അടിച്ചു മോനെ അടിച്ചു.... ലോട്ടറി അടിച്ചു.... സന്തോഷത്തോടെ തുള്ളിച്ചാടി ലോട്ടറി സമ്മാനത്തുക വാങ്ങാനെത്തിയ വ്യക്തിയെ കണ്ട് ഞെട്ടിത്തരിച്ച് വിൽപ്പനക്കാരൻ; തൂക്കിയെടുത്ത് പോലീസ്; അന്തം വിട്ട് നാട്ടുകാർ; സംഭവം ഇങ്ങനെ
അടിച്ചു മോനെ അടിച്ചു.... ലോട്ടറി അടിച്ചു.... സന്തോഷത്തോടെ തുള്ളിച്ചാടി ലോട്ടറി സമ്മാനത്തുക വാങ്ങാനെത്തിയ വ്യക്തിയെ തൂക്കിയെടുത്ത് പോലീസ്.... അന്തം വിട്ട് നാട്ടുകാർ...... സംഭവം ഇങ്ങനെ.... ലോട്ടറി അടിച്ചു എന്ന സന്തോഷത്തോടെ ലോട്ടറി വിൽപ്പനക്കാരനെ സമീപിക്കുകയായിരുന്നു കുണ്ടന്നൂർ ആലപ്പാടൻ സ്വദേശി സ്റ്റാൻലി. 55-കാരനായ സ്റ്റാൻലിയെ വെറുതെയല്ല പോലീസ് അറസ്റ്റ് ചെയ്തത്. വമ്പൻ മോഷണം ആയിരുന്നു ഇയാൾ നടത്തിയത്....
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുമായി ഇയാൾ കടയിൽ എത്തിയപ്പോൾ ജീവനക്കാരൻ ടിക്കറ്റ് വാങ്ങിനോക്കി. ഒരേ സീരീസിലെ 12 ടിക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഓരോ ടിക്കറ്റിനും 5,000 രൂപ വീതം സമ്മാനമുണ്ടായിരുന്നു .
ആകെ 60,000 രൂപയാണ് അടിച്ചത്. ഇത് കണ്ട വില്പ്പനക്കാരന് കള്ളനെ മനസ്സിലായി. എന്നാൽ ഭാവവ്യത്യാസമൊന്നും കൂടാതെ തന്നെ ജീവനക്കാരൻ തനിക്ക് മുന്നിൽ നിൽക്കുന്ന കള്ളനെ കുടുക്കാനുള്ള പദ്ധതികൾ ഇട്ടു തുടങ്ങി.
ജീവനക്കാരൻ സമ്മാനാർഹന് കസേര നീക്കിയിട്ടുകൊടുത്തു. ''ഇരിക്കൂ, പണം ഇപ്പോൾ തരാമെന്ന് പറഞ്ഞു തന്ത്രത്തിൽ അവിടെ പിടിച്ചിരുത്തി...'' പിന്നെ ഉടനടി ആ നീക്കവും... പോലീസ് സ്റ്റേഷനിലേക്ക് ഒരൊറ്റ വിളി... ചീറിപ്പാഞ്ഞു പോലീസ് എത്തി കള്ളനെ തൂക്കിയെടുത്തു...
പോലീസ് ജീപ്പ് കടയ്ക്കുമുന്നിലെത്തി അതിൽനിന്നിറങ്ങിയ പോലീസുദ്യോഗസ്ഥൻ സമ്മാനാർഹനരികിലെത്തി ജീപ്പിലേയ്ക്ക് കയറാൻ പറയുന്നത് കണ്ടവർ അന്തംവിട്ടു. സമ്മാനാർഹനായ വ്യക്തിയെ പോലീസ് പൊക്കുന്ന ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തി.
ഇനി സംഭവം എന്താണെന്ന് പറയാം..... കഴിഞ്ഞ ഓഗസ്റ്റ് 25-ന് പൂങ്കുന്നത്തിനടുത്ത് കുട്ടൻകുളങ്ങരയിൽ പലചരക്കുകടയിൽ മോഷണം നടന്നു. കടയിലെ മേശവലിപ്പിൽ ഉണ്ടായിരുന്ന 15,000 രൂപയും വിൽപ്പനയ്ക്ക് വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകളുമാണ് മോഷണം പോയത്. ഉടൻതന്നെ ഈ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.
എന്നാൽ പിറ്റേന്നു നറുക്കെടുപ്പ് ഉണ്ടായിരുന്നു. മോഷ്ടിച്ച ടിക്കറ്റുകളിലെ ഒരേ സീരീസിലുള്ള 12 എണ്ണത്തിന് 5,000 രൂപ വീതം സമ്മാനം ലഭിച്ചു. ഇത് ഇതറിഞ്ഞ കേസന്വേഷിക്കുന്ന തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കള്ളനെ കുടുക്കാനുള്ള പദ്ധതികൾ ഇട്ടു .
ലോട്ടറി ടിക്കറ്റുകൾ പണമാക്കാൻ മോഷ്ടാവ് ശ്രമിക്കുമെന്ന പോലീസിന്റെ നിഗമനം തെറ്റിയില്ല. ഈ നിഗമനം വച്ചുകൊണ്ട് പോലീസ് തൃശ്ശൂരിലെയും പരിസരത്തെയും ചില്ലറ വിൽപ്പനശാലകളിൽ മുന്നറിയിപ്പ് നൽകി. ഒപ്പം ജില്ലാ ലോട്ടറി ഓഫീസിലും വിവരമറിയിച്ചു.
നറുക്കെടുപ്പ് കഴിഞ്ഞ് 12-ാം ദിവസമായിരുന്നു സ്റ്റാൻലി സമ്മാനത്തുക വാങ്ങാൻ ടിക്കറ്റുമായി വിൽപ്പനശാലയിലെത്തിയത്. പോലീസുദ്യോഗസ്ഥർ അറിയിച്ച സീരീസിലെ ലോട്ടറി ടിക്കറ്റുകളാണ് സ്റ്റാൻലിയുടെ കൈയിലെന്ന് മനസ്സിലാക്കിയ വിൽപ്പനക്കാരൻ ഇയാളെ തന്ത്രത്തിൽ കുടുക്കുകയായിരുന്നു.
വിവരം വെസ്റ്റ് പോലീസിലറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ സ്റ്റാൻലി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു. അങ്ങനെ ലോട്ടറി കള്ളനെ അതിസാഹസികമായി പിടികൂടിയിരിക്കുകയാണ് ലോട്ടറി വില്പനക്കാരനും പോലീസും.
https://www.facebook.com/Malayalivartha