പരീക്ഷാ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടി വിദ്യാഭ്യാസ മന്ത്രാലയം.... ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ സുരക്ഷിതമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ....

നീറ്റ് പുനഃപരീക്ഷ സുരക്ഷിതമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.... പരീക്ഷാ ചോദ്യപേപ്പറുകൾ അച്ചടിശാലകളിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്ന കാര്യം കേന്ദ്രം സജീവമായി പരിഗണിക്കുകയാണെന്ന് റിപ്പോർട്ടുകളുള്ളത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് നീറ്റ് റീടെസ്റ്റിന്റെ ഒരുക്കങ്ങൾ നിരീക്ഷിക്കുന്നത്. നിലവിൽ തപാൽ ശൃംഖല വഴിയും ബാങ്ക് ലോക്കറുകൾ വഴിയുമാണ് ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നത്. എന്നാൽ ഇതിൽ പലയിടത്തും സുരക്ഷാവീഴ്ചകൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് മിലിട്ടറി ലോജിസ്റ്റിക്സിന്റെ സഹായം തേടാൻ ആലോചനയിലുള്ളത്.
"https://www.facebook.com/Malayalivartha






















