രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്കായി 50,000 കോടി രൂപയുടെ തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി....കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടിയാണ് തൊഴിഗരീബ് കല്യാൺ റോജ്ഗാർ യോജന വഴി ഈ പദ്ധതി നടപ്പാക്കുന്നത്; ബിഹാറിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്
രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്കായി 50,000 കോടി രൂപയുടെ തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി....കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ടിയാണ് തൊഴിഗരീബ് കല്യാൺ റോജ്ഗാർ യോജന വഴി ഈ പദ്ധതി നടപ്പാക്കുന്നത്. ബിഹാറിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്കു മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കേണ്ടത് ഈ കൊവിഡ് കാലത്ത് അനിവാര്യമാണ്. കോവിഡ് പ്രതിസന്ധിക്കു മുന്‍പ് അവര്‍ നഗരങ്ങള്‍ പടുത്തുയര്‍ത്തുന്നതിന്റെ ഭാഗങ്ങളായി. ഇനി അവര്‍ക്ക് സ്വന്തം നാടുകളില്‍ തൊഴില്‍ നല്‍കുന്നതിനാണ് തങ്ങളുടെ ശ്രമം. പ്രധാനമന്ത്രി പറഞ്ഞു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതി വീഴാതിരിക്കാനും പട്ടിണി മരണം പോലുള്ള അത്യാപത്തുകൾ ഒഴിവാക്കാനും ഇതുമൂലം സാധിക്കും. ഗ്രാമീണ മേഖലയിലെ തൊഴിലാളികളോട് കാണിക്കുന്ന ഈ കരുതൽ നഗരങ്ങളിലുള്ള തൊഴിലാളികളും നിർധന വിഭാഗങ്ങളും അർഹിക്കുന്നുണ്ട് എന്നതും വേണ്ടപ്പെട്ടവർ കാണണം.
കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടിനു സമീപം തന്നെ ജോലി നല്‍കും. ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഝാര്‍ഖഡ്, ഒഡീഷ, രാജസ്ഥാന്തുടങ്ങി ആറ് സംസ്ഥാങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക
ഈ സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ കാൽ ലക്ഷം തൊഴിലാളികൾ വീതം മടങ്ങിയെത്തിയിട്ടുണ്ട്. നിലവിൽ നൂറ് തൊഴിൽ ദിനങ്ങളാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നൽകേണ്ടത്. കഴിഞ്ഞ മൂന്നു മാസമായി തൊഴിൽ ദിനങ്ങൾ ഗണ്യമായി കുറഞ്ഞത് കണക്കാക്കി ആ സംസ്ഥാനങ്ങൾ തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചു നൽകേണ്ടത് ആവശ്യമാണ്.
കഴിഞ്ഞ ബജറ്റിൽ പദ്ധതി വിഹിതം പതിമൂന്ന് ശതമാനം കുറച്ച് 61,500 കോടിയാണ് വകയിരുത്തിയിരുന്നത്. ഇപ്പോൾ ഈ സംസ്ഥാനങ്ങൾക്ക് നൽകുന്ന ആനുകൂല്യം ക്രമേണ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരും. അത്രമേൽ ദയനീയമാണ് കാര്യങ്ങൾ.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം ലോക് ഡൗൺ കാലത്ത് ദേശീയ മനഃസാക്ഷിയെ ഉലച്ചിരുന്നു . രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും സമസ്ത മേഖലകളിലും ഇവരെയാണ് ആശ്രയിക്കുന്നതെങ്കിലും ഈ തൊഴിലാളികളുടെ കൃത്യമായ എണ്ണം പോലും ആർക്കും നിശ്ചയമില്ലായിരുന്നു.
ഓരോ സംസ്ഥാനത്തു നിന്നും കുടിയേറ്റ തൊഴിലാളികൾ പലായനം ചെയ്തപ്പോൾ മാത്രമാണ് അവരുടെ സംഖ്യാ ബാഹുല്യം കുറച്ചെങ്കിലും ബോധ്യമായത്.
3276 ശ്രമിക് എക്സ്പ്രസുകളിലായി ഏതാണ്ട് 46 ലക്ഷം തൊഴിലാളികളെയാണ് ഇന്ത്യൻ റെയ്ൽവേ സ്വദേശത്തെത്തിച്ചത്. മറ്റ് ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു പോയവരും സംഘം ചേർന്ന് കാൽനടയായി പോയവരും വേറെ. ഇനിയുമുണ്ട് ഓരോ സംസ്ഥാനത്തും ലക്ഷക്കണക്കിന് കുടിയേറ്റക്കാർ.
കേരളത്തിൽ ഏതാണ്ട് അഞ്ചു ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവരെക്കൂടാതെ ഏതാണ്ട് 30 ലക്ഷം പേർ കൂടി സംസ്ഥാനത്തുണ്ടായിരുന്നു എന്നതാണ് അനൗദ്യോഗിക കണക്ക്.
അവരിൽ നല്ലൊരു ശതമാനം മടങ്ങിയിട്ടുണ്ട്. തൊഴിലാളികൾ മടങ്ങിയതോടെ നിർമാണ മേഖലയുൾപ്പെടെ സ്തംഭിച്ച അവസ്ഥയുമുണ്ട്. നിലവിലുള്ള തൊഴിലാളികൾക്ക് ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയവ കൃത്യമായി നൽകാൻ ലോക് ഡൗൺ കാലത്ത് കേരളം മാതൃക കാണിക്കുകയും ചെയ്തിരുന്നു.
നിലവിൽ സംസ്ഥാനത്തു തുടരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താനും അവരുടെ ആരോഗ്യ, ശുചിത്വ, താമസ പ്രശ്നങ്ങൾക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനുമുള്ള പദ്ധതികളും നടപ്പിലാക്കും എം . അവരുടെ പശ്ചാത്തലം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്ന സംവിധാനവും വേണം.
പല സംസ്ഥാനങ്ങളും കുടിയേറ്റ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളിലാണ്. പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചും പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കിയുമെല്ലാം അവരെ ആകർഷിക്കുന്നുണ്ട്. കേരളത്തിലെ പദ്ധതികളും മറിച്ചല്ല.
കൊവിഡ് അനന്തര കാലം കായികാധ്വാനത്തെ അന്തസ്സായി കാണുകയും കൃഷിയുൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്താൽ അത് ഇതര സംസ്ഥാന തൊഴിലാളികൾക്കു മാത്രമല്ല, നാട്ടിലെ നിർധന വിഭാഗങ്ങൾക്കും കൈത്താങ്ങാകും
https://www.facebook.com/Malayalivartha