Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ക്രിമിനൽ ബുദ്ധിയുമായി വീണ്ടും രാമൻപിള്ള; ഈ നീക്കങ്ങൾക്ക് മുന്നിൽ കോടതിയും കിടുകിടാ വിറയ്ക്കുന്നു; രണ്ട് പ്രോസിക്യൂട്ടർമാർ രാജിവച്ച സംഭവം; ദിലീപിന്റെ വക്കീൽ രാമൻപിള്ളയോ പത്തുതല രാവണനോ?; ദിലീപിന് വേണ്ടി ജീവൻ മരണ പോരാട്ടം തന്നെ!

24 FEBRUARY 2022 05:44 PM IST
മലയാളി വാര്‍ത്ത

നടൻ ദിലീപ് പ്രതിയായ കേസ് ജനപ്രീതി നേടിയപ്പോൾ ഒപ്പം തന്നെ ശ്രദ്ധ നേടിയ പേരാണ് രാമൻപിള്ള വക്കീൽ. പൊലീസുകാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതോടെ, രാമൻപിള്ള വക്കീലിന് ശരിക്കും ഒരു അമാനുഷിക പ്രതിഛായായാണ് ഉണ്ടായിരിക്കുന്നത്.

 

മാധ്യമങ്ങളോട് അധികം സമ്പർക്കം പുലർത്താത്ത രാമൻ പിള്ളയുടെ ഒരു ബയോഡാറ്റ പോലും പബ്ലിക്ക് ഡൊമൈനിൽ കിട്ടാനില്ല. ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയ ദിവസം പോലുള്ള അപൂർവ സന്ദർഭങ്ങളിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക. അതും ഏതാനും മിനിട്ടുകൾ മാത്രം. കോടതി ഹിയറിങ്ങും, കേസ് പഠനവും, ചർച്ചയുമായി ദിവസവും 18 മണിക്കൂർ ജോലിചെയ്യുകയാണ്. ഈ കഠിനാധ്വാനവും അർപ്പണബോധവും തന്നെയാണ് രാമൻപിള്ളയെ മറ്റ് അഭിഭാഷകരിൽനിന്ന് വ്യത്യസ്തനാക്കുന്നത്.

മാപ്പു സാക്ഷിയെ വരച്ചവരയിൽ നിർത്തുന്ന രാമൻപിള്ളയുടെ തനി സ്വഭാവവും ദിലീപ് കേസിൽ കണ്ടുകഴിഞ്ഞതാണ്. നടി ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ ജിൻസനെ കൂറുമാറ്റാൻ സഹായിച്ചാൽ കൊല്ലം സ്വദേശി നാസറിന് പ്രത്യുപകാരമായി പണം നൽകാമെന്നാണ് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള വാഗ്ദാനം ചെയ്തത്.

റിപ്പോർട്ടർ ടിവി പുറത്തുവിട്ട ജിൻസനും നാസറും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യത്തിൽ സൂചനയുള്ളത്. ഇത്രയുമൊക്കെ ഒരു കക്ഷിയ്ക്ക് വേണ്ടി വക്കീൽ ചെയ്യുമോ? അതോ ദിലീപ് ആയതുകൊണ്ടാണോ?

 

എന്നാൽ പിന്നെ ദിലീപ് കേസ് എങ്ങനെ രാമൻപിള്ളയെ തേടിയെത്തിയെന്ന് പരിശോധിക്കാം...

 

 

 

"ദിലീപ് അറസ്റ്റിലായപ്പോൾ താരത്തിന്റെ സുഹൃത്തുക്കൾ ആദ്യം സമീപിച്ചത് അഡ്വ. ബി രാമൻപിള്ളയെ ആയിരുന്നു. എന്നാൽ കാവ്യ മാധവനും മുൻ ഭർത്താവ് നിശാൽ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തിൽ കാവ്യയുടെ എതിർഭാഗം വക്കീൽ ആയിരുന്നു രാമൻപിള്ള. എന്നിട്ടും ദിലീപ് കേസ് വന്നപ്പോൾ സുഹൃത്തുക്കൾ എന്തുകൊണ്ട് ആദ്യം രാമൻപിള്ളയെ സന്ദർശിച്ചുവെന്നത് പലർക്കും അമ്പരപ്പുണ്ടാക്കി.

 

എന്നാൽ, ഈ ആവശ്യം രാമൻപിള്ള തള്ളുകയായിരുന്നു. കാവ്യയുടെ വിവാഹമോചന കേസിൽ നിഷാലിന്റെ വക്കീലായിരുന്നു താനെന്നും അതിനാൽ ഈ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത് എന്നാണ് അന്ന് കേട്ടത്. അങ്ങനെ കേസ് അഡ്വ. രാംകുമാറിൽ എത്തുകയും ചെയ്തു.

എന്നാൽ, ഹൈക്കോടതിയിൽ രാംകുമാറിന് പിഴച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സുഹൃത്തുക്കൾ രാമൻപിള്ളയെ തേടി വീണ്ടും എത്തിയത്. അവരുടെ നിർബന്ധവും കുടുംബത്തിന്റെ കണ്ണീരും കണ്ടിട്ടാണ് രാമൻപിള്ള കേസ് ഏറ്റെടുക്കാൻ തയ്യാറായത് എന്നാണ് പറയുന്നത്. കേസിൽ ദിലീപിന് ജാമ്യം കിട്ടാൻ സാധ്യതയുണ്ടോയെന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ രാമൻപിള്ളക്കും ഉറപ്പുണ്ടായിരുന്നന്നില്ല.

ദിലീപ് ഒരു തവണപോലും ഒന്നാംപ്രതി സുനിയെ കാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചും വിളിച്ചിട്ടില്ല. ഒരു ടവർ ലൊക്കേഷനു കീഴിൽവന്നതുകൊണ്ട് ദിലീപ് എങ്ങനെ ഗൂഢാലോചനയിൽ പങ്കാളിയാകും. നടൻ ദിലീപിന്റെ നമ്പർ തേടിയാണ് സുനി, വിഷ്ണുവെന്ന പ്രതിയെ സംവിധായകൻ നാദിർഷായുടേയും ദിലീപിന്റ ഡ്രൈവർ അപ്പുണ്ണിയുടേയും അടുത്തേക്ക് അയയ്ക്കുന്നത്. ക്വട്ടേഷൻ കൊടുക്കുന്ന ആളിന്റെ ഫോൺ നമ്പർപോലും അറിയാതെയാണോ ഒരാൾ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് എന്നതായിരുന്നു രാമൻപിള്ളയുടെ അവിടുത്തെ ചോദ്യം. ഇതോടെ ദിലീപിന് ജാമ്യം കിട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

 

 

 

മാത്രമല്ല പിന്നീടുള്ള വിചാരണയുടെ ദിനങ്ങളിൽ പ്രോസിക്യൂഷൻ വല്ലാതെ പിറകോട്ട് അടിക്കയാണ് ഉണ്ടായത്. രണ്ട് പ്രോസിക്യൂട്ടർമാർ ജഡ്ജി..... മാനസികമായി പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് രാജിവെച്ചുപോയി. റിമിടോമിയും, ഭാമയും അടക്കം 20 ഓളം സാക്ഷികൾ കൂറുമാറി. കേസിൽ ദിലീപ് ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

 

ഇതോടെ ദിലീപിനെതിരെ വീണ്ടും കേസായി. മുൻകുർ ജാമ്യ അപേക്ഷ അംഗീകരിച്ച് കിട്ടാനും പൊരിഞ്ഞ വാദമാണ് രാമൻപിള്ള വക്കീലിന് നടത്തേണ്ടിവന്നത്. '

"കാര്യമായി ഒന്നും പറയാൻ കഴിയില്ലാത്ത കേസുകളിൽ എങ്ങനെ ഒരു വാദമുഖം ഉന്നയിക്കാം, അത് ശാസ്ത്രീയമായി ശരിയാണെന്ന് പൊതുസമൂഹത്തെ വിശ്വസിപ്പിക്കാം എന്നതിൽ രാമൻപിള്ളയുടെ വൈദഗ്ധ്യം അഭിനന്ദാർഹമാണ്' എന്നാണ് അഡ്വ അജയ കുമാർ ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്.

പക്ഷേ ഇവിടെയും ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ഒരു പുകമറ സൃഷ്ടിക്കാൻ രാമൻപിള്ളക്ക് കഴിഞ്ഞു. ആവശ്യപ്പെട്ട ഫോണുകൾ ഹാജരാക്കിയിട്ടുണ്ടെന്നും, അതിനാൽ കേസിനോട് സഹകരിക്കുന്നില്ല എന്നത് ശരിയല്ലെന്നുമുള്ള രാമൻപിള്ളയുടെ വാദമാണ് കോടതി അംഗീകരിച്ചത്. ഗൂഢാലോചനയെ ശാപവാക്കാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. പാതിവെന്ത വസ്തുതകൾ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുത് എന്ന താക്കീതോടെയാണ് ഈ കേസിൽ ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

 

ക്രിമിനലുകളെ സംരക്ഷിക്കുന്ന ക്രിമിനൽ ബുദ്ധികേന്ദ്രമായി രാമൻപിള്ള മാറുന്നു എന്ന വിർമശനമുണ്ട്. ഈയിടെ റിട്ടയേഡ് ജഡ്ജ് ജസ്റ്റീസ് കെമാൽ പാഷ, ഫ്രാങ്കോ മുളയ്ക്കൽ കേസിനെ നിശിതമായ വിമർശിച്ചപ്പോൾ, കൃത്രിമമായ മാർഗങ്ങളിലൂടെ ഒരു പ്രതിയെ രക്ഷിച്ചെടുക്കുക അഭിഭാഷകന്റെ ബാധ്യത അല്ല എന്ന് പറഞ്ഞിരുന്നു.

 

 

 

അതേസമയം, രാമന്‍പിള്ളയെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയപ്പോൾ രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റേത് തെറ്റായ നടപടിയാണ്. ഒരു അഭിഭാഷകന്‍ തന്റെ കക്ഷിയുമായി നടത്തുന്ന സംഭാഷണം സവിശേഷമായ അധികാരമുളളതാണ്. അത് പുറത്ത് പറയാന്‍ പാടുളളതല്ല.

 

അഭിഭാഷകന്‍ അത് എവിടേയും പറയേണ്ടതില്ല.അഭിഭാഷകന്റെ മൊഴിയെടുക്കാനാണ് എങ്കില്‍ കൊലക്കേസുകളിലൊക്കെ അഭിഭാഷകരെ വിളിച്ച് സാക്ഷികളാക്കിയാല്‍ മതിയാവും. രാമന്‍ പിള്ളയെ മൊഴിയെടുക്കാന്‍ വിളിപ്പിക്കുന്നത് ഈ കേസിനെ നശിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പണിയാണ്. വിവരമുളള ആരും ഇങ്ങനെ ചെയ്യാന്‍ ഉപദേശിക്കില്ല. തലയ്ക്ക് ഓളമുളളവരുടെ നിയമോപദേശം ആയിരിക്കും ഇതെന്നും കെമാല്‍ പാഷ പറഞ്ഞു.


കേസ് ജയിക്കാൻ എന്ത് കളിയും കളിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ് കളയുന്നതാണെന്ന് അഭിഭാഷക സമൂഹത്തിൽനിന്നും വിമർശനം ഉയരുന്നുണ്ട്. ഒപ്പം പണമുള്ളവന് എന്തിൽനിന്നും രക്ഷപ്പെടാമെന്നും, അതില്ലാത്തവൻ പെടും എന്നും സോഷ്യൽ മീഡിയയിൽ അടക്കം അഭിപ്രായം ഉയരുന്നുണ്ട്.

'ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാമേ രാമനാരായണ' എന്ന കവിത ചങ്ങമ്പുഴ കൃഷ്ണപിള്ള ആലപിക്കുമ്പോൾ ആ യോഗത്തിന്റെ അധ്യക്ഷൻ സാക്ഷാൽ മള്ളൂർ ആയിരുന്നു. ഇന്നിപ്പോൾ രാമനല്ല രാവണാനാവുകയാണ് രാമൻപിള്ള....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends