പൊതുമേഖലാ ബാങ്കുകളിൽ വൻതോതലിൽ നിയമനം
പൊതുമേഖലയിലെ മൂന്നു ബാങ്കുകള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളതു മൂവായിരത്തോളം തസ്‌തികകളിലേക്കാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് അനുമതി ലഭിച്ചിട്ടുള്ള 10 സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ആറെണ്ണത്തിനും വലിയ തോതിലാണു ജീവനക്കാരെ ആവശ്യമായിട്ടുള്ളത്.
അതേസമയം, സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്കു നിയമനങ്ങളുടെ കാര്യത്തില്‍ പൊതുവേ മെല്ലെപ്പോക്കുനയമാണ്. നിലവിലുള്ള ജീവനക്കാരില്‍ ഒരു പങ്കിനെത്തന്നെ ഒഴിവാക്കാനുള്ള നീക്കങ്ങളും അപൂര്‍വമല്ല. സ്വകാര്യ മേഖലയിലെ പല മുന്‍നിര ബാങ്കുകളുടെയും ഇടപാടുകാരില്‍ 75 ശതമാനത്തോളവും ഡിജിറ്റല്‍ ബാങ്കിങ്ങിലേക്കു മാറിക്കഴിഞ്ഞതാണു കാരണം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എസ്‌ബിഐക്കു പ്രൊബേഷനറി ഓഫിസര്‍മാരായി 2000 പേരെയാണ് ആവശ്യം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. മേയ് 13 വരെ റജിസ്‌റ്റര്‍ ചെയ്യാം.
പ്രഫഷനലുകള്‍ എന്നീ വിഭാഗങ്ങളിലായി 785 തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ ബാങ്കിങ് വിഭാഗത്തിലെ ഓഫിസര്‍ (ക്രെഡിറ്റ്) തസ്‌തികയില്‍ 158 പേര്‍ക്കു നിയമനം നല്‍കും.
മൈക്രോ ഫിനാന്‍സ് രംഗത്തും മറ്റും പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ഇതര ധനസ്‌ഥാപന (എന്‍ബിഎഫ്‌സി) ങ്ങളാണു സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളായി മാറിയിട്ടുള്ളത്. നിലവിലുണ്ടായിരുന്ന ജീവനക്കാരെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍പ്പോലും അതിവേഗ വികസനമാണ് ഇവ ലക്ഷ്യമിടുന്നത് എന്നതിനാല്‍ തൊഴിലവസരങ്ങള്‍ ആയിരക്കണക്കിനാണ്. ബാങ്കുകളില്‍നിന്നു വിരമിച്ചവരില്‍ പലരും ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. താരതമ്യേന ഉയര്‍ന്ന തസ്‌തികളിലാണ് ഇവര്‍ നിയമിക്കപ്പെടുന്നത്. അതിനാല്‍ മറ്റു തസ്‌തികകളിലേക്കുള്ള വാതിലുകള്‍ അടയുന്നില്ല.
കേരളത്തില്‍നിന്നുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഈ സാമ്പത്തിക
വര്‍ഷം 300 ശാഖകള്‍ തുറക്കാനാണു ലക്ഷ്യമിടുന്നതെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അയ്യായിരത്തിലേറെ പേര്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരം നല്‍കിയിട്ടുള്ള ഇസാഫ് അഞ്ചു വര്‍ഷത്തിനകം 5000 പേര്‍ക്കു കൂടി നിയമനം നല്‍കും. മൂന്നു വര്‍ഷത്തിനകം 10,000 ഏജന്റുമാരുടെ ശൃംഖലയും ഇസാഫിന്റെ ലക്ഷ്യമാണ്.
https://www.facebook.com/Malayalivartha