Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആള്‍ക്കാര്‍ക്കിടയില്‍ എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം! പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല; പെരുമാറ്റത്തില്‍ പ്രശ്നം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പറയും, പിന്നെ പറയുന്നതില്‍ കാര്യമില്ലെന്ന് ശ്വേത മേനോന്‍

02 JUNE 2021 02:51 PM IST
മലയാളി വാര്‍ത്ത

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്വേത മേനോന്‍. സ്്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ എല്ലാ മേഖലകളിലെന്ന പോലെ സിനിമ മേഖലയിലും ഉണ്ടെന്ന് തുറന്ന് പറയുകയാണ് ശ്വേത മേനോന്‍ ഇപ്പോള്‍. എന്നാല്‍ വ്യക്തിപരമായി അത്തരം ദുരനുഭവം തനിക്ക് ഉണ്ടായിട്ടില്ല. പറയാന്‍ മീടു ഇല്ലെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും ആക്രമണമോ, അനീതിയോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. അല്ലാതെ മറ്റൊരിക്കല്‍ അത് പറയുന്നതില്‍ കാര്യമില്ലെന്നും ശ്വേത വ്യക്തമാക്കി.

'എനിക്കെതിരെ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാല്‍ ഞാന്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല. എനിക്ക് ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്നം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പറയും. പിന്നെ പറയുന്നതില്‍ കാര്യമില്ല. ഞാന്‍ എല്ലാ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ക്കിടയില്‍ എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടില്ല.

പിന്നെ സെറ്റിലും അത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്നെ ആരും കാണില്ല എന്നതായിരിക്കാം. എന്റെ മേക്കപ്പ്, ഹെയര്‍ ടീം എല്ലാം മുംബൈക്കാരാണ്. ഞാന്‍ എപ്പോഴും അവരോടൊപ്പമായിരിക്കും. ഷൂട്ടിങ്ങ് സമയത്ത് താമസിക്കുന്നത് പോലും ഒരു വീട്ടിലാണ്. നമ്മള്‍ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുകയെല്ലാം ചെയ്യും. എന്റെ കുക്ക് എപ്പോഴും എന്നോടൊപ്പം ഉണ്ടാവും. അതുകൊണ്ട് തന്നെ എനിക്കൊപ്പം ഈ നാല് പേര്‍ സദാസമയവും ഉണ്ടാകാറുണ്ട്.

പിന്നെ ഇത്തരം കാര്യങ്ങളെല്ലാം നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നത് അനുസരിച്ചിരിക്കും. പിന്നെ സ്ത്രീകള്‍ക്ക് ഒരാള്‍ അടുത്ത് വരുമ്പോള്‍ തന്നെ മനസിലാകും. എനിക്കും അത്തരം പ്രശ്നം ഉണ്ടായി ഞാന്‍ പ്രതികരിച്ച് കേസെല്ലാം ഉണ്ടായതാണ്. എനിക്ക് പറയാനുള്ളത് ആ സമയത്ത് തന്നെ പറയുക എന്നതാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പിന്നെ ആ വിഷയത്തില്‍ എനിക്ക് സിനിമ മേഖലയില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഞാന്‍ അനാവശ്യമായി സംസാരിക്കാന്‍ നില്‍ക്കില്ലെന്ന്.

ഒരാളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ തന്നെ അത് പറഞ്ഞ് തീര്‍ത്താല്‍ പിന്നെ അതെ കുറിച്ച് കൂടുതല്‍ സംസാരിക്കാനും സമയം കളയാനും നില്‍ക്കാറില്ല. പക്ഷെ സിനിമയിലും മറ്റ് എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട് എന്നത് സത്യമായ കാര്യമാണ്. പിന്നെ എനിക്ക് തോന്നുന്നത് നമ്മള്‍ തന്നെ നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ ആരും വരില്ല രക്ഷിക്കാന്‍ എന്നതാണ്' എന്നും ശ്വേത പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം നടി കെപിഎസി ലളിതയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. മീടൂവിനെ അവഹേളിച്ചു എന്നാരോപിച്ച് ആയിരുന്നു നടിയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയത്. 'അച്ഛന്‍ എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്ത്ത് എന്നാണ് പറഞ്ഞത്. കലാഹൃദയനായിരുന്ന അച്ഛന്‍ അനുകൂലിച്ചത് കൊണ്ട് മാത്രമാണ് ഞാനൊരു കലാകാരിയായത്. മീ ടൂ വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങള്‍ക്കറിയാവോ എന്റെയൊക്കെ കാലത്തെ സാഹചര്യങ്ങള്‍' എന്നാണ് നടി പറഞ്ഞത്.

ദീപ നിഷാന്ത് അടക്കം നിരവധി പേരാണ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എന്തൊരു വാചകമാണിതെന്നാണ് ദീപ നിഷാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നത്. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷകൂടിയായ കെപിഎസി ലളിതയ്ക്ക് എങ്ങനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിങ്ങളുടെ സാഹചര്യങ്ങളെ, നിങ്ങളുടെ അനുഭവങ്ങളെ ആരാണ് ഇവിടെ റദ്ദ് ചെയ്തത് അവഹേളിച്ചത് നിങ്ങള്‍ ഇങ്ങനെ പ്രസ്താവന നടത്തിയത് അപമാനകരമാണ്, എന്നാണ് ഒരു വിമര്‍ശനത്തല്‍ പറയുന്നത്.

ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് മീടു മൂവ്മെന്റ് ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് ലൈംഗിക അതിക്രമികളായ നിരവധി പേരെയാണ് വെളിച്ചത്ത് കൊണ്ട് വരാനായത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ചര്‍ച്ചകളും ഇത് സംബന്ധിച്ച് ശക്തമായി. ഇത്തരത്തില്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയ മൂവ്മെന്റിനെയും ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീകളെയും അവഹേളിച്ചതിനാണ് കെപിഎസി ലളിതക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends