Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ബിസ്മില്ല പറഞ്ഞാൽ മാത്രം വെള്ളം! തട്ടികൊണ്ടുവന്ന കുഞ്ഞുങ്ങളെ താലോലിച്ച്, ഹമാസ്ഭീകരർ... തോക്കിൻ മുനയിൽ വിരണ്ട് ഇസ്രായേലിലെ കുഞ്ഞുങ്ങൾ...

14 OCTOBER 2023 05:12 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലില്‍ നിന്ന് തട്ടികൊണ്ട് പോയ കുട്ടികളെ പരിപാലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഹമാസ്. കുഞ്ഞുങ്ങളെ ഹമാസ് കൊലപ്പെടുത്തിയ ചിത്രങ്ങള്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ഹമാസിന്റെ ചിത്രങ്ങളും പുറത്ത് വരുന്നത്. ആയുധ ധാരികളായവര്‍ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുന്നതും ഷൂലേസ് കെട്ടിക്കൊടുക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. കരയുന്ന കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞിന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതും മടിയിലിരുത്തി ഭക്ഷണം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതിനിടെ കുട്ടികളിലൊരാള്‍ക്ക് വെള്ളം കുടിക്കാന്‍ കൊടുത്ത ശേഷം ബിസ്മില്ല എന്ന് പറയാന്‍ ഹമാസ് പ്രവര്‍ത്തകരിലൊരാള്‍ ആവശ്യപ്പെടുന്നുണ്ട്. കുട്ടി ബിസ്മില്ല എന്ന് പറഞ്ഞ ശേഷം വെള്ളം കുടിക്കുന്നതും കാണാം. വിഡിയോയിലെ ആയുധധാരികളുടെയെല്ലാം മുഖം മറച്ച നിലയിലാണ്. സ്ത്രീകളും കുട്ടികളും സൈനികരുമടക്കം നൂറ്റിയന്‍പതോളം പേര്‍ ഹമാസിന്റെ തടവിലാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹമാസിന്റേത് കൊടും ക്രൂരതയാണെന്നും നവജാതശിശുക്കളെ പോലും ചുട്ടെരിച്ചെന്നും ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ ആരോപിച്ചിരുന്നു.

ഇസ്രയേൽ സൈനികർ നടത്തിയ തെരച്ചിലിലാണ് വീടുകളിൽ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടത് കണ്ടത്. ഇസ്രയേലിൽ കടന്നു കയറി ആക്രമണം തുടങ്ങിയതും മുതൽ ഭീകരർ നടത്തിയ നിഷ്ഠൂരമായ പ്രവൃത്തികളുടെ അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ. ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല. കൂട്ടക്കൊലയാണ്, ഭീകര പ്രവർത്തനമാണ്. എന്നായിരുന്നു ഇസ്രായേൽ മേജർ ജനറൽ ഇറ്റായി വെറൂവ് പറഞ്ഞത്.

ആക്രമണസ്ഥലത്ത് നിന്നും മൃതശരീരം നീക്കം ചെയ്യാനെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ നടുക്കുന്നായിരുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകനായ യോസി ലാന്‍ഡൂ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നാലെ സൈന്യത്തിനൊപ്പം കയറിയ ആദ്യത്തെ വീട്ടില്‍ ഗര്‍ഭിണിയായ സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് താന്‍ കണ്ടതെന്നും അവരുടെ വയറ് കീറിയ നിലയിലായിരുന്നുവെന്നും ഉള്ളില്‍ കുഞ്ഞുണ്ടായിരുന്നുവെന്നും യോസി പറയുന്നു.

കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലാണ് കുഞ്ഞിനെ കണ്ടതെന്നും ആ കാഴ്ചയില്‍ ഹൃദയം തകര്‍ന്നുപോയെന്നും യോസി വെളിപ്പെടുത്തി. ഇരുപതോളം കുഞ്ഞുങ്ങളുടെ മൃതശരീരം കണ്ടെത്തിയതും നടുക്കുന്ന കാഴ്ചയായിരുന്നുവെന്നും യോസി പറയുന്നു.

കൈകള്‍ പിന്നിലേക്ക് കെട്ടിവച്ച ശേഷം വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ നിലയിലാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. താനും ഒപ്പമുള്ളവരും ശവശരീരങ്ങള്‍ക്കിടയില്‍ തളര്‍ന്ന് വീണുപോയേക്കുമെന്ന് തോന്നിയതായും മുന്‍പൊരിക്കലും ശവശരീരം നീക്കം ചെയ്യുമ്പോള്‍ തോന്നാത്തത്രയും ഭാരം അനുഭവപ്പെട്ടുവെന്നും യോസി കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ടവരില്‍ പലരും ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിരുന്നുവെന്ന് സൈന്യവും സന്നദ്ധപ്രവര്‍ത്തകരും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണഗതിയില്‍ പതിനഞ്ച് മിനിറ്റെടുത്ത് എത്തുന്ന വഴിയിലൂടെ അന്നേ ദിവസം സ‍ഞ്ചരിച്ചത്

11 മണിക്കൂറെടുത്താണെന്നും തെരുവുകളിലും വീടുകളിലും ശവങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും യോസിയും സന്നദ്ധപ്രവര്‍ത്തകനായ ബിരിയും പറയുന്നു. ഗാസയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള കിബ്ബുസിലാണ് ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ടത്. അസാധാരണരീതിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സ്ഥലത്തെത്തി നീക്കം ചെയ്യുന്ന സാക്കയെന്ന സംഘടനയില്‍ കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് യോസി.

അതേ സമയം പലസ്തീൻ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകാൻ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്ത്. ഗ്ലോബൽ ഇനിഷ്യെറ്റിവ് വഴിയാണ് സഹായം നൽകുന്നത്. ദുരിതത്തിലായ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിൻ തുടങ്ങുന്നത്.

കംപാഷൻ ഫോർ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിൻ. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിൻ നടത്തുന്നത്. ക്യാംപയിന് ഞായറാഴ്ച്ച അബുദാബിയിൽ തുടക്കമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (33 minutes ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (34 minutes ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (59 minutes ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (1 hour ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (1 hour ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (1 hour ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (2 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (2 hours ago)

മന്ത്രിക്കുള്ള മറുപടി പാട്ടിലൂടെ; മന്ത്രി സജി ചെറിയാന് വേടന്റെ മുന്നറിയിപ്പ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും ഈടാക്കും  (2 hours ago)

ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍  (2 hours ago)

55കാരനായ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച് 18കാരി  (2 hours ago)

'നമ്പർ പ്ലേറ്റ് മാത്രം മതി, എംപി ബോർഡ് വണ്ടിയിൽ വെച്ചിട്ട് ഓടേണ്ട' ; വടകരയിലെ ഭിന്നശേഷിക്കാർക്കായി നൽകുന്ന സ്കൂട്ടറിൽ എംപി ബോർഡ് വച്ചതിനെതിരെ ഷാഫി പറമ്പിൽ എം പി  (2 hours ago)

വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ  (2 hours ago)

Malayali Vartha Recommends