Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ബിസ്മില്ല പറഞ്ഞാൽ മാത്രം വെള്ളം! തട്ടികൊണ്ടുവന്ന കുഞ്ഞുങ്ങളെ താലോലിച്ച്, ഹമാസ്ഭീകരർ... തോക്കിൻ മുനയിൽ വിരണ്ട് ഇസ്രായേലിലെ കുഞ്ഞുങ്ങൾ...

14 OCTOBER 2023 05:12 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലില്‍ നിന്ന് തട്ടികൊണ്ട് പോയ കുട്ടികളെ പരിപാലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഹമാസ്. കുഞ്ഞുങ്ങളെ ഹമാസ് കൊലപ്പെടുത്തിയ ചിത്രങ്ങള്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ഹമാസിന്റെ ചിത്രങ്ങളും പുറത്ത് വരുന്നത്. ആയുധ ധാരികളായവര്‍ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുന്നതും ഷൂലേസ് കെട്ടിക്കൊടുക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. കരയുന്ന കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞിന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതും മടിയിലിരുത്തി ഭക്ഷണം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതിനിടെ കുട്ടികളിലൊരാള്‍ക്ക് വെള്ളം കുടിക്കാന്‍ കൊടുത്ത ശേഷം ബിസ്മില്ല എന്ന് പറയാന്‍ ഹമാസ് പ്രവര്‍ത്തകരിലൊരാള്‍ ആവശ്യപ്പെടുന്നുണ്ട്. കുട്ടി ബിസ്മില്ല എന്ന് പറഞ്ഞ ശേഷം വെള്ളം കുടിക്കുന്നതും കാണാം. വിഡിയോയിലെ ആയുധധാരികളുടെയെല്ലാം മുഖം മറച്ച നിലയിലാണ്. സ്ത്രീകളും കുട്ടികളും സൈനികരുമടക്കം നൂറ്റിയന്‍പതോളം പേര്‍ ഹമാസിന്റെ തടവിലാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹമാസിന്റേത് കൊടും ക്രൂരതയാണെന്നും നവജാതശിശുക്കളെ പോലും ചുട്ടെരിച്ചെന്നും ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ ആരോപിച്ചിരുന്നു.

ഇസ്രയേൽ സൈനികർ നടത്തിയ തെരച്ചിലിലാണ് വീടുകളിൽ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടത് കണ്ടത്. ഇസ്രയേലിൽ കടന്നു കയറി ആക്രമണം തുടങ്ങിയതും മുതൽ ഭീകരർ നടത്തിയ നിഷ്ഠൂരമായ പ്രവൃത്തികളുടെ അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ. ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല. കൂട്ടക്കൊലയാണ്, ഭീകര പ്രവർത്തനമാണ്. എന്നായിരുന്നു ഇസ്രായേൽ മേജർ ജനറൽ ഇറ്റായി വെറൂവ് പറഞ്ഞത്.

ആക്രമണസ്ഥലത്ത് നിന്നും മൃതശരീരം നീക്കം ചെയ്യാനെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ നടുക്കുന്നായിരുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകനായ യോസി ലാന്‍ഡൂ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നാലെ സൈന്യത്തിനൊപ്പം കയറിയ ആദ്യത്തെ വീട്ടില്‍ ഗര്‍ഭിണിയായ സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് താന്‍ കണ്ടതെന്നും അവരുടെ വയറ് കീറിയ നിലയിലായിരുന്നുവെന്നും ഉള്ളില്‍ കുഞ്ഞുണ്ടായിരുന്നുവെന്നും യോസി പറയുന്നു.

കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലാണ് കുഞ്ഞിനെ കണ്ടതെന്നും ആ കാഴ്ചയില്‍ ഹൃദയം തകര്‍ന്നുപോയെന്നും യോസി വെളിപ്പെടുത്തി. ഇരുപതോളം കുഞ്ഞുങ്ങളുടെ മൃതശരീരം കണ്ടെത്തിയതും നടുക്കുന്ന കാഴ്ചയായിരുന്നുവെന്നും യോസി പറയുന്നു.

കൈകള്‍ പിന്നിലേക്ക് കെട്ടിവച്ച ശേഷം വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ നിലയിലാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. താനും ഒപ്പമുള്ളവരും ശവശരീരങ്ങള്‍ക്കിടയില്‍ തളര്‍ന്ന് വീണുപോയേക്കുമെന്ന് തോന്നിയതായും മുന്‍പൊരിക്കലും ശവശരീരം നീക്കം ചെയ്യുമ്പോള്‍ തോന്നാത്തത്രയും ഭാരം അനുഭവപ്പെട്ടുവെന്നും യോസി കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ടവരില്‍ പലരും ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിരുന്നുവെന്ന് സൈന്യവും സന്നദ്ധപ്രവര്‍ത്തകരും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണഗതിയില്‍ പതിനഞ്ച് മിനിറ്റെടുത്ത് എത്തുന്ന വഴിയിലൂടെ അന്നേ ദിവസം സ‍ഞ്ചരിച്ചത്

11 മണിക്കൂറെടുത്താണെന്നും തെരുവുകളിലും വീടുകളിലും ശവങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും യോസിയും സന്നദ്ധപ്രവര്‍ത്തകനായ ബിരിയും പറയുന്നു. ഗാസയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള കിബ്ബുസിലാണ് ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ടത്. അസാധാരണരീതിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സ്ഥലത്തെത്തി നീക്കം ചെയ്യുന്ന സാക്കയെന്ന സംഘടനയില്‍ കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് യോസി.

അതേ സമയം പലസ്തീൻ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകാൻ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്ത്. ഗ്ലോബൽ ഇനിഷ്യെറ്റിവ് വഴിയാണ് സഹായം നൽകുന്നത്. ദുരിതത്തിലായ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിൻ തുടങ്ങുന്നത്.

കംപാഷൻ ഫോർ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിൻ. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിൻ നടത്തുന്നത്. ക്യാംപയിന് ഞായറാഴ്ച്ച അബുദാബിയിൽ തുടക്കമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (28 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (44 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (54 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (13 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends