ബറോസില്‍ ലാലേട്ടനോട് ചാൻസ് ചോദിച്ചു, ചെറിയ വേഷമെങ്കിലും കിട്ടുമോയെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പാസ്സ് ചെയ്യാനെങ്കിലും; അഭിനയിക്കുന്ന ചിലരെ കണ്ടപ്പോള്‍ നടക്കില്ലെന്നു മനസിലായി: ദിലീപ്

മലയാള സിനിമയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയമാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ്. പൂജ കഴിഞ്ഞതു മുതൽ സിനിമാലോകവും ആരാധകരും വലിയൊരു ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ്.
കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടത്തിയിരുന്നത്. മമ്മൂട്ടി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ എല്ലാവരും ലാലിനെപ്പറ്റിയും സംവിധായകനായുള്ള താരത്തിന്റെ തുടക്കത്തെ കുറിച്ചും വാചാലരാകുകയും ആശംസകളും അറിയിച്ചു.
എന്നാൽ രസകരമായി നടൻ ദിലീപ് പറഞ്ഞ വാക്കുകളായിരുന്നു ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.
"വലിയ സന്തോഷമുള്ള ദിവസമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കാവുന്ന ഒരു നിമിഷം. എന്നെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാണിത്. ലാലേട്ടന്‍ ഹീറോയായ വിഷ്‌ണുലോകം എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ മലയാള സിനിമയില്‍ വരുന്നത്.
അന്ന് ലാലേട്ടന്റെ മുമ്പില്‍ ക്ലാപ്പടിച്ചു തുടങ്ങിയ ജീവിതമാണ് എന്റേത്. അദ്ദേഹത്തിന്റെ സംവിധായകനെ നേരിട്ടറിഞ്ഞിട്ടുള്ളയാളാണ് ഞാന്‍. ഉള്ളടക്കം എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് കംപോസ് ചെയ്തതും ലാലേട്ടനാണ്.
ലാല്‍ജോസും ഞാനുമായിരുന്നു അദ്ദേഹത്തിന്റെ അസിസ്‌റ്റന്റ്സ്. ഞങ്ങള്‍ ലാലേട്ടന്‍ കാണിച്ചുതരുന്നതുപോലെ അഭിനയിക്കും, മറ്റുള്ളവര്‍ അത് അനുകരിക്കും.
പക്ഷെ ലാലേട്ടന്‍ മാറി നടന്നത് ഏറ്റവും മൂല്യമുള്ള ഒരു സാധനം തേടിയായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കിയത്. ബറോസ് ഗംഭീര സിനിമയായിരിക്കും. പ്രിഥ്വി പറഞ്ഞതുപോലെ അത് വലിയ ഭാഗ്യമായിരിക്കും.
സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ലാലേട്ടനോട് ചോദിച്ചു എനിക്കൊരു ചെറിയ വേഷമെങ്കിലും കിട്ടുമോയെന്ന്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പാസ്സ് ചെയ്യാനെങ്കിലും.. പക്ഷേ ഇതിലെ ആള്‍ക്കാരെയെല്ലാം കണ്ടുകഴിഞ്ഞപ്പോള്‍ അതിനൊന്നും സ്കോപ്പില്ലെന്ന് മനസിലായി". ചിരിച്ചു കൊണ്ടായിരുന്നു ദിലീപ് വാക്കുകൾ അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha
























