Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി... ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും


സംസ്ഥാനത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം


കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അൽ അഖ്‌സ പള്ളിയ്ക്ക് നിർണായക സ്ഥാനം:- യുദ്ധത്തിന് പിന്നിലെ കാരണം ഇത്...

09 OCTOBER 2023 05:26 PM IST
മലയാളി വാര്‍ത്ത

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അൽ അഖ്‌സ പള്ളിയ്ക്ക് നിർണായക സ്ഥാനം ഉണ്ട്. വെസ്റ്റ് ബാങ്കിലെ ജറുസലേമിൽ 1400 വർഷം പഴക്കമുള്ള അൽ അഖ്സ പള്ളി സ്വന്തമാക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളും പള്ളിയെ മോചിപ്പിക്കാനുള്ള ഇസ്ലാം സമൂഹത്തിന്റെ തീവ്രാഭിലാഷവുമാണ് അതിന് കാരണം. അതുകൊണ്ടാണ് ഹമാസിന്റെ സൈനിക ഓപ്പറേഷന് 'അൽ അഖ്സ ഫ്ലഡ്' എന്ന് പേരിട്ടതും. ക്രൈസ്‌തവ, ഇസ്ലാം, ജൂത മതങ്ങൾക്ക് ഒരു പോലെ വിശുദ്ധ കേന്ദ്രമാണ് ജറുസലേം.

അവിടത്തെ ടെമ്പിൾ മൗണ്ട് ജൂതരുടെയും പുണ്യ കേന്ദ്രമാണ്. ടെമ്പിൾ മൗണ്ടിലാണ് അൽ അഖ്സ പള്ളിയും. മക്ക പള്ളിയും മദീന പള്ളിയും കഴിഞ്ഞാൽ ഇസ്ലാമിന് ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ പള്ളിയാണ് ഈസ്റ്റ് ജറുസലേമിലെ അൽ അഖ്സ പള്ളി.

പരിശുദ്ധ ഖുറാനിൽ രണ്ട് പള്ളികളാണ് പരാമർശിച്ചിട്ടുള്ളത്. മക്ക പള്ളിയും ജറുസലേമിലെ അൽ അഖ്സയും. രണ്ടും പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. പ്രവാചകൻ ഒറ്റ രാത്രിയിൽ മക്ക പള്ളിയിൽ നിന്ന് അൽ അഖ്സ പള്ളിയിൽ വന്നശേഷം ദൈവസന്നിധിയിൽ എത്തിയെന്നും വിശ്വാസികൾക്ക് ദൈവം കൽപ്പിച്ചു നൽകിയ അഞ്ച് നിസ്‌കാരങ്ങളുമായി മടങ്ങിയെന്നുമാണ് വിശ്വാസം.

ഇസ്ലാം വിശ്വാസികൾ ഇപ്പോൾ നിസ്‌കരിക്കുന്നത് മക്ക പള്ളിയുടെ ദിശയിലാണ്. എന്നാൽ ആദ്യത്തെ കിബില പള്ളി അൽ അഖ്സയായിരുന്നു. പ്രാർത്ഥനയുടെ കാര്യത്തിലും മക്കയും മദീനയും കഴിഞ്ഞാൽ പ്രധാനം അൽ അഖ്സയാണ്. അൽ അഖ്സ പള്ളിയിലും ടെമ്പിൾ മൗണ്ടിലും രണ്ട് പതിറ്റാണ്ടായി ഇസ്രയേലിലെ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള ജൂത വിശ്വാസികൾ നിരന്തരം വന്നുകൊണ്ടിരിക്കയാണ്. ഇസ്രയേൽ പിന്തുണയോടെ ജൂത കുടിയേറ്റവും നടക്കുന്നുണ്ട്.

 

2000ത്തിൽ അന്നത്തെ ഇസ്രയേൽ പ്രതിപക്ഷനേതാവും ലിക്കുഡ് പാർട്ടി നേതാവുമായിരുന്ന ഏരിയൽ ഷാരോണും പാർലമെന്റ്ംഗങ്ങളും നൂറുകണക്കിന് പൊലീസുകാരുടെ അകമ്പടിയോടെ പള്ളിയിൽ കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ഷാരോൺ പറഞ്ഞത് ടെമ്പിൾ മൗണ്ട് ജൂതരുടെ പുണ്യസ്ഥലമാണെന്നും അത് നമ്മുടെ കൈവശമാണെന്നുമാണ്. അതിൽ ഉയർന്ന പ്രതിഷേധമാണ് അഞ്ച് വർഷം നീണ്ട അക്രമാസക്തമായ രണ്ടാം അറബ് വിപ്ലവത്തിലേക്ക് നയിച്ചത്.

ആയിരക്കണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പാലസ്തീനികളെ ഇസ്രയേൽ തടവിലാക്കി.ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗീർ ഒരു വർഷത്തിനിടെ മൂന്ന് തവണ ടെമ്പിൾ മൗണ്ടിലെത്തി. ഇസ്രയേൽ പാർലമെന്റായ നെസറ്റിലെ അംഗങ്ങളും അടിക്കടി എത്തി. ഈ മാസം നാലിന് ഇസ്രയേലി കുടിയേറ്റക്കാർ ഇസ്രയേൽ പൊലീസിന്റെ സുരക്ഷയിൽ പള്ളിയിൽ അതിക്രമിച്ചു കയറി. മുസ്ലീം വിശ്വാസികളെ തടയുകയും ചെയ്‌തു.

കഴിഞ്ഞ റംസാൻ കാലത്ത് ഇസ്രയേൽ പൊലീസ് രണ്ട് തവണ പള്ളിയിൽ ഇരച്ചു കയറി റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവച്ച് ഇസ്ലാം വിശ്വാസികളെ പുറത്താക്കിയിരുന്നു. 1967ലെ യുദ്ധത്തിൽ ഗാസയും വെസ്റ്റ് ബാങ്കും പിടിച്ചെടുത്തതോടെയാണ് അൽ അഖ്സ പള്ളിയും ഇസ്രയേൽ നിയന്ത്രണത്തിലായത്. അന്നത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി മോഷെ ദയാൻ, പള്ളിയുടെ ഭരണം ഇസ്ലാമിക വക്കഫിൽ നിലനിർത്തി, സുരക്ഷ ഇസ്രയേൽ ഏറ്റെടുക്കുകയായിരുന്നു.

ആദ്യമൊക്കെ മുസ്ലീം ഇതരർക്ക് പ്രത്യേക അവസരങ്ങളിൽ മാത്രമായിരുന്നു പ്രവേശനം. അവർക്ക് ആരാധന വിലക്കിയിരുന്നു. മുസ്ലീങ്ങൾക്ക് എപ്പോഴും പ്രവേശനവും ആരാധനയും അനുവദിച്ചിരുന്നു. പിന്നെ പിന്നെ ഇസ്രയേൽ സൈന്യം മുസ്ലിങ്ങളെ വിലക്കി. അതിന് ശേഷവും തുടരുന്ന ഇസ്രയേൽ അതിക്രമങ്ങളും പാലസ്തീനികളുടെ തിരിച്ചടിയുമാണ് ഇപ്പോൾ യുദ്ധത്തിൽ കലാശിച്ചത്.

'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ് നൂറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയാണെന്നാണ് ഹമാസ് വക്താവ് ഖലേദ് ക്വദോമി അല്‍ ജസീറക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയത്. 'പലസ്തീന്‍ ജനതക്കും അല്‍ അഖ്‌സ പോലുള്ള വിശുദ്ധ സ്ഥലങ്ങള്‍ക്കും ഗാസയ്ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഈ കാര്യങ്ങളാണ് യുദ്ധം ആരംഭിക്കാന്‍ കാരണം''- എന്നാണ് ഖലേദിന്റെ വാദം.

ഭൂമിയിലെ അവസാന അധിനിവേശം അവസാനിപ്പിക്കാനുള്ള യുദ്ധത്തിന്റെ ദിവസങ്ങളാണിതെന്ന് ഹമാസിന്റെ സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഡെയ്ഫും പറയുന്നു. തോക്കുകള്‍ കൈവശമുളളവര്‍ പുറത്തിറേക്കണ്ട സമയമാണെന്നാണ് മുഹമ്മദ് ഡെയ്ഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹമാസ് ഗുരുതരമായ തെറ്റാണ് ചെയ്‌തെന്നായിരുന്നു, ആക്രമണങ്ങളോട് ഇസ്രയേല്‍ നടത്തിയ പ്രതികരണം. പിന്നാലെ യുദ്ധ പ്രഖ്യാപനം, തിരിച്ചടി.

 

ഗാസയിൽ ഇതുവരെ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗാസ മുനമ്പിന് സമീപം അതിര്‍ത്തിക്കുള്ളില്‍ എട്ടോളം പ്രദേശങ്ങളില്‍ ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണ്.

വളരെയധികം പേരെ വധിച്ചെങ്കിലും ഇനിയും ഒരുപാടുപേര്‍ വീടുകളിലും മറ്റും ഒളിച്ചിരിക്കുന്നതായാണ് വിവരം. ഹമാസിനെതിരായ നടപടി ഉദ്ദേശിച്ചതിലും കൂടുതല്‍ സമയം നീണ്ടുപോവുകയാണ്. ഗാസയില്‍ 1,000ത്തിലേറെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഗാസ അതിര്‍ത്തി വഴി കൂടുതല്‍ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി... ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും  (11 minutes ago)

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബികെ കാദര്‍ അന്തരിച്ചു  (31 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... വടക്കൻ കേരളത്തിലെ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്  (42 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയേക്കും....  (48 minutes ago)

കമ്പ്യൂട്ടർക്ഷാമം... ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസ് പരീക്ഷയ്‌ക്കായി അപേക്ഷകർക്ക് സ്‌മാർട്ട് ഫോണും ഉപയോഗിക്കാം...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടു; വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം തീവ്ര ന്യൂനമർദമായി; മലപ്പുറം, കോ  (1 hour ago)

  5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് 3 വർഷം കഠിനതടവും 25,000 രൂപ പിഴയും  (1 hour ago)

പാലക്കാട് കെ.എസ്.ആർ.ടി.സിയുടെ പുതിയ സിറ്റി സർക്കുലർ സർവീസുകൾക്ക് തുടക്കമായി...  (1 hour ago)

അടുത്ത മൂന്ന് മാസത്തേയ്ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം  (1 hour ago)

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു  (2 hours ago)

ചന്ദ്രന്റെ സ്വാധീനം: നിങ്ങളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ പോകുന്നത്!  (2 hours ago)

പരീക്ഷപരിഷ്ക്കാരങ്ങൾക്ക് ഉന്നതതല സമിതി... വിവിധ പരീക്ഷകളുടെ പരിഷ്ക്കാരങ്ങൾക്കായി ഉന്നതാധികാര സമിതി രൂപവത്ക്കരിച്ച് കേന്ദ്ര സർക്കാർ... ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്‌ദ്ധനുമായ നന്ദൻ നിലേകനിയുടെ നേ  (2 hours ago)

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (12 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (12 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (12 hours ago)

Malayali Vartha Recommends