Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

വിൽസണിനെ ജീവിതത്തിൽ ഒരിക്കലും താൻ നഷ്ടപ്പെടുത്തിലെന്ന് തീരുമാനിച്ചത് വിജയ് ബാബുവുമായുള്ള ഇഷ്യു വന്നതിന് ശേഷം - സാന്ദ്ര തോമസ്

16 MAY 2023 03:32 PM IST
മലയാളി വാര്‍ത്ത

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട് . 'തങ്കക്കൊലുസ്' എന്ന് വിളിക്കുന്ന ഉമ്മിണിത്തങ്ക, ഉമ്മുകുല്‍സു എന്ന ഇരട്ടക്കുട്ടികളുടെ അമ്മയാണ് സാന്‍ഡ്ര തോമസ്. ലേഡി പ്രൊഡ്യൂസർമാരെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം വരുന്ന പേരും സാന്ദ്രയുടേത് തന്നെ. സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍, ആട് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആണ് സാന്ദ്ര. മക്കൾ സ്കൂളിൽ പോയി തുടങ്ങിയതോടെ അവരുടെ പ്രൈവസി മാനിച്ചും മക്കൾക്ക് സാധാരണ ജീവിതം സമ്മാനിക്കുന്നതിന് വേണ്ടിയും സോഷ്യൽമീഡിയയിൽ മക്കളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് സാന്ദ്ര അവസാനിപ്പിച്ചു.

സാന്ദ്ര മക്കളെ വളർത്തുന്ന രീതിയും മറ്റും പലപ്പോഴും ചർച്ചകൾക്കും പ്രശംസകൾക്കും വഴി വെച്ചിരുന്നു. ഫ്രൈഡെ ഫിലിം ഹൗസിന്റെ സ്ഥാപകരിൽ ഒരാളാണ് സാന്ദ്ര തോമസ്. ആമേൻ, സക്കറിയയുടെ ഗർഭിണികൾ, ആട് ഒരു ഭീകരജീവി തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിക്കുകയും ചെയ്തു. വിൽസൺ ജോൺ തോമസാണ് സാന്ദ്രയുടെ ഭർത്താവ്. സാന്ദ്രയുടേയും വിൽസണിന്റേയും വിവാഹ ജീവിതം ആറ് വർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇരുവരും തങ്ങൾ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നോ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നോ വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിത ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കല്യാണത്തിൽ ഭർത്താവ് വിൽസണിനൊപ്പം അതിഥിയായി വന്ന് വിശേഷങ്ങളും വിവാഹ ദിവസത്തെ ഓർമകളും പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. സാന്ദ്രയെ വിവാഹം ചെയ്യും മുമ്പ് വിൽസണിന് ബിസി‌നസായിരുന്നു. ഇപ്പോൾ സാന്ദ്രയ്ക്കൊപ്പം സിനിമാ മേഖലയിലേക്ക് ഇറങ്ങിയിരിക്കുകയാണ് വിൽസൺ. താൻ ത്രില്ലർ സിനിമകളോട് താൽപര്യമില്ലാത്ത വ്യക്തിയാണെന്നും എന്നാൽ ഭർത്താവ് നേരെ തിരിച്ചാണെന്നുമാണ് സാന്ദ്ര തോമസ് പറയുന്നത്. രാത്രിയാകുമ്പോൾ വെടിയും പുകയുമാണ്. ഞാൻ ഒമ്പത് മണിക്ക് ഉറങ്ങും. ത്രില്ലർ സിനിമകളാണ് വിൽസൺ കൂടുതലായും കാണുന്നത്. ഉറങ്ങുമ്പോൾ ഈ ശബ്ദങ്ങളാണല്ലോ കേൾക്കുന്നത്.

അതുകൊണ്ട് എഴുന്നേൽക്കുമ്പോഴും ആ ഒരു ഹാങ്ഓവർ ഉണ്ടാകും. വിവാഹത്തോട് താൽപര്യമില്ലാത്ത സമയത്താണ് വിൽസണിന്റെ ആലോചന വന്നത്. എനിക്ക് ഒരാൾക്കൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പറ്റുമോ ഇല്ലയോയെന്ന ചിന്ത കാരണം വിവാഹം നീട്ടികൊണ്ടുപോവുകയായിരുന്നു. പക്ഷെ പപ്പ എന്റെ വിവാഹം നടത്തണമെന്ന തീരുമാനത്തിൽ തന്നെയായിരുന്നു.

സാന്ദ്ര പറഞ്ഞു. സാന്ദ്രയുടെ ആലോചന വന്നപ്പോൾ സിനിമയിൽ നിന്നുള്ള ആളായതുകൊണ്ട് ആദ്യം വേണ്ടെന്ന് വെച്ചിരുന്നുവെന്നും വിൽസൺ വെളിപ്പെടുത്തി. ആദ്യമായി കാണാൻ ചെന്നപ്പോൾ‌ ഫോട്ടോയിൽ കണ്ടതിൽ നിന്നും വളരെ അധികം വ്യത്യാസമുള്ള വിൽസണിനേയാണ് താൻ കണ്ടതെന്നും സാന്ദ്ര പറയുന്നു. കുടവയറുണ്ടായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. നിർത്താതെ സംസാരിക്കുന്നത് കണ്ടപ്പോൾ പതിയെ ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നുവെന്നും സാന്ദ്ര പറയുന്നു.

വിൽസണിനെ ജീവിതത്തിൽ ഒരിക്കലും താൻ നഷ്ടപ്പെടുത്തിലെന്ന് തീരുമാനിച്ചത് വിജയ് ബാബുവുമായുള്ള ഇഷ്യുവന്ന ശേഷമാണെന്നും സാന്ദ്ര പറയുന്നു. വിജയിയുടെ ഇഷ്യുവന്നപ്പോൾ വിൽസൺ ഞെട്ടിച്ചു. ആ പ്രശ്നം അദ്ദേഹം ഹാൻഡിൽ ചെയ്ത രീതി കണ്ട് എനിക്ക് റെസ്പെക്ട് തോന്നി. ഒരു ശക്തിക്കും എന്നെ തകർക്കാൻ പറ്റാത്ത രീതിയിൽ എന്നെ പ്രൊട്ടക്ട് ചെയ്തു വിൽസൺ സാന്ദ്ര കൂട്ടിച്ചേർത്തു.

കല്യാണത്തിന് വന്നപ്പോൾ വിജയ് ബാബു തന്ന സമ്മാനം റൂബിയുടെ ബ്രേസ് ലെറ്റായിരുന്നുവെന്നും സാന്ദ്ര വെളിപ്പെടുത്തി. അന്ന് താൻ ധരിച്ച കല്യാണ സാരിയുടെ വില അയ്യായിരം രൂപയായിരുന്നുവെന്നും ഇന്നാണ് ആ കല്യാണം നടന്നിരുന്നതെങ്കിൽ രജിസ്റ്റർ മാരേജിൽ ഒതുക്കിയേനെയെന്നും സാന്ദ്ര പറഞ്ഞു. വിളിക്കാത്തവർ വരെ തന്റെ കല്യാണത്തിന് വന്നിരുന്നുവെന്നും പക്ഷെ പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും സാന്ദ്ര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends