സിനിമ പ്രായപൂര്‍ത്തിയയാവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്!! കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി... അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും: ചുരുളിയില്‍ തെറിവിളി അനിവാര്യമെന്ന് വിനയ് ഫോര്‍ട്ട്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ ചുരുളി ഇന്നലെ ആയിരുന്നു ഒ ടി ടി യിൽ റിലീസ് ആയത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന തെറിവാക്കുകളെക്കുച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്നത്.
ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ചിത്രത്തിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട്. സിനിമയില്‍ അത് അനിവാര്യമായ കാര്യമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉയോഗിക്കുന്ന ഭാഷയാണത്. സിനിമയില്‍ അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നത്. സിനിമ പ്രായപൂര്‍ത്തിയയാവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി.
ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും. ഇതൊരു മലയാള സിനിമയായത് കൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണം. അതില്‍ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ.
ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്ബോഴും ഓരോ സംസാരമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുക. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നാണ് ഞാന്‍ ഭയപ്പെടുന്നത്.'- വിനയ് ഫോര്‍ട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha


























