ഇനിമുതല്‍ മദ്രസകളില്‍ പാഠ്യവിഷയമാക്കാന്‍ സംസ്കൃത ഭാഷയും
ഉത്തരാഖണ്ഡിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായ സംസ്കൃതം ഇനിമുതല്‍ മദ്രസകളില്‍ പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇത് പ്രവർത്തികമാകുമെന്നാണ് മദ്രസ അധികൃതർ അറിയിച്ചിരിക്കുന്നത്.
25, 000 ത്തോളംവിദ്യാര്‍ഥികൾ പഠിക്കുന്ന മദ്രസ വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, ഉധംസിങ് നഗര്‍ എന്നീ ജില്ലകളിലെ 207 മദ്രസകളിലാണ് സംസ്കൃത ഭാഷ ഒരു വിഷയമായി പഠിപ്പിക്കാന്‍ തീരുമാനമായത്.സംസ്കൃതം പഠിപ്പിക്കുന്നതിലൂടെ ആയുര്‍വേദം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ കഴിവിൽ വികാസം ഉണ്ടാക്കുക എന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ആയുര്‍വേദത്തിന്റെ അടിസ്ഥാനം കുടികൊള്ളുന്ന സംസ്കൃത ഭാഷ മുസ്ലിം വിദ്യാര്‍ഥികളെ ഈ മേഖലയിലേക്ക് കടത്തി വിടാനുള്ള വഴിയൊരുക്കുമെന്നും മദ്രസ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഉത്തരാഖണ്ഡ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം ഔദ്യോഗിക വിദ്യാഭ്യാസത്തിന് തത്തുല്യമായാണ് പരിഗണിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha