യു.എ.ഇ കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങൾ
കുടിയേറ്റ നിയമത്തില്‍ യു.എ.ഇ ഏർപ്പെടുത്തിയ മാറ്റങ്ങൾ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. പുതിയ വിസാ നിയമപ്രകാരം അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടസ്ഥതയില്‍ കമ്പനി തുടങ്ങാം .
താമസ, കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങൾക്കാണ് യു.എ.ഇ മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനം കോര്‍പറേറ്റ് നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവർക്ക് ദീർഘകാല റെസിഡന്‍സ് വിസ നല്‍കാനുള്ള അനുമതിയാണ്. ഇതുവരെ രണ്ടോ അല്ലെങ്കിൽ മൂന്നോ വർഷത്തേക്ക് മാത്രമേ നിലവില്‍ യു.എ.ഇയിൽ വിസാ കാലാവധി ഉണ്ടായിരുന്നത് . അത് ദീർഘകാലാടിസ്ഥാനത്തിൽ ആക്കിയതോടെ വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് ദീർഘകാല റെസിഡന്‍സ് വിസ ലഭിക്കും . ഈ ആനുകൂല്യത്തിന് അർഹരായവർക്ക് കുടുംബത്തോടെ യു എ ഇ യിൽ ദീർഘകാല കാലയളവിൽ യു എ ഇ യിൽ താമസിക്കാം.
ഗ്രേഡ് എ നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ദീർഘകാല വിസ അനുവദിക്കും. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ സ്പോര്‍ണസര്‍ഷിപ്പില്ലാതെ രാജ്യത്ത് പഠനം തുടരാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാനുള്ള അനുമതിയും നല്‍കും. നിലവില്‍ ഫ്രീസോണുകളില്‍ മാത്രമേ വിദേശീയർക്ക് സ്വന്തമായി ബിസിനസ്സ് സ്ഥാപനം നടത്താനുള്ള അനുമതി ഉണ്ടായിരുന്നുള്ളു.
വിദേശികൾ സ്ഥാപനം തുടങ്ങുമ്പോൾ 51 ശതമാനം സ്വദേശികള്‍ക്ക് ഓഹരിയുണ്ടാകണം എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിയമം.
മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ പ്രയോഗത്തിൽ വരും.
https://www.facebook.com/Malayalivartha