കാഴ്ച്ചയില്ലാത്തവരുടെ ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തകർത്തു ; ഗ്രൂപ്പിൽ ഒന്നാമതായി ഇന്ത്യ
കാഴ്ച്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 40 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 35ാം ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇന്ത്യക്ക് വേണ്ടി ദീപക് മാലിക് 71 പന്തിൽ 79 റൺസും വെങ്കിടേശ്വര റാവു 55 പന്തിൽ 64 റൺസും നേടി വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. ദീപക് മാലിക്കാണ് കളിയിലെ കേമൻ. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 6 വിക്കറ്റ് ജയം ഇന്ത്യ നേടിയിരുന്നു. ഇന്ത്യയുടെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയ ആയിരുന്നു ഇന്ത്യയുടെ എതിരാളികള്‍. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ സംഘം വിസമ്മതിച്ചതോടെ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തി.
https://www.facebook.com/Malayalivartha