Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആദായ നികുതിയെപ്പറ്റി നാം മനസ്സിലാക്കിയ കാര്യങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാം

17 JULY 2017 02:59 PM IST
മലയാളി വാര്‍ത്ത

ജൂലായ് 31 ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. റിട്ടേണ്‍ ഫോമുകള്‍ ലളിതമാക്കിയതിനാല്‍ കഴിഞ്ഞ വര്‍ത്തെക്കാള്‍ മൂലം റിട്ടേണ്‍ സമര്‍പ്പിക്കുന്ന പ്രക്രിയ എളുപ്പമായിട്ടുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പേ, ആദായനികുതിയെപ്പറ്റി നാം ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

1. ധാരണ : - റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി ഐ.ടി.ആര്‍. എന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ മാത്രം മതിയാകും.

യാഥാര്‍ത്യം : - റിട്ടേണ്‍ പൂരിപ്പിക്കും മുമ്പ്, ആദായനികുതി വകുപ്പിന്റെ റെക്കോഡ് പ്രകാരമുള്ള നിങ്ങളുടെ വ്യക്തിഗത അക്കൗണ്ട് എന്നുപറയാവുന്ന 26 എ.എസ്. എന്ന സ്‌റ്റേറ്റ് സൂക്ഷ്മമായി പരിശോധിക്കണം. എല്ലാം ബോധ്യപ്പെട്ടെങ്കില്‍, കൃത്യമായി റിട്ടേണ്‍ പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക. അതിന്റെ അക്‌നോളജ്‌മെന്റ് പ്രിന്റ് എടുത്ത് ഒപ്പിട്ട്, പരിശോധനയ്ക്കായി ബംഗളൂരുവിലുള്ള വിലാസത്തില്‍ അയയ്ക്കണം.

അതിനേക്കാള്‍ എളുപ്പത്തില്‍, ഈ പ്രക്രിയ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. അതിനെ ഇലക്ട്രോണിക് വെരിഫിക്കേഷന്‍ അഥവാ ഇ വെരിഫിക്കേഷന്‍ എന്നാണ് പറയുക. നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ആ ഫോണ്‍ നമ്പറിലേക്കയക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാം. ഇതുകൂടാതെ, നെറ്റ് ബാങ്കിങ് വഴിയും ഡെബിറ്റ് കാര്‍ഡ് വഴിയുമെല്ലാം ഇ-വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

ധാരണ : - എന്റെ വാര്‍ഷിക മൊത്ത വരുമാനം 2,50,000 രൂപയില്‍ കൂടുതലുണ്ടെങ്കിലും പി.എഫ്., ഇന്‍ഷുറന്‍സ് തുടങ്ങിയ സെക്ഷന്‍ 80സിയിലെ നിക്ഷേപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നികുതി ബാധ്യത വരുന്നില്ല. ആയതിനാല്‍ ഞാന്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.

യാഥാര്‍ത്യം : - 2,50,000 രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എല്ലാവരും (ഈ പരിധി 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മൂന്നു ലക്ഷവും 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് അഞ്ച് ലക്ഷവും ആണ്) റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ ബാധ്യസ്ഥരാണ്.

ധാരണ : - നിങ്ങളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ ഒരു വര്‍ഷത്തെ പലിശ 10,000 രൂപയില്‍ താഴെയായതിനാല്‍, അക്കാരണം കൊണ്ടുതന്നെ, ബാങ്ക് ഈ പലിശയില്‍ നിന്നും നികുതി പിടിച്ചില്ല. അതിനാല്‍ ഈ പലിശ വരുമാനമായി കാണിക്കേണ്ടതില്ല. കാരണം, 10,000 രൂപ വരേയുള്ള പലിശ വരുമാനത്തിന് ആദായ നികുതിയില്ല.

യാഥാര്‍ത്യം : - സേവിങ് അക്കൗണ്ടിലെ പലിശ വരുമാനത്തിന് മാത്രമാണ് 10,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവുള്ളത് (സെക്ഷന്‍ 80ടി.ടി.എ.). എന്നാല്‍, സ്ഥിര നിക്ഷേപത്തിന്റേയും റെക്കറിങ് നിക്ഷേപത്തിന്റേയും വാര്‍ഷിക പലിശ വരുമാനം 10,000 രൂപയില്‍ താഴെയായാലും നികുതി വിധേയമാണ്. അതിനാല്‍ മൊത്തം പലിശ വരുമാനവും റിട്ടേണില്‍ കാണിച്ചശേഷം സേവിങ് അക്കൗണ്ടിലെ കിഴിവ് അവകാശപ്പെടുകയാണ് വേണ്ടത്.

ധാരണ : - ബാങ്കിലെ നിക്ഷേപത്തിന്റെ പലിശയില്‍ നിന്നും ആദായനികുതി ഈടാക്കിയ ശേഷം ലഭിക്കുന്ന പലിശ വരുമാനം (അതായത്, സ്രോതസ്സില്‍ നിന്നും നികുതി ടി.ഡി.എസ്. പിടിച്ച ശേഷം ലഭിക്കുന്ന പലിശ റിട്ടേണില്‍ കാണിക്കേണ്ടതില്ല. ഇങ്ങനെ കാണിച്ചാല്‍ വരുമാനം രണ്ടുപ്രാവശ്യം രേഖപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കും.

യാഥാര്‍ത്യം : - സ്രോതസ്സില്‍ നിന്നും ഇപ്രകാരം പിടിക്കുന്ന നികുതി, പലിശ വരുമാനത്തിന്റെ 10 ശതമാനമായിരിക്കും. എന്നാല്‍, നിങ്ങളുടെ വരുമാനപ്രകാരം നിങ്ങള്‍ 20 ശതമാനമോ 30 ശതമാനമോ നികുതി നല്കുന്നയാളാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഈ വരുമാനവും ചേര്‍ത്തപ്പോഴുള്ള നിങ്ങളുടെ വരുമാനത്തിനനുസരിച്ചുള്ള നിരക്കിന് നികുതി കൊടുക്കാന്‍ ബാധ്യസ്ഥമാണ്. അതുപോലെ തന്നെ, നിങ്ങള്‍ക്ക് ആദായനികുതി നല്‍കത്തക്ക വരുമാനമില്ലെങ്കില്‍, റിട്ടേണിലൂടെ ഈടാക്കിയ നികുതിയുടെ റീഫണ്ടിന് &ിയുെ;അവകാശപ്പെടാവുന്നതാണ്.

ധാരണ : - നികുതി ഒഴിവായി ലഭിക്കുന്ന (ഉദാ: റിട്ടയര്‍ ചെയ്യന്ന സമയത്ത് ലഭിക്കുന്ന പ്രോവിഡന്റ് ഫണ്ട്, ഷെയര്‍ ഡിവിഡന്റ് തുടങ്ങിയവ) തുക റിട്ടേണില്‍ കാണിക്കേണ്ടതില്ല.

യാഥാര്‍ത്യം : - ഇപ്രകാരം ലഭിക്കുന്ന തുക വലുതാണെങ്കില്‍ റിട്ടേണില്‍ കാണിക്കാത്ത പക്ഷം, ബാങ്കിലൂടെ വലിയ തുക കൈപ്പറ്റിയതിന്റെ പേരില്‍ വിശദീകരണമാവശ്യപ്പെട്ട് ആദായനികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിക്കാനിടയുണ്ട്. അതിനാല്‍ ഇവ റിട്ടേണില്‍ കാണിക്കേണ്ടതാണ്.

ധാരണ : - നികുതി ഒഴിവിനായി ആശ്രയിക്കാവുന്ന കിഴിവുകള്‍ സെക്ഷന്‍ 80 (സി) പ്രകാരം ലഭിക്കുന്ന 1,50,000 രൂപ മാത്രമാണ്.
യാഥാര്‍ത്യം : - സെക്ഷന്‍ 80 (സി) യുടെ പരിധി തന്നെ, 1,50,000 രൂപയില്‍ ഒതുങ്ങുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍.പി.എസ്.) അടയ്ക്കുന്ന 50,000 രൂപയ്ക്ക് കൂടി ഈ സെക്ഷനിലൂടെ അധിക നികുതിയിളവ് ലഭിക്കും സെക്ഷന്‍ 80 സി.സി.ഡി. (1 ബി).

സെക്ഷന്‍ 80 സിയില്‍ ഉള്‍പ്പെടാത്ത മറ്റ് കിഴിവുകള്‍

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളിലേക്ക്&്വംിഷ; അടയ്ക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പരമാവധി 60,000 രൂപ വരെയുള്ള കിഴിവ് (സെക്ഷന്‍ 80 ഡി) ഭവന വായ്പയുടെ മുതല്‍ തിരിച്ചടവ് 80 സിയില്‍ ഉള്‍പ്പെടുമെങ്കിലും പലിശ അടവിന് സെക്ഷന്‍ 80 ഇ.ഇ. പ്രകാരം ഇളവ് ലഭിക്കും. വര്‍ഷം 50,000 രൂപ വരെയാണ് ഈയിനത്തില്‍ പെടുത്താനാകുക.

നികുതിദായകനോ (സെക്ഷന്‍ 80 യു), അല്ലെങ്കില്‍ നികുതിദായകന്റെ ആശ്രിതരോ ജന്മനാ ശാരീരിക മാനസിക പ്രശ്‌നങ്ങളാല്‍ വിഷമതകള്‍ നേരിടുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ അപകടം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ അവര്‍ കിടപ്പിലായാല്‍ അവരെ ശുശ്രൂഷിക്കുന്നതിനുള്ള ചെലവിനത്തില്‍ (ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍) 75,000 രൂപ മുതല്‍ 1,25,000 രൂപ വരെ കിഴിവ് ലഭിക്കുന്ന സെക്ഷന്‍ 80 ഡി.ഡി.

മാരക രോഗങ്ങളായ കാന്‍സര്‍, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ തുടങ്ങിയവയുടെ (നിയമത്തില്‍ പ്രത്യേകമായി പ്രസ്താവിച്ചിട്ടുള്ള രോഗങ്ങള്‍) ചികിത്സയ്ക്കും പരമാവധി 80,000 രൂപ വരെ കിഴിവ് ലഭിക്കുന്ന സെക്ഷന്‍ സെക്ഷന്‍ 80 ഡി.ഡി.ബി. നികുതിദായകനോ ഭാര്യക്കോ അല്ലെങ്കില്‍ കുട്ടികള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിന് വായ്പയെടുത്താല്‍ (വിദ്യാഭ്യാസ വായ്പ), അതിന്റെ പലിശ മുഴുവനായും വരുമാനത്തില്‍ നിന്നും കുറയ്ക്കാനാകുന്ന സെക്ഷന്‍ 80

ധാരണ : - സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയുടെ പേരില്‍ (അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ പേരില്‍) നിങ്ങള്‍ നിക്ഷേപിച്ച സ്ഥിരനിക്ഷേപത്തിന്റെ പലിശ നിങ്ങളുടെ വരുമാനമല്ല.

യാഥാര്‍ത്യം : - ആദായ നികുതി നിയമത്തിലെ ക്ലബ്ബിങ് പ്രൊവിഷന്‍സ് പ്രകാരം ഈ പലിശ നിങ്ങളുടെ വരുമാനമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends