Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആള്‍ക്കാര്‍ക്കിടയില്‍ എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം! പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല; പെരുമാറ്റത്തില്‍ പ്രശ്നം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പറയും, പിന്നെ പറയുന്നതില്‍ കാര്യമില്ലെന്ന് ശ്വേത മേനോന്‍

02 JUNE 2021 02:51 PM IST
മലയാളി വാര്‍ത്ത

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്വേത മേനോന്‍. സ്്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ എല്ലാ മേഖലകളിലെന്ന പോലെ സിനിമ മേഖലയിലും ഉണ്ടെന്ന് തുറന്ന് പറയുകയാണ് ശ്വേത മേനോന്‍ ഇപ്പോള്‍. എന്നാല്‍ വ്യക്തിപരമായി അത്തരം ദുരനുഭവം തനിക്ക് ഉണ്ടായിട്ടില്ല. പറയാന്‍ മീടു ഇല്ലെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും ആക്രമണമോ, അനീതിയോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. അല്ലാതെ മറ്റൊരിക്കല്‍ അത് പറയുന്നതില്‍ കാര്യമില്ലെന്നും ശ്വേത വ്യക്തമാക്കി.

'എനിക്കെതിരെ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാല്‍ ഞാന്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല. എനിക്ക് ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്നം തോന്നിയാല്‍ ഞാന്‍ അപ്പോള്‍ തന്നെ പറയും. പിന്നെ പറയുന്നതില്‍ കാര്യമില്ല. ഞാന്‍ എല്ലാ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ക്കിടയില്‍ എന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ഇതുവരെ എനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും ഉപദ്രവിച്ചിട്ടില്ല.

പിന്നെ സെറ്റിലും അത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. അതിന് ഒരു പ്രധാന കാരണം ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ പിന്നെ എന്നെ ആരും കാണില്ല എന്നതായിരിക്കാം. എന്റെ മേക്കപ്പ്, ഹെയര്‍ ടീം എല്ലാം മുംബൈക്കാരാണ്. ഞാന്‍ എപ്പോഴും അവരോടൊപ്പമായിരിക്കും. ഷൂട്ടിങ്ങ് സമയത്ത് താമസിക്കുന്നത് പോലും ഒരു വീട്ടിലാണ്. നമ്മള്‍ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുകയെല്ലാം ചെയ്യും. എന്റെ കുക്ക് എപ്പോഴും എന്നോടൊപ്പം ഉണ്ടാവും. അതുകൊണ്ട് തന്നെ എനിക്കൊപ്പം ഈ നാല് പേര്‍ സദാസമയവും ഉണ്ടാകാറുണ്ട്.

പിന്നെ ഇത്തരം കാര്യങ്ങളെല്ലാം നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നത് അനുസരിച്ചിരിക്കും. പിന്നെ സ്ത്രീകള്‍ക്ക് ഒരാള്‍ അടുത്ത് വരുമ്പോള്‍ തന്നെ മനസിലാകും. എനിക്കും അത്തരം പ്രശ്നം ഉണ്ടായി ഞാന്‍ പ്രതികരിച്ച് കേസെല്ലാം ഉണ്ടായതാണ്. എനിക്ക് പറയാനുള്ളത് ആ സമയത്ത് തന്നെ പറയുക എന്നതാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പിന്നെ ആ വിഷയത്തില്‍ എനിക്ക് സിനിമ മേഖലയില്‍ നിന്നും നല്ല പിന്തുണ ലഭിച്ചിരുന്നു. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഞാന്‍ അനാവശ്യമായി സംസാരിക്കാന്‍ നില്‍ക്കില്ലെന്ന്.

ഒരാളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ തന്നെ അത് പറഞ്ഞ് തീര്‍ത്താല്‍ പിന്നെ അതെ കുറിച്ച് കൂടുതല്‍ സംസാരിക്കാനും സമയം കളയാനും നില്‍ക്കാറില്ല. പക്ഷെ സിനിമയിലും മറ്റ് എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട് എന്നത് സത്യമായ കാര്യമാണ്. പിന്നെ എനിക്ക് തോന്നുന്നത് നമ്മള്‍ തന്നെ നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ ആരും വരില്ല രക്ഷിക്കാന്‍ എന്നതാണ്' എന്നും ശ്വേത പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം നടി കെപിഎസി ലളിതയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. മീടൂവിനെ അവഹേളിച്ചു എന്നാരോപിച്ച് ആയിരുന്നു നടിയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയത്. 'അച്ഛന്‍ എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്ത്ത് എന്നാണ് പറഞ്ഞത്. കലാഹൃദയനായിരുന്ന അച്ഛന്‍ അനുകൂലിച്ചത് കൊണ്ട് മാത്രമാണ് ഞാനൊരു കലാകാരിയായത്. മീ ടൂ വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങള്‍ക്കറിയാവോ എന്റെയൊക്കെ കാലത്തെ സാഹചര്യങ്ങള്‍' എന്നാണ് നടി പറഞ്ഞത്.

ദീപ നിഷാന്ത് അടക്കം നിരവധി പേരാണ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. എന്തൊരു വാചകമാണിതെന്നാണ് ദീപ നിഷാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നത്. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷകൂടിയായ കെപിഎസി ലളിതയ്ക്ക് എങ്ങനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിങ്ങളുടെ സാഹചര്യങ്ങളെ, നിങ്ങളുടെ അനുഭവങ്ങളെ ആരാണ് ഇവിടെ റദ്ദ് ചെയ്തത് അവഹേളിച്ചത് നിങ്ങള്‍ ഇങ്ങനെ പ്രസ്താവന നടത്തിയത് അപമാനകരമാണ്, എന്നാണ് ഒരു വിമര്‍ശനത്തല്‍ പറയുന്നത്.

ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് മീടു മൂവ്മെന്റ് ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് ലൈംഗിക അതിക്രമികളായ നിരവധി പേരെയാണ് വെളിച്ചത്ത് കൊണ്ട് വരാനായത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ചര്‍ച്ചകളും ഇത് സംബന്ധിച്ച് ശക്തമായി. ഇത്തരത്തില്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയ മൂവ്മെന്റിനെയും ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീകളെയും അവഹേളിച്ചതിനാണ് കെപിഎസി ലളിതക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (41 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (53 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കെഎസ് ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends