യു.എ.ഇ പ്രവാസികൾക്കൊരു സന്തോഷവാർത്ത
ഇനിയും പൊതുമാപ്പിന് അപേക്ഷിക്കാത്തവർക്ക് ആശ്വാസമാകുന്ന നീക്കമാണ് ഇപ്പോൾ യു എ ഇ സർക്കാർ എടുത്തിട്ടുള്ളത് . ഓഗസ്റ്റ് ഒന്നു മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി. ഇത് രണ്ടാം തവണയാണ് കാലാവധി നീട്ടുന്നത്.ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് ഒരുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഈ കാലാവധി നവംബർ 30ന് അവസാനിച്ചിരുന്നു. ഇത് വീണ്ടും ഇപ്പോൾ ഒരു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്
ദേശീയദിനാഘോഷത്തിന്റെ ഭാഗമായാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗത്തിന്റെ തീരുമാനം .
ഇതനുസരിച്ച് ഡിസംബര്‍ രണ്ട് മുതൽ 30 ദിവസങ്ങൾ കൂടി പൊതുമാപ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവും.
പൊതുമാപ്പ് നീട്ടണമെന്ന് ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പ്.പൊതുമാപ്പിലൂടെ മടങ്ങിപ്പോകുന്നവർക്ക് പുതിയ വീസയിൽ വീണ്ടും തിരികെയെത്താം. സാധുതയുള്ള രേഖകള്‍ ഇല്ലാത്തവര്‍ എംബസിയിൽ നിന്നോ കോണ്‍സുലേറ്റിൽ നിന്നോ ഔട്ട്പാസ് ശേഖരിക്കണം. പൊതുമാപ്പിനുള്ള അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ രണ്ട് ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി ആളുകൾക്ക് യു.എ.ഇയിൽ തുടരാനോ, രാജ്യം വിടാനോ ഉള്ള അനുമതി നൽകും.
.പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ ഔട്ട്പാസ് ലഭിച്ചവർ പത്ത് ദിവസത്തിനകം രാജ്യം വിടണം. പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു . നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയിൽ പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴ ഈടാക്കുന്നതിന് പുറമെ നാടുകടത്തും
https://www.facebook.com/Malayalivartha