Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അൽ അഖ്‌സ പള്ളിയ്ക്ക് നിർണായക സ്ഥാനം:- യുദ്ധത്തിന് പിന്നിലെ കാരണം ഇത്...

09 OCTOBER 2023 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഫോട്ടോഗ്രാഫി, വൈക്കോല്‍ നെയ്ത്ത്, കളിമണ്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു: ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ

അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ പ്രമുഖ ചരിത്രകാരന്മാരും പണ്ഡിതന്മാരും സെഷനുകള്‍ക്ക് നേതൃത്വം നല്‍കും: ത്രിദിന സമ്മേളനത്തിന് ജനുവരി 6 ന് കൊച്ചിയില്‍ തുടക്കമാകും...

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു: ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക്; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു...

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അൽ അഖ്‌സ പള്ളിയ്ക്ക് നിർണായക സ്ഥാനം ഉണ്ട്. വെസ്റ്റ് ബാങ്കിലെ ജറുസലേമിൽ 1400 വർഷം പഴക്കമുള്ള അൽ അഖ്സ പള്ളി സ്വന്തമാക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളും പള്ളിയെ മോചിപ്പിക്കാനുള്ള ഇസ്ലാം സമൂഹത്തിന്റെ തീവ്രാഭിലാഷവുമാണ് അതിന് കാരണം. അതുകൊണ്ടാണ് ഹമാസിന്റെ സൈനിക ഓപ്പറേഷന് 'അൽ അഖ്സ ഫ്ലഡ്' എന്ന് പേരിട്ടതും. ക്രൈസ്‌തവ, ഇസ്ലാം, ജൂത മതങ്ങൾക്ക് ഒരു പോലെ വിശുദ്ധ കേന്ദ്രമാണ് ജറുസലേം.

അവിടത്തെ ടെമ്പിൾ മൗണ്ട് ജൂതരുടെയും പുണ്യ കേന്ദ്രമാണ്. ടെമ്പിൾ മൗണ്ടിലാണ് അൽ അഖ്സ പള്ളിയും. മക്ക പള്ളിയും മദീന പള്ളിയും കഴിഞ്ഞാൽ ഇസ്ലാമിന് ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ പള്ളിയാണ് ഈസ്റ്റ് ജറുസലേമിലെ അൽ അഖ്സ പള്ളി.

പരിശുദ്ധ ഖുറാനിൽ രണ്ട് പള്ളികളാണ് പരാമർശിച്ചിട്ടുള്ളത്. മക്ക പള്ളിയും ജറുസലേമിലെ അൽ അഖ്സയും. രണ്ടും പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. പ്രവാചകൻ ഒറ്റ രാത്രിയിൽ മക്ക പള്ളിയിൽ നിന്ന് അൽ അഖ്സ പള്ളിയിൽ വന്നശേഷം ദൈവസന്നിധിയിൽ എത്തിയെന്നും വിശ്വാസികൾക്ക് ദൈവം കൽപ്പിച്ചു നൽകിയ അഞ്ച് നിസ്‌കാരങ്ങളുമായി മടങ്ങിയെന്നുമാണ് വിശ്വാസം.

ഇസ്ലാം വിശ്വാസികൾ ഇപ്പോൾ നിസ്‌കരിക്കുന്നത് മക്ക പള്ളിയുടെ ദിശയിലാണ്. എന്നാൽ ആദ്യത്തെ കിബില പള്ളി അൽ അഖ്സയായിരുന്നു. പ്രാർത്ഥനയുടെ കാര്യത്തിലും മക്കയും മദീനയും കഴിഞ്ഞാൽ പ്രധാനം അൽ അഖ്സയാണ്. അൽ അഖ്സ പള്ളിയിലും ടെമ്പിൾ മൗണ്ടിലും രണ്ട് പതിറ്റാണ്ടായി ഇസ്രയേലിലെ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള ജൂത വിശ്വാസികൾ നിരന്തരം വന്നുകൊണ്ടിരിക്കയാണ്. ഇസ്രയേൽ പിന്തുണയോടെ ജൂത കുടിയേറ്റവും നടക്കുന്നുണ്ട്.

 

2000ത്തിൽ അന്നത്തെ ഇസ്രയേൽ പ്രതിപക്ഷനേതാവും ലിക്കുഡ് പാർട്ടി നേതാവുമായിരുന്ന ഏരിയൽ ഷാരോണും പാർലമെന്റ്ംഗങ്ങളും നൂറുകണക്കിന് പൊലീസുകാരുടെ അകമ്പടിയോടെ പള്ളിയിൽ കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ഷാരോൺ പറഞ്ഞത് ടെമ്പിൾ മൗണ്ട് ജൂതരുടെ പുണ്യസ്ഥലമാണെന്നും അത് നമ്മുടെ കൈവശമാണെന്നുമാണ്. അതിൽ ഉയർന്ന പ്രതിഷേധമാണ് അഞ്ച് വർഷം നീണ്ട അക്രമാസക്തമായ രണ്ടാം അറബ് വിപ്ലവത്തിലേക്ക് നയിച്ചത്.

ആയിരക്കണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പാലസ്തീനികളെ ഇസ്രയേൽ തടവിലാക്കി.ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗീർ ഒരു വർഷത്തിനിടെ മൂന്ന് തവണ ടെമ്പിൾ മൗണ്ടിലെത്തി. ഇസ്രയേൽ പാർലമെന്റായ നെസറ്റിലെ അംഗങ്ങളും അടിക്കടി എത്തി. ഈ മാസം നാലിന് ഇസ്രയേലി കുടിയേറ്റക്കാർ ഇസ്രയേൽ പൊലീസിന്റെ സുരക്ഷയിൽ പള്ളിയിൽ അതിക്രമിച്ചു കയറി. മുസ്ലീം വിശ്വാസികളെ തടയുകയും ചെയ്‌തു.

കഴിഞ്ഞ റംസാൻ കാലത്ത് ഇസ്രയേൽ പൊലീസ് രണ്ട് തവണ പള്ളിയിൽ ഇരച്ചു കയറി റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവച്ച് ഇസ്ലാം വിശ്വാസികളെ പുറത്താക്കിയിരുന്നു. 1967ലെ യുദ്ധത്തിൽ ഗാസയും വെസ്റ്റ് ബാങ്കും പിടിച്ചെടുത്തതോടെയാണ് അൽ അഖ്സ പള്ളിയും ഇസ്രയേൽ നിയന്ത്രണത്തിലായത്. അന്നത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി മോഷെ ദയാൻ, പള്ളിയുടെ ഭരണം ഇസ്ലാമിക വക്കഫിൽ നിലനിർത്തി, സുരക്ഷ ഇസ്രയേൽ ഏറ്റെടുക്കുകയായിരുന്നു.

ആദ്യമൊക്കെ മുസ്ലീം ഇതരർക്ക് പ്രത്യേക അവസരങ്ങളിൽ മാത്രമായിരുന്നു പ്രവേശനം. അവർക്ക് ആരാധന വിലക്കിയിരുന്നു. മുസ്ലീങ്ങൾക്ക് എപ്പോഴും പ്രവേശനവും ആരാധനയും അനുവദിച്ചിരുന്നു. പിന്നെ പിന്നെ ഇസ്രയേൽ സൈന്യം മുസ്ലിങ്ങളെ വിലക്കി. അതിന് ശേഷവും തുടരുന്ന ഇസ്രയേൽ അതിക്രമങ്ങളും പാലസ്തീനികളുടെ തിരിച്ചടിയുമാണ് ഇപ്പോൾ യുദ്ധത്തിൽ കലാശിച്ചത്.

'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ് നൂറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയാണെന്നാണ് ഹമാസ് വക്താവ് ഖലേദ് ക്വദോമി അല്‍ ജസീറക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയത്. 'പലസ്തീന്‍ ജനതക്കും അല്‍ അഖ്‌സ പോലുള്ള വിശുദ്ധ സ്ഥലങ്ങള്‍ക്കും ഗാസയ്ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഈ കാര്യങ്ങളാണ് യുദ്ധം ആരംഭിക്കാന്‍ കാരണം''- എന്നാണ് ഖലേദിന്റെ വാദം.

ഭൂമിയിലെ അവസാന അധിനിവേശം അവസാനിപ്പിക്കാനുള്ള യുദ്ധത്തിന്റെ ദിവസങ്ങളാണിതെന്ന് ഹമാസിന്റെ സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഡെയ്ഫും പറയുന്നു. തോക്കുകള്‍ കൈവശമുളളവര്‍ പുറത്തിറേക്കണ്ട സമയമാണെന്നാണ് മുഹമ്മദ് ഡെയ്ഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹമാസ് ഗുരുതരമായ തെറ്റാണ് ചെയ്‌തെന്നായിരുന്നു, ആക്രമണങ്ങളോട് ഇസ്രയേല്‍ നടത്തിയ പ്രതികരണം. പിന്നാലെ യുദ്ധ പ്രഖ്യാപനം, തിരിച്ചടി.

 

ഗാസയിൽ ഇതുവരെ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗാസ മുനമ്പിന് സമീപം അതിര്‍ത്തിക്കുള്ളില്‍ എട്ടോളം പ്രദേശങ്ങളില്‍ ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണ്.

വളരെയധികം പേരെ വധിച്ചെങ്കിലും ഇനിയും ഒരുപാടുപേര്‍ വീടുകളിലും മറ്റും ഒളിച്ചിരിക്കുന്നതായാണ് വിവരം. ഹമാസിനെതിരായ നടപടി ഉദ്ദേശിച്ചതിലും കൂടുതല്‍ സമയം നീണ്ടുപോവുകയാണ്. ഗാസയില്‍ 1,000ത്തിലേറെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഗാസ അതിര്‍ത്തി വഴി കൂടുതല്‍ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (4 hours ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (4 hours ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (4 hours ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (5 hours ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (5 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (5 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (6 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (6 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (6 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (6 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (6 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (6 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (7 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (7 hours ago)

Malayali Vartha Recommends