കടബാധ്യത 19,000 കോടി രൂപ; ഐഡിയയുടെയും വോഡഫോണിന്റേയും ലയനം വീണ്ടും വൈകും
ഐഡിയയുടെയും വോഡഫോണിന്റേയും ലയനം വീണ്ടും വൈകിയേക്കുമെന്നു റിപ്പോർട്ടുകൾ. മുന്‍നിര സ്വകാര്യ ടെലികോം സേവനദാതാക്കളായ ഐഡിയയ്‌ക്കും വൊഡാഫോണിനും കൂടി ആകെ 19,000 കോടി രൂപയുടെ കടബാധ്യതയുള്ളതിനാൽ ലയനത്തിന് മുൻപ് ഈ കടബാധ്യത തീര്‍ക്കണമെന്നാണ് ടെലികോം മന്ത്രാലയതിന്റെ നിർദ്ദേശം.
ഇരു കമ്പനികളുടെയും ലയനം ഇനിയും വൈകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ സാമ്പത്തികകാര്യ വിഭാഗമായ മെരില്‍ ലിഞ്ചിന്റെ നിരീക്ഷണം. ഇതോടെ ഓഹരി വിപണിയില്‍ ഐഡിയയുടെ ഓഹരി വില ഇടിഞ്ഞു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഐഡിയ ഓഹരി വില 1.37 ശതമാനം ഇടിഞ്ഞ് 72.15 രൂപയിലെത്തി.
റിലയന്‍സ് ജിയോ വിപണിയില്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കുന്നതിനായാണ് എതിരാളികളായിരുന്ന ഐഡിയയും വോഡാഫോണും കഴിഞ്ഞവര്‍ഷം ലയിക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നുവരികയായിരുന്നു.
ഐഡിയ- വോഡഫോണ്‍ ലയനം യാഥാര്‍ത്ഥ്യമാവുന്നതോടെ രാജ്യത്തെ ടെലികോം സേവന ദാതാക്കളുടെ എണ്ണം കുറയുകയും ഏറ്റവും വലിയ സേവനദാതാക്കളായി ഈ സഖ്യം മാറുകയും ചെയ്യും എന്നാല്‍ ടെലികോം മന്ത്രാലയത്തിന്റെ അറിയിപ്പ് ഇരു കമ്പനികള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha