മാനവിക/ഭാഷാ വിഷയങ്ങളിലെ യു.ജി.സി. നെറ്റ് 2018 പരീക്ഷ ജൂലായ് എട്ടിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്.
ഇന്ത്യയിൽ പി.എച്ച്.ഡി. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതിനും സർവ്വകലാശാലാതലത്തിൽ അധ്യാപകമേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിനും വേണ്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ദേശീയ നിലവാരത്തിൽ ഉള്ള യോഗ്യതാപരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET). ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനാണ് (UGC) യു.ജി.സി.-നെറ്റ് എന്ന പേരിൽ ഈ പരീക്ഷ നടത്തുന്നത്. എന്നാൽ സയൻസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയൽ റിസർച്ചും (CSIR) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും ചേർന്ന് സി.എസ്.ഐ.ആർ-യു.ജി.സി-നെറ്റ് എന്ന പേരിലാണ് പരീക്ഷ നടത്തുന്നത്.
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെ.ആർ.എഫ്.) അസിസ്റ്റന്റ് പ്രൊഫസർ അർഹാതനിർണയത്തിനുമാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) നടത്തുന്നത്. പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവിധ തസ്തികകളില്‍, പ്രത്യേകിച്ച് മാനേജ്മെന്‍റ് തസ്തികകളിലെ നിയമനത്തിന് നെറ്റ് യോഗ്യത നേടിയവരെ പരിഗണിക്കാന്‍ പോകുന്നുവെന്നതാണ് പുതിയ സന്തോഷ വാര്‍ത്ത.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പരീക്ഷയെഴുതിയവരെയും ഫൈനൽ പരീക്ഷയെഴുതാൻ പോകുന്നവരെയും പരിഗണിക്കും. ഒ.ബി.സി. നോൺ ക്രീമിലെയർ, പട്ടികജാതി /വർഗം, ഭിന്നശേഷിക്കാർക്ക് 35 ശതമാനം മതി. ജെ.ആര്‍.എഫിനുള്ള പ്രായപരിധി 28 ല്‍ നിന്ന് 30 വയസ്സായി വര്‍ധിപ്പിച്ചിട്ടുണ്ട്. ജെആർഎഫിന് 01–07–2018 ൽ 30 വയസ് കവിയരുത്. എസ്‌സി/എസ്‌ടി/ഒബിസി/വികലാംഗർ/ഭിന്നലിംഗക്കാർ എന്നിവർക്കും സ്‌ത്രീകൾക്കും അഞ്ചു വർഷം ഇളവു നൽകും.അനുബന്ധ വിഷയത്തിൽ ഗവേഷണ പരിചയമുള്ളവർക്കു ഗവേഷണ കാലയളവു കണക്കാക്കിയും പ്രായപരിധിയിൽ ഇളവനുവദിക്കും. എൽഎൽഎം ഡിഗ്രിക്കാർക്ക് പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവുണ്ട്
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.
1991 സെപ്‌റ്റംബർ 19 നകം പിജി പരീക്ഷ പൂർത്തിയാക്കിയിട്ടുള്ള പിഎച്ച്‌ഡിക്കാർക്കു മൊത്തം മാർക്കിൽ അഞ്ചുശതമാനം ഇളവനുവദിക്കും (50% മതി).പിജിയെടുത്ത അതേ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ മാത്രമേ നെറ്റ് എഴുതാനാകൂ
ഇതുവരെ വര്‍ഷത്തില്‍ രണ്ടുപരീക്ഷകള്‍ നടത്തിയിരുന്നു. ഈ വര്‍ഷംമുതല്‍ വര്‍ഷത്തില്‍ ഒരു പരീക്ഷ നടത്താനാണ് യു.ജി.സിയുടെ തീരുമാനം.അവസാനം നടത്തിയ പരീക്ഷവരെ ഒന്നാംപേപ്പറില്‍ 60 ചോദ്യങ്ങളില്‍ 50 എണ്ണത്തിന് ഉത്തരമെഴുതിയാല്‍ മതിയായിരുന്നു. ഈ വര്‍ഷംമുതല്‍ 50 ചോദ്യങ്ങള്‍ക്ക് 50 നും ഉത്തരമെഴുതണം.
നേരത്തേ മൂന്ന് പേപ്പറുകളായി നടത്തിയിരുന്ന പരീക്ഷ ഇനിമുതല്‍ രണ്ട് പേപ്പറുകളായി നടത്തും. പേപ്പര്‍ ഒന്ന്: രണ്ട് മാര്‍ക്കിന്റെ 50 ഒബ്ജക്ടീവ് ടൈപ്പ് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍. വിദ്യാര്‍ഥിയുടെ അധ്യാപനഗവേഷണ അഭിരുചികള്‍ അളക്കുന്നതാകും ചോദ്യങ്ങള്‍. റീസണിങ് എബിലിറ്റി, കോംപ്രിഹെന്‍ഷന്‍, ഡൈവര്‍ജന്റ് തിങ്കിങ്, ജനറല്‍ അവേര്‍നസ് എന്നീ മേഖലകളില്‍നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ജനറൽ പേപ്പറിന് 75 മിനിറ്റ് ഉണ്ടായിരുന്നത് 60 മിനിറ്റായി കുറച്ചിട്ടുണ്ട്.
പേപ്പര്‍ രണ്ട്: തിരഞ്ഞെടുക്കുന്ന വിഷയത്തില്‍നിന്ന് രണ്ട് മാര്‍ക്കിന്റെ 100 ചോദ്യങ്ങള്‍ ആണ് ഉണ്ടാകുന്നത്
https://www.facebook.com/Malayalivartha