അഗ്നിപഥ്; റിക്രൂട്ട്മെൻ്റ് പ്രഖ്യാപിച്ച് പ്രതിരോധ സേനകൾ! ആദ്യ ബാച്ചിൻ്റെ പരിശീലനം ഡിസംബർ 30 ന് ആരംഭിക്കും .. അഗ്നിപഥിൽ വനിതകൾക്കും അവസരം...ഉടൻ അപേക്ഷിക്കു...
അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളുരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെൻ്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പടുന്നത്.
വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദ വിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള വനിതകൾക്ക് ഈ വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. വിജയകരമായി റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന പരീക്ഷാർഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയ്ക്കുന്നതാണ്
രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അഗ്നിപഥ് സ്കീമിൻ്റെ റിക്രൂട്ട്മെൻ്റ് തീയതികൾ. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ ആണ് പ്രഖ്യാപിച്ചത്. ആദ്യ ബാച്ചിൻ്റെ പരിശീലനം ഡിസംബർ 30 ന് ആരംഭിക്കും . വനിതാ അഗ്നിവീറുകളെ നേവിയാണ് റിക്രൂട്ട് ചെയ്യുന്നത് . വനിതകളെ സെയിലർ ആയാണ് നിയമിക്കുക. ഈ വർഷം നവംബർ 21 ന് ഐഎൻഎസ് ചിൽക്കയിൽ നേവൽ അഗ്നിവീറുകളുടെ ട്രെയിനിങ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡിസംബർ ആദ്യവാരവും അടുത്തവർഷം ഫെബ്രുവരി 23 നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. ആർമിയുടെ റിക്രൂട്ട്മെൻ്റ് വിജ്ഞാപനവും ഇറങ്ങിയിട്ടുണ്ട് . റിക്രൂട്ട്മെൻ്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കും. ഒക്ടോബർ 1 മുതൽ 20 വരെ കോഴിക്കോട്ടും നവംബർ 15 മുതൽ 30 വരെ കൊല്ലത്തുമാണ് കേരളത്തിലെ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് റാലി.
ആദ്യ ബാച്ചിൽ 25000 അഗ്നിവീറുകൾ ഉണ്ടാകുമെന്ന് അനിൽ പുരി അറിയിച്ചു. ഇന്ത്യൻ ആർമിയുടെ അടിസ്ഥാനം തന്നെ അച്ചടക്കമാണ്. തീവെപ്പിനും നശീകരണത്തിനും സ്ഥാനമില്ല. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലും ലഭിക്കില്ലെന്ന് അനിൽ പുരി പറഞ്ഞു.
വ്യത്യസ്ത തരത്തിലുള്ള സൈനികരെ ആവശ്യമുണ്ട്. സൈനിക ജോലി വൈകാരികമാണ്, പണം നൽകി അത് അളക്കാനാവില്ല. സൈനികർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അഗ്നിവീറുകൾക്കും ലഭിക്കും. ഇതിൽ വിവേചനം ഉണ്ടാകില്ല. ആർമി, നേവി, എയർ ഫോഴ്സ് സേനകളിൽ ജവാനായി പ്രവേശനം ഇനി അഗ്നിപഥ് പദ്ധതി വഴി മാത്രമായിരിക്കും.
സർവീസിലിരിക്കെ വീരമൃത്യു വരിച്ചാൽ ഒരു കോടി രൂപ അഗ്നിവീറിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. അടുത്ത അഞ്ചുവർഷത്തിനു ശേഷം അഗ്നിവീറുകളുടെ വേതനം 50,000-60,000 രൂപയിലേക്ക് ഉയർത്തും . ഭാവിയിൽ ഒന്നേകാൽ ലക്ഷം രൂപ വരെ വേതനം ഉയരുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha