Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കാഴ്ചകളുടെ വിസ്മയം ഒളിപ്പിച്ച് തട്ടേക്കാട്

23 MAY 2017 11:12 AM IST
മലയാളി വാര്‍ത്ത

പല വിധ വര്ണങ്ങളോട് കൂടിയ പക്ഷികളെ കാണുമ്പോൾ തന്നെ മനസിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉണ്ടാകാറില്ലേ. അവയുടെ കൊഞ്ചലും കിളിനാദവും ആസ്വദിക്കാത്തവർ ആരുമുണ്ടാകില്ല. നമുക്ക് ഇത്തവണ സലിം അലി പക്ഷിസങ്കേതത്തെ കുറിച്ച അറിയാം. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്തുമായാണ് തട്ടേക്കാട് പക്ഷിസങ്കേതം നിലകൊള്ളുന്നത്. പക്ഷിസങ്കേതം മാത്രമല്ല ചെറുകാടുകൾ, പക്ഷിനിരീക്ഷണം, ശലഭ പാർക്ക്, ഔഷധ ഉദ്യാനം, ഓർക്കിടേറിയ, ബോട്ടിങ് അങ്ങനെ കാഴ്ചകളുടെ വിസ്മയം ഒളിപ്പിച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് തട്ടേക്കാട്.


കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതമാണിത്. പലവംശത്തിലുള്ള നാട്ടുപക്ഷികളെയും പലതരം ദേശാടനപക്ഷികളെയും നമുക് ഇവിടെ കാണാനാകും. നാട്ടുപക്ഷികളും ദേശാടന പക്ഷികളുമടക്കം ഏകദേശം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ് കണക്ക്. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമാണ് ഏറെയും. ലോകപ്രശസ്ത പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയോടുള്ള ബഹുമാന സൂചകമായാണ് പാർക്കിനു ഈ പേര് നൽകിയിരിക്കുന്നത്. ഉഷ്ണമേഖലാ വനപ്രദേശമായ തട്ടേക്കാട് സങ്കേതത്തിൽ പ്രധാനമായി മൂന്നിനം വനങ്ങൾ ആണുള്ളത്, നിത്യഹരിതവനം, അർദ്ധ നിത്യഹരിതവനം, ഇലപൊഴിയും ഈർപ്പവനം എന്നിവയാണവ.പെരിയാർ നദിയുടെ കൈവഴി പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്നു. ഇടമലയാർ പെരിയാറ്റിൽ ചേരുന്നത് തട്ടേക്കാടു പ്രദേശത്തു വെച്ചാണ്.


മാക്കാച്ചികാട, വെള്ളിമൂങ്ങ, മലബാർ കോഴി, മൂങ്ങാക്കോഴി, നീലക്കോഴി, വേഴാമ്പൽ, കോഴിവേഴാമ്പൽ, തീക്കാക്ക, ചേരക്കോഴി തുടങ്ങി നിരവധി അപൂർവപക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു. വിവിധയിനം പാമ്പുകളുടെ സങ്കേതംകൂടിയാണിവിടം.


രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെ വരെയാണു പ്രവേശനം. ഒരാൾക്കു 25 രൂപയാണ് പ്രവേശന ഫീസ്. വനയാത്രക്ക് കൂട്. അത്യപൂര്വയിനം മരങ്ങള്കൊണ്ട് ഇടതൂര്ന്ന വനമാണ് തട്ടേക്കാട്. പക്ഷികളെ മാത്രമല്ല കാനന ഭംഗിയും ആവോളം ആസ്വദിക്കാം. മരങ്ങളിൽ നിന്ന് മരങ്ങളിലേക്കു കാട്ടുവള്ളികൾകൊണ്ട് പ്രകൃതി തീർത്ത ഊഞ്ഞാലുകൾ, ചെറിയ കൈതോടുകളിൽ നിറയെ മീനുകൾ, തോടിനു കുറുകെ ചെറിയ മരത്തടിപ്പാലങ്ങൾ, ഇവയ്ക്കിടയിൽ അനുസരണയില്ലാതെ കാറ്റിൽ പറന്നു നിറയുന്ന അപ്പൂപ്പൻ താടികൾ, കാടും പുഴയും പുണരാൻ മൽസരിക്കുന്ന മാസ്മരിക ദൃശ്യം. അങ്ങനെ പക്ഷികൾക്കുമപ്പുറം തട്ടേക്കാട് സമ്മാനിക്കുന്ന കാഴ്ചകൾ ഒരുപാടുണ്ട്.


മൈന, ഇരട്ടവാലൻ കിളി, നീർകൊക്ക്, ചേരക്കോഴി പിന്നെ പേരറിയാത്ത കുറെ പക്ഷികൾ.. നീർപക്ഷികളുടെ പ്രിയഇടമാണ് ഇവിടുത്തെ തടാകം. നീർപക്ഷികൾ തടാകത്തിൽ ഊളിയിട്ടു നിവരുന്നതും ചെറിയ മരക്കുറ്റികളിൽ നനഞ്ഞ ചിറകുകൾ ഉണക്കി വിശ്രമിക്കുന്നതുമെല്ലാം കണ്ണിനും കൗതുകം പകരുന്ന കാഴ്ചകളാണ്. തടാകത്തിനകത്തുള്ള ചെറുതുരുത്തുകൾ പക്ഷികളുടെ വിഹാരകേന്ദ്രങ്ങളാണ്. ഒരു തുരുത്തിൽ നിന്നും അടുത്തതിലേക്കുള്ള പക്ഷികളുടെ പലായനം സഞ്ചാരികൾക്കു മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്.


പക്ഷിസങ്കേതത്തിനകത്തു തന്നെ ഓർക്കിടേറിയവും ഔഷധ ഉദ്യാനവും ഒരുക്കിയിരിക്കുന്നു. വിവിധതരം ഓർക്കിഡുകളുടെ കലവറയാണ് ഇവിടം. ഉദ്യാനത്തിൽ ഓരോ ചെടിയിലും അവയുടെ പേരും പ്രത്യേകതകളും നൽകിയിട്ടുണ്ട്. വ്യത്യസ്ത ഇനത്തിൽപ്പെട്ട ആയിരക്കണക്കിന് ശലഭങ്ങളാണ് തട്ടേക്കാട്ടേ ശലഭ ഉദ്യാനത്തിലുള്ളത്. ശലഭങ്ങളുടെ ജീവിതചക്രം, ആവാസവ്യവസ്ഥ തുടങ്ങി ശലഭങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സഞ്ചാരികൾക്ക് ഇവിടെ നിന്നും മനഃപാഠമാക്കി മടങ്ങാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (29 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (2 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (3 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (3 hours ago)

Malayali Vartha Recommends