്ത് നേപ്പിയര്‍ മ്യൂസിയത്തിനരികിലാണ് കനകക്കുന്ന് കൊട്ടാരം നിലകൊള്ളുന്നത്. ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളില്‍ നടത്തിവരുന്ന ഓള്‍ ഇന്ത്യാ ഡാന്‍സ് ഫെസ്റ്റിവല്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ കനകക്കുന്ന് കൊട്ടാരം കൂടി സന്ദര്‍ശിച്ചാണ് മടങ്ങാറ്. നിരവധി പെയിന്റിങ്ങുകളും ചിത്രങ്ങളും ആകര്‍ഷകമായ വാസ്തുവിദ്യാ ചാതുരിയും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാണാം. കവടിയാര്‍ കൊട്ടാരവും കൊട്ടാരത്തിന്റെ വാസ്തുവിദ്യകളും സഞ്ചാരികളില്‍ പ്രസിദ്ധമാണ്. കൊട്ടാരത്തിന്റെ കവാടം വളരെ മനോഹരമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് രാജകുടുംബത്തിന്റെ സ്വകാര്യ വസതി ആയതിനാല്‍ ഇവിടേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്.

വിനോദസഞ്ചാരികളെ മാത്രമല്ല വിദേശികളേയും ആകര്‍ഷിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനോട് ചേര്‍ന്ന പത്മതീര്‍ത്ഥക്കുളവും കുതിരമാളികയും മേത്തന്‍മണിയും സഞ്ചാരികളുടെ മനം കവരുന്നു. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ അനന്തപുരിയുടെ വളര്‍ച്ചയുടെ ആദ്യപടിയായി വിശേഷിപ്പിക്കാം .ഏഴു നിലയുള്ള ഗോപുരത്തോടു കൂടിയ കരിങ്കല്ലില്‍ വാര്‍ത്തെടുത്ത ഈ മഹാക്ഷേത്രത്തില്‍ കരിങ്കല്ലിലെ കൊത്തുപണികള്‍ ദ്രാവിഡ വാസ്തു ശില്പകലയുടെ സര്‍വ്വമനോഹാരിതയും പ്രകാശിപ്പിക്കുന്നു. ചരിത്രശേഖരങ്ങളുടെ അക്ഷയ ഖനിയായ കല്ലറയും ആനക്കൊട്ടിലും സോപാനവും ചുമര്‍ച്ചിത്രവും, തടാകക്ഷേത്രവും, ക്ഷേത്രത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നു. രാജഭരണകാലം മുതല്‍ തുടര്‍ന്നുപോരുന്നതും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വീതം നടന്നുവരുന്നതുമായ ആറാട്ട് മഹോത്സവം ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പക്ഷേ രാജ വാഴ്ചക്കാലത്തെ ഉത്സവച്ചടങ്ങുകളുടെ വര്‍ണ്ണശബളിമയൊന്നും ഇന്നില്ല.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാഴ്ചകള്‍ക്ക് ശേഷം സഞ്ചാരികളെ കാത്തിരിക്കുന്നത് കുതിരമാളികയിലെ മനംമയക്കും കാഴ്ചകളാണ്. മനോഹരമായ കൊത്തുപണികളോടുകൂടിയ തിരുവിതാംകൂര്‍ ശൈലിയില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപം പണികഴിപ്പിച്ച ശില്പസൗകുമാര്യമാര്‍ന്ന കുതിരമാളിക. അമൂല്യ വസ്തുക്കളും, ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം കൂടിയാണിവിടം. കുതിരയുടെ ആകൃതിയില്‍ നിരനിരയായി ഘടിപ്പിച്ചിട്ടുള്ള ശില്പങ്ങളുടെ അപൂര്‍വ്വ സമുച്ചയം കൊണ്ടാവണം കുതിരമാളികയെന്നു പേരിനു പിന്നിലെ ഐതിഹ്യം. കൊട്ടാരത്തിന്റെ ഉള്ളിലേയ്ക്ക് കടന്നു ചെന്നാല്‍ തടിയില്‍ നിര്‍മ്മിച്ച പല രീതിയില്‍ ഉള്ള കഥകളി രൂപങ്ങള്‍ ഉള്‍പ്പെടെ കഥകളി വേഷങ്ങളും മനോഹരമായി പകര്‍ത്തിയിരിക്കുന്നതു കാണാം. പ്രസിദ്ധമായ മേത്തന്‍ മണി ഈ കൊട്ടാരത്തിന്റെ വടക്ക് വശത്താണ്. കഴിഞ്ഞ കാലഘട്ടത്തിന്റെ ഓര്‍മ്മ നിലനിറുത്തുവാനായി ഒട്ടനവധി ചരിത്രസ്മാരകങ്ങളുടെ ശേഖരണവും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കായല്‍ തീരത്തുള്ള വീക്കെന്‍ഡ് പിക്‌നിക്ക് പോയിന്റാണ് വേളി ടൂറിസ്റ്റ് വില്ലേജ്. സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രം കൂടിയാണിവിടം. കടല്‍ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴിമുഖം മറ്റൊരു പ്രധാന ആകര്‍ഷണം. ഒരു ചെറിയ മണല്‍ത്തിട്ട കായലിനെയും കടലിനെയും വേര്‍തിരിക്കുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഭക്ഷണശാല, കടല്‍ത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പാലം, മനേഹരമായ ഉദ്യാനം എന്നിവ വേളിയുടെ മാറ്റ് കൂട്ടുന്നു. വിശാലമായ ഒരു പാര്‍ക്കും വിശിഷ്ടങ്ങളായ ശില്‍പങ്ങളും വേളിയെ പെരുമയിലെത്തിച്ചിരിക്കുന്നു. ഫൈബര്‍ പ്‌ളാസ് ബോട്ടുകളില്‍ തടാകത്തിന്റെ സൗന്ദര്യം നുകരാന്‍ ബോട്ടിങ്ങിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. തിരുവനന്തപുരം തമ്പാനൂര്‍ നിന്നും 8 കി.മീ യാത്ര ചെയ്താല്‍ വേളിയിലെത്താം.

വേളി കായല്‍ കടലില്‍ ലയിക്കുന്ന ഭാഗമാണ് ആക്കുളം കായല്‍ . കുട്ടികളുടെ പാര്‍ക്കും അമ്യൂസ്‌മെന്റ് പാര്‍ലറും കായലിനു മദ്ധ്യേയുള്ള കൃത്രിമ ദ്വീപും ഫ്‌ളോട്ടിങ് റസ്‌റ്റോറന്റും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വേളിയിലെത്തുന്നവര്‍ എന്തായാലും ആക്കുളം കായല്‍ കാഴ്ചകള്‍ ആസ്വാദിക്കാതെ മടങ്ങാറില്ല.

അസ്തമയം വീക്ഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഹരം പകരുന്ന സ്ഥലമാണ് ശംഖുമുഖം കടലോരം. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടല്‍ത്തീരവും വെളുത്ത മണല്‍ത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. വിമാനത്താവളത്തോടും, വേളി ടൂറിസ്റ്റ് വില്ലേജിനോടും ചേര്‍ന്നു കിടക്കുന്ന ശംഖുമുഖം ബീച്ച് സഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നു. മത്സ്യ കന്യകയുടെ ശില്പം, നക്ഷത്ര മത്സ്യത്തിന്റെ രൂപത്തിലുളള റസ്റ്റാറന്റ്, കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക് എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷണീയതകളാണ്. ഇന്‍ഡോര്‍ റിക്രിയേഷന്‍ ക്ലബ്ബ്, റോളര്‍ സ്‌കേറ്റിംഗ് എന്നിവയും ശംഖുമുഖം ബീച്ചിനെ വിനോദ സഞ്ചാരികളോട് അടുപ്പിച്ച് നിര്‍ത്തുന്നു.

തിരുവനന്തപുരം നഗരത്തിലെ കിഴക്കേക്കോട്ട ബസ് സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലഭ്യമാണ്. കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തിച്ചേരാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (1 hour ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (2 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (2 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (2 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (8 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (9 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (9 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (9 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (9 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (9 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (10 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (10 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (10 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (11 hours ago)

Malayali Vartha Recommends