Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

'ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാണ് സ്ത്രീക്കും പുരുഷനും വേണ്ടത്? പാതിരാത്രിയില്‍ എന്തിനാണ് സ്ത്രീകൾ വഴിയിലിറങ്ങി നടക്കുന്നത്. 'ആണുങ്ങളുടെകൂടെ കള്ള് കുടിക്കുന്നു, സിഗരറ്റ് വലിക്കുന്നു, രാത്രിയിലിറങ്ങി നടക്കുന്നു, ഇതില്‍ക്കൂടുതൽ എന്ത് സമത്വമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടത്, കുറേയെണ്ണങ്ങള് ഇറങ്ങിക്കോളും, സ്ത്രീസമത്വമെന്ന് പറഞ്ഞ്',...ബിഗ്ഗ്‌ ബോസ്സിലെ കുലസ്ത്രീ പരിവേഷം ആർക്ക്...അമ്പരന്ന് പ്രേക്ഷർ

31 JANUARY 2020 12:23 PM IST
മലയാളി വാര്‍ത്ത

സംഭവ ബഹുലമായ ഒരു എപ്പിസോഡാണ് കഴിഞ്ഞു പോയത്. നിരവധി നാടകീയ രംഗങ്ങളായിരുന്നു പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. വീണ നായർ എന്ന മത്സരാർഥിയുടെ മറ്റൊരു മുഖമായിരുന്നു ഇന്നലെ പുറത്തു വന്നത്. സാമൂഹിക വിഷയങ്ങളിലേ മത്സരാർത്ഥികളുടെ നിലപാടുകളും ഏറെക്കുറെ വ്യക്തമാകുന്ന രംഗങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ അരങ്ങേറിയത്. വളരെ സംഘർഷപരമായ ഒരു ഏറ്റുമുട്ടലായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. അങ്കം കുറിച്ചത് പ്രതികരണമികവ് കൊണ്ട് പ്രശസ്തി നേടിയ ജസ്ല മാടശ്ശേരിയും പാവത്താൻ പട്ടം സ്വന്തമാക്കിയിരുന്ന വീണ നായരും ആയിരുന്നു. ഡോ.രജിത്ത് കുമാറും സുജോ മാത്യുവുമായി പതിവുള്ള കയ്യാങ്കളിയായിരുന്നില്ല ഇന്നലെ നടന്നത്. രണ്ട് വിരുദ്ധ നിലപാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസിൽ നടന്നത്. മൂർച്ചയേറിയ വാദപ്രതിവാദങ്ങളായിരുന്നു ഏറ്റുമുട്ടലിനിടെ ഉണ്ടായത്.

കഴിഞ്ഞ ദിവസം വീണയും ജസ്ലയും എലീനയും തെസ്‌നിയുമൊക്ക ഡൈനിങ്ങ് ഹാളിൽ ഇരിക്കുകയായിരുന്നു. ആര്യയും പാഷാണം ഷാജിയും ചേർന്ന് പാചകം ചെയ്യുകയും. ഇതിനിടയിലാണ് വീണയും ജസ്ലയും പല വിഷയങ്ങൾ സംസാരിച്ചു തുടങ്ങിയത്. കോമണ്‍ ഹാളിലിരുന്ന് ജസ്ലയും വീണയും കൂടി ശാന്തമായി ആരംഭിച്ച ചര്‍ച്ച പിന്നീട് ഉച്ചത്തിലുള്ള ആശയ സംഘട്ടനമായി മാറുകയായിരുന്നു. ഏകദൈവത്തെ ആരാധിക്കുന്ന ഇസ്ലാമില്‍ സ്ത്രീ-പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് പൊതുവില്‍ മതവിമര്‍ശനം നടത്തുകയായിരുന്നു ജസ്ല. ഇതിനു മറുപടിയായി വീണ ഒരു മറു ചോദ്യമാണ് ഉന്നയിച്ചത്. താൻ ചാർത്തിയിരിക്കുന്ന സിന്ദുരവും അണിഞ്ഞിരിക്കുന്ന താലിയും ചൂണ്ടികാട്ടിയാണ് വീണ ചോദ്യമുന്നയിച്ചത്. താനിതെന്തിനാണ് അണിഞ്ഞിരുന്നത് എന്നറിയാമോ എന്നാണ് വീണ ജസ്ലയോടായി ചോദിച്ചത്. 'ഇതെന്റെ വിശ്വാസമാണ്. ഷൂട്ടിന് പോയാല്‍ പോലും ഞാനിത് മാറ്റിവെക്കാറില്ല. വിശ്വാസികളുടെ താല്‍പര്യങ്ങളെ ബഹിഷ്‌കരിക്കാന്‍ അവിശ്വാസികള്‍ക്ക് അധികാരമില്ല. ഒരു ലക്ഷം പേരെ എടുത്താല്‍ പത്തോ പതിനഞ്ചോ പേര്‍ കാണും അവിശ്വാസികള്‍. എവിടെയും ഭൂരിപക്ഷത്തിനാണ് പ്രാധാന്യം. ഉദാഹരണത്തിന് ക്യാപ്റ്റന്‍സി ടാസ്‌ക് നടക്കുമ്പോൾ എന്തുകൊണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആളെ തിരഞ്ഞെടുക്കുന്നു. അതുകൊണ്ട് തന്നെ എവിടെയും ഭുരിപക്ഷത്തിനാണ് പ്രാധാന്യം എന്നായിരുന്നു വീണയുടെപ്രതികരണം. എന്നാൽ ഇത്തരം വിഷയങ്ങൾ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കാനാകില്ല എന്നായിരുന്നു ജസ്ലയുടെ മറുപടി. ന്യൂനപക്ഷത്തിന് രാജ്യത്ത് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്നും കേരളത്തിൽ എന്തിനായിരുന്നു ബീഫ് ഫെസ്റ്റ് നടത്തിയത് എന്നറിയാമോ എന്നും ജസ്ല വീണയോട് ചോദിച്ചു. . 'ഭൂരിപക്ഷത്തിന്റെ തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ ഇവിടെ ബീഫ് നിരോധിക്കുകയായിരുന്നു വേണ്ടിയിരുന്നത് പക്ഷേ ഇവിടെ ഒരു ന്യൂനപക്ഷം അത് കഴിക്കുന്നവരുണ്ട്. ആദ്യം ഭരണഘടന പഠിക്കൂ' എന്നുമാണ് ജസ്ല വീണക്ക് മറുപടി നൽകിയത്. എന്നാൽ ഭരണ ഘടന പഠിച്ചിട്ടൊന്നുമല്ല താൻ ഇവിടെ വരെ എത്തിയതെന്നും ഭൂരിപക്ഷം മാത്രമേ എന്നും ജയിക്കും എന്നുമാണ് വീണ പ്രതികരിച്ചത്. എന്നാല്‍ നിങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണെന്നുപോലും തനിക്കറിയില്ലെന്നായിരുന്നു ജസ്ലയുടെ പ്രതികരണം. 'നിങ്ങള്‍ പല സ്ഥലത്തും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ നേര്‍ക്കുനേരെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. ഭരണഘടനയിലല്ല ദൈവത്തിലാണ് എന്റെ വിശ്വാസം. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ പൂജിക്കുന്ന ഒരു പെണ്ണാണ് ഞാന്‍.താന്‍ 24 വയസ്സുള്ള ഒരു കൊച്ചുകുട്ടിയാ, ആദ്യം വളര് കുറച്ച്', വീണ ജസ്ലക്ക് ഉപദേശവും നൽകി. 'കുറേ തടി വെച്ച് സംസാരിച്ചിട്ട് കാര്യമില്ല', എന്നായിരുന്നു ഇതിന് ജസ്ല മറുപടി നൽകിയത്. ഉടൻ തന്നെ വീണ പൊട്ടിത്തെറിക്കുകയായിരുന്നു. ബോഡി ഷെയിമിങ് നടത്തരുത് എന്ന് പറഞ്ഞായിരുന്നു വീണ പൊട്ടിത്തെറിച്ചത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്നുകൂടി വീണ ജസ്ലക്ക് താക്കീത് നൽകി. താന്‍ നടത്തിയത് ബോഡി ഷെയ്മിംഗ് അല്ലെന്നും വളര് എന്ന് പറഞ്ഞതിന് മറുപടി പറഞ്ഞതാണെന്നും ജസ്ല മറുപടി നൽകി. കൂടാതെ നിങ്ങള്‍ കുലസ്ത്രീ പരിവേഷത്തില്‍ തന്നോട് സംസാരിക്കരുതെന്നും ജസ്ല പറഞ്ഞു. ഇതിൽ അങ്ങേയറ്റം പ്രകോപിതയായ വീണ കുലസ്ത്രീ എന്നൊന്നും തന്നെ വിളിക്കരുതെന്നും അതൊക്കെ നിങ്ങൾ ഫേസ്ബുക്കിൽ പറഞ്ഞാൽ മതി എന്നുമാണ് വീണ പൊട്ടിത്തെറിച്ചു കൊണ്ട് പ്രതികരിച്ചത്.

രംഗം രൂക്ഷമായപ്പോൾ പതുക്കെ മറ്റുള്ളവർ സംഘർഷത്തിൽ ഇടപെടാൻ തുടങ്ങി. ജസ്ലയോട് മിണ്ടാതിരിക്കൂ എന്ന് എലീന പറഞ്ഞപ്പോൾ തന്നോട് മാത്രം എല്ലാവരും മിണ്ടാതിരിക്കാൻ എന്തുകൊണ്ട് പറയുന്നു എന്നും വീണ എന്തിനാണ് തന്നോട് ഇത്തരത്തിൽ സംസാരിച്ചത് എന്ന് അറിയില്ല എന്നുമാണ് ജസ്ല പറഞ്ഞത്. തുടർന്ന് തെസ്നി ഖാൻ ജസ്ലയെ അവിടെ നിന്നും വിളിച്ചോണ്ട് പോകുകയും വീണ നായർ എന്തെങ്കിലും വിഷയത്തിൽ പൊട്ടിത്തെറിക്കാൻ കാത്തിരിക്കുകയായിരുന്നു എന്നും അതിനുള്ള അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചു എന്നുമാണ് തെസ്നി പറഞ്ഞത്. സ്ത്രീക്ക് എന്തിനാണ് ഇത്രയും അധികം സ്വാതന്ത്ര്യമെന്നും പുരോഗമനവാദം ഇത്തിരി ഓവറാണെന്നും വീണ നായരും ആര്യയും പ്രദീപുമടക്കമുള്ളവര്‍ മുൻപത്തെ ഒരു എപ്പിസോഡിൽ ചർച്ച നടത്തിയിരുന്നു. സ്ത്രീസമത്വത്തിനുവേണ്ടിയുള്ള ജസ്ലയുടെ വാദങ്ങളെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ള ചര്‍ച്ച നടന്നത് വീണ നായരുടെ നേതൃത്വത്തിൽ ആയിരുന്നു. ഇനി എന്ത് സമത്വമാണ് വേണ്ടത് എന്ന ചോദ്യത്തോടെ സാജു നവോദയയാണ് ഗ്രൂപ്പിലെ ചര്‍ച്ച ആരംഭിച്ചത്. തുടർന്ന് വീണ ചർച്ച ഏറ്റെടുക്കുകയായിരുന്നു. 'ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാണ് സ്ത്രീക്കും പുരുഷനും വേണ്ടത്? പാതിരാത്രിയില്‍ എന്തിനാണ് സ്ത്രീകൾ വഴിയിലിറങ്ങി നടക്കുന്നത്. 'ആണുങ്ങളുടെകൂടെ കള്ള് കുടിക്കുന്നു, സിഗരറ്റ് വലിക്കുന്നു, രാത്രിയിലിറങ്ങി നടക്കുന്നു, ഇതില്‍ക്കൂടുതൽ എന്ത് സമത്വമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടത്, കുറേയെണ്ണങ്ങള് ഇറങ്ങിക്കോളും, സ്ത്രീസമത്വമെന്ന് പറഞ്ഞ്',ഇതൊക്കെയായിരുന്നു വീണയുടെ വാക്കുകൾ. എന്നാൽ ഇതൊക്കെ ജസ്ലയുടെ മുന്നിൽ പറയാൻ കഴിയുമോ എന്ന പ്രദീപിന്റെ ചോദ്യത്തിന് മുന്നിൽ കിട്ടാൻ താൻ കാത്തിരിക്കുകയാണ് എന്നായിരുന്നു വീണയുടെ മറുപടി. ഇതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ സംഘട്ടനം എന്ന് മനസ്സിലാക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (4 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (11 minutes ago)

ആഘോഷവുമായി രാജ്യം  (18 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (22 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (41 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (51 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends