നോർത്ത് സെൻട്രൽ റെയിൽവേ ഝാൻസി ഡിവിഷനിൽ 446 അപ്രന്റിസ് ഒഴിവുകളിലേക്ക് ഡിസംബർ 17 ന് മുൻപ് അപേക്ഷിക്കണം
നോർത്ത് സെൻട്രൽ റെയിൽവേ ഝാൻസി ഡിവിഷനിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . വിവിധ ട്രേഡുകളിലായി 446 ഒഴിവുകളുണ്ട്.ഒരു വർഷമാണു പരിശീലനം
താൽപ്പര്യമുള്ളവർ ഡിസംബർ 17 ന് മുൻപ് അപേക്ഷിക്കണം.
ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക്ക് (ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജനറൽ), കാർപെന്റർ, ഇലക്ട്രീഷ്യൻ, ലോഹർ/ബ്ലാക്ക് സ്മിത്ത് എന്നീ ട്രേഡുകളിലാണ് ഒഴിവ്.
കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസും , 10+2 /തത്തുല്യം ജയിച്ചവർക്ക് അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി) ജയിച്ചിരിക്കണം
അപേക്ഷകരുടെ പ്രായം 2018 ഡിസംബർ 17 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കുമ്പോൾ 15 നും 24 നും മദ്ധ്യേ ആയിരിക്കണം .പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ ഇളവു ലഭിക്കും . 100 രൂപയാണ് അപേക്ഷാഫീസ് . പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. Sr.DFM Jhansi എന്ന പേരിൽ ഝാൻസിയിൽ മാറാവുന്ന വിധത്തിൽ ഇന്ത്യൻ പോസ്റ്റൽ ഒാർഡറായി ആണ് ഫീസ് അടയ്‌ക്കേണ്ടത്
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞടുപ്പ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും.
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ ഒാൺലൈൻ റജിസ്ട്രേഷൻ നടത്തണം. ഒാൺലൈൻ റജിസ്ട്രേഷനു ശേഷം തന്നിരിക്കുന്ന മാതൃകയിൽ
A 4 ഷീറ്റിൽ സ്വന്തം കൈയക്ഷരത്തിൽ അപേക്ഷ തയാറാക്കണം. അപേക്ഷയിലും കോൾ ലെറ്ററിലും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷയോടൊപ്പം ഇന്ത്യൻ പോസ്റ്റൽ ഒാർഡറും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സ്വന്തം വിലാസമെഴുതിയ 27 രൂപയുടെ റജിസ്ട്രേഡ് പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച 11 x 5 വലുപ്പമുള്ള രണ്ടു കവറുകളും സഹിതം താഴെപ്പറയുന്ന വിലാസത്തിൽ ഒാർഡിനറി/റജിസ്ട്രേഡ് തപാലിൽ അയയ്ക്കണം. പട്ടികവിഭാഗക്കാർ സ്റ്റാമ്പ് പതിക്കേണ്ടതില്ല.
കവറിന് മുകളിൽ
“Application for Act Apprentice - Jhansi Division 2018-19”
എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം
Office of the Divisional Railway Manager,
Personnel Dept. (R&D Section)
North Central Railway,
Jhansi U.P. 284003.
വിശദവിവരങ്ങൾക്ക് www.ncr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
https://www.facebook.com/Malayalivartha