കളയ്ക്ക് 'എ' സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാരണം ഇതാണ്; യാഥാർഥ്യം വെളിപ്പെടുത്തി താരം... ആ രംഗങ്ങള്‍ പ്രതീക്ഷിച്ച് വന്നാല്‍ എന്റെ കാലും തുടയും കണ്ട് പോവാം

മലയാള സിനിമയിൽ വ്യത്യസ്തമായ ചിത്രങ്ങൾ സ്വീകരിക്കുന്ന കാര്യത്തില്‍ കൃത്യമായ കാഴ്ചപ്പാടുള്ള നടനാണ് ടൊവിനോ തോമസ്. നായകനായി മാത്രമല്ല അതിഥിയായും താരമെത്തി നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. റൊമാന്റിക് രംഗങ്ങള്‍ കാണുമ്പോള്‍ കണ്ണുപൊത്തുന്നത് കപട സദാചാരമാണെന്ന് ടൊവിനോയുടെ അഭിപ്രായം.
സിനിമയ്ക്ക് പുറത്തെ വ്യക്തി ജീവിതം കൊണ്ടും ടൊവിനോ എപ്പോഴും കൈയ്യടി നേടാറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകളും ഇടപെടലുകളുമാണ് ടൊവിനോയെ അഭിനന്ദനങ്ങൾക്കും ജനപ്രീതിയ്ക്കും ഇടയാക്കുന്നത്.
ഇപ്പോഴിതാ കള സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിന്നുമള്ള ടൊവിനോയുടെ വാക്കുകള്‍ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയാണ്. വയലന്‍സ് രംഗങ്ങള്‍ക്ക് കൈയ്യടിക്കുന്നവര്‍ ഉമ്മ വെക്കുമ്പോള്‍ മുഖം മൂടുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നാണ് താരം പറയുന്നത്.
അത്തരം രംഗങ്ങളില്‍ നായകനേയും നായികയേയും ഒരുമുറിക്കുള്ളിലാക്കി സംവിധായകൻ ഓടുകയല്ല. പത്തമ്പത് പേരുടെ മുന്നിലായാണ് റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ആ സമയത്ത് പ്രത്യേക വികാരമൊന്നുംതോന്നുകയില്ലെന്നും താരം പറഞ്ഞു.
ലിപ് ലോക്ക് രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭാര്യയ്ക്ക് പരാതിയുണ്ടോയെന്ന് അഭിമുഖങ്ങളില്‍ ചോദിക്കുന്നത് വിഡ്ഡിത്തമാണെന്നും ടൊവിനോ വ്യക്തമാക്കുന്നുണ്ട്. മനസ്സില്‍ കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെങ്കിലും വ്യക്തികളെ നോക്കിയാണ് താൻ വോട്ട് ചെയ്യാറുള്ളത്. പ്രത്യേകമായൊരു സ്‌നേഹമോ അടുപ്പമോ ഒരു പാര്‍ട്ടിയോടുമില്ല. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുണ്ടെന്നായിരുന്നു ടൊവിനോ മറുപടി നൽകി.
കളയില്‍ സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. സുഹൃത്ത് കൂടിയായ സംവിധായകന്‍ അഖിലിന്റെ വോയ്‌സ് മെസ്സേജ് കേട്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കാനായി തീരുമാനിയ്ക്കുന്നത്. പരിക്ക് ഭേദമായതിന് ശേഷമാണ് കൂടുതല്‍ തീവ്രമായ രംഗങ്ങളിൽ അഭിനയിച്ചത്. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണം ലൈംഗികതയല്ലെന്നും ടോവിനോ പറഞ്ഞു. വയലന്‍സ് സെക്‌സ് രംഗങ്ങളുണ്ടെങ്കിലും പൂര്‍ണ്ണമായും കുടുംബ ചിത്രമാണ് കള.
കള എ സര്‍ട്ടിഫിക്കറ്റാണെന്നുള്ള അമിത പ്രതീക്ഷയില്‍ സിനിമയെ സമീപിച്ചാല്‍ തന്റെ കാലും തുടയും കണ്ട് മടങ്ങേണ്ടി വരുമെന്നും ടൊവിനോ കൂട്ടിച്ചേർക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























