Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

വിൽസണിനെ ജീവിതത്തിൽ ഒരിക്കലും താൻ നഷ്ടപ്പെടുത്തിലെന്ന് തീരുമാനിച്ചത് വിജയ് ബാബുവുമായുള്ള ഇഷ്യു വന്നതിന് ശേഷം - സാന്ദ്ര തോമസ്

16 MAY 2023 03:32 PM IST
മലയാളി വാര്‍ത്ത

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട് . 'തങ്കക്കൊലുസ്' എന്ന് വിളിക്കുന്ന ഉമ്മിണിത്തങ്ക, ഉമ്മുകുല്‍സു എന്ന ഇരട്ടക്കുട്ടികളുടെ അമ്മയാണ് സാന്‍ഡ്ര തോമസ്. ലേഡി പ്രൊഡ്യൂസർമാരെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം വരുന്ന പേരും സാന്ദ്രയുടേത് തന്നെ. സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍, ആട് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് ആണ് സാന്ദ്ര. മക്കൾ സ്കൂളിൽ പോയി തുടങ്ങിയതോടെ അവരുടെ പ്രൈവസി മാനിച്ചും മക്കൾക്ക് സാധാരണ ജീവിതം സമ്മാനിക്കുന്നതിന് വേണ്ടിയും സോഷ്യൽമീഡിയയിൽ മക്കളുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് സാന്ദ്ര അവസാനിപ്പിച്ചു.

സാന്ദ്ര മക്കളെ വളർത്തുന്ന രീതിയും മറ്റും പലപ്പോഴും ചർച്ചകൾക്കും പ്രശംസകൾക്കും വഴി വെച്ചിരുന്നു. ഫ്രൈഡെ ഫിലിം ഹൗസിന്റെ സ്ഥാപകരിൽ ഒരാളാണ് സാന്ദ്ര തോമസ്. ആമേൻ, സക്കറിയയുടെ ഗർഭിണികൾ, ആട് ഒരു ഭീകരജീവി തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിക്കുകയും ചെയ്തു. വിൽസൺ ജോൺ തോമസാണ് സാന്ദ്രയുടെ ഭർത്താവ്. സാന്ദ്രയുടേയും വിൽസണിന്റേയും വിവാഹ ജീവിതം ആറ് വർഷം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇരുവരും തങ്ങൾ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നോ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നോ വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിത ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കല്യാണത്തിൽ ഭർത്താവ് വിൽസണിനൊപ്പം അതിഥിയായി വന്ന് വിശേഷങ്ങളും വിവാഹ ദിവസത്തെ ഓർമകളും പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. സാന്ദ്രയെ വിവാഹം ചെയ്യും മുമ്പ് വിൽസണിന് ബിസി‌നസായിരുന്നു. ഇപ്പോൾ സാന്ദ്രയ്ക്കൊപ്പം സിനിമാ മേഖലയിലേക്ക് ഇറങ്ങിയിരിക്കുകയാണ് വിൽസൺ. താൻ ത്രില്ലർ സിനിമകളോട് താൽപര്യമില്ലാത്ത വ്യക്തിയാണെന്നും എന്നാൽ ഭർത്താവ് നേരെ തിരിച്ചാണെന്നുമാണ് സാന്ദ്ര തോമസ് പറയുന്നത്. രാത്രിയാകുമ്പോൾ വെടിയും പുകയുമാണ്. ഞാൻ ഒമ്പത് മണിക്ക് ഉറങ്ങും. ത്രില്ലർ സിനിമകളാണ് വിൽസൺ കൂടുതലായും കാണുന്നത്. ഉറങ്ങുമ്പോൾ ഈ ശബ്ദങ്ങളാണല്ലോ കേൾക്കുന്നത്.

അതുകൊണ്ട് എഴുന്നേൽക്കുമ്പോഴും ആ ഒരു ഹാങ്ഓവർ ഉണ്ടാകും. വിവാഹത്തോട് താൽപര്യമില്ലാത്ത സമയത്താണ് വിൽസണിന്റെ ആലോചന വന്നത്. എനിക്ക് ഒരാൾക്കൊപ്പം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പറ്റുമോ ഇല്ലയോയെന്ന ചിന്ത കാരണം വിവാഹം നീട്ടികൊണ്ടുപോവുകയായിരുന്നു. പക്ഷെ പപ്പ എന്റെ വിവാഹം നടത്തണമെന്ന തീരുമാനത്തിൽ തന്നെയായിരുന്നു.

സാന്ദ്ര പറഞ്ഞു. സാന്ദ്രയുടെ ആലോചന വന്നപ്പോൾ സിനിമയിൽ നിന്നുള്ള ആളായതുകൊണ്ട് ആദ്യം വേണ്ടെന്ന് വെച്ചിരുന്നുവെന്നും വിൽസൺ വെളിപ്പെടുത്തി. ആദ്യമായി കാണാൻ ചെന്നപ്പോൾ‌ ഫോട്ടോയിൽ കണ്ടതിൽ നിന്നും വളരെ അധികം വ്യത്യാസമുള്ള വിൽസണിനേയാണ് താൻ കണ്ടതെന്നും സാന്ദ്ര പറയുന്നു. കുടവയറുണ്ടായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. നിർത്താതെ സംസാരിക്കുന്നത് കണ്ടപ്പോൾ പതിയെ ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നുവെന്നും സാന്ദ്ര പറയുന്നു.

വിൽസണിനെ ജീവിതത്തിൽ ഒരിക്കലും താൻ നഷ്ടപ്പെടുത്തിലെന്ന് തീരുമാനിച്ചത് വിജയ് ബാബുവുമായുള്ള ഇഷ്യുവന്ന ശേഷമാണെന്നും സാന്ദ്ര പറയുന്നു. വിജയിയുടെ ഇഷ്യുവന്നപ്പോൾ വിൽസൺ ഞെട്ടിച്ചു. ആ പ്രശ്നം അദ്ദേഹം ഹാൻഡിൽ ചെയ്ത രീതി കണ്ട് എനിക്ക് റെസ്പെക്ട് തോന്നി. ഒരു ശക്തിക്കും എന്നെ തകർക്കാൻ പറ്റാത്ത രീതിയിൽ എന്നെ പ്രൊട്ടക്ട് ചെയ്തു വിൽസൺ സാന്ദ്ര കൂട്ടിച്ചേർത്തു.

കല്യാണത്തിന് വന്നപ്പോൾ വിജയ് ബാബു തന്ന സമ്മാനം റൂബിയുടെ ബ്രേസ് ലെറ്റായിരുന്നുവെന്നും സാന്ദ്ര വെളിപ്പെടുത്തി. അന്ന് താൻ ധരിച്ച കല്യാണ സാരിയുടെ വില അയ്യായിരം രൂപയായിരുന്നുവെന്നും ഇന്നാണ് ആ കല്യാണം നടന്നിരുന്നതെങ്കിൽ രജിസ്റ്റർ മാരേജിൽ ഒതുക്കിയേനെയെന്നും സാന്ദ്ര പറഞ്ഞു. വിളിക്കാത്തവർ വരെ തന്റെ കല്യാണത്തിന് വന്നിരുന്നുവെന്നും പക്ഷെ പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും സാന്ദ്ര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (2 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (3 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (4 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (5 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (5 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (5 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (6 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (6 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (6 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (6 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (6 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (6 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (8 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (8 hours ago)

Malayali Vartha Recommends