ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ 'ഹോളി ഫാദര്‍' തയ്യാറായി; ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി സംവിധായകൻ സിബി മലയിൽ

'ഹോളിഫാദര്‍' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് . ലൊറൈന്‍ എന്ന എഴുത്തുകാരി എഴുതിയ പുസ്തകമാണ് ഹോളിഫാദര്‍'. ഇതിന് ബുക്കര്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ഹോളി ഫാദര്‍' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ റൊസ്സാരിയോ ഫ്രെഡറിക് നെ അവതരിപ്പിക്കുന്നത് മലയാളിയും അമേരിക്കന്‍ പ്രവാസിയും ഗായകനും നടനുമായ രാജു തോട്ടം ആണ്.
ചിത്രത്തിലെ നായിക ലോറൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറീന മൈക്കിള്‍ ആണ്. ഒപ്പം ഇവരെ കൂടാതെ ഈ ചിത്രത്തില്‍ രാജീവ് രംഗന്‍, പ്രകാശ് പയ്യാനക്കല്‍, റിയ, പ്രീജ, പ്രഗ്യ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഭരതം ആര്‍ട്‌സിൻ്റെ ബാനറില്‍ അമ്പിളി അനില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബ്രൈറ്റ് സാം റോബിന്‍സ് ആണ്. രാജേഷ് പീറ്റര്‍ ഛായഗ്രഹണവും സോബിന്‍ കെ. സോമന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ കൈലാസ് മേനോന്‍ ആണ്.
മൂന്നാര്‍, കുട്ടിക്കാനം, കൊച്ചി എന്നിവിടങ്ങളില്‍വെച്ച് ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ തോട്ടത്തില്‍ ആണ്. മെയ് മാസം ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. തൻ്റെ പിതാവിനെക്കുറിച്ചുള്ള ആത്മ വിലാപമാണ് ബുക്കിൽ ഉള്ളത്. പിതാവിനുവേണ്ടി ജീവിച്ച മകളും മകള്‍ക്കു വേണ്ടി ജീവിച്ച പിതാവും ഈ കാലത്ത് പുതിയ തലമുറയ്ക്ക് ഒരു മാതൃകയായി മാറുകയാണ്. 70 വയസ്സായ പിതാവ് റൊസാരിയൊ 'ഡിമന്‍ഷ്യ' എന്ന അസുഖംമൂലം മറവി എന്ന രോഗത്തിന് അടിമയാകുന്നു.
അപ്പോൾ മകളായ ലൊറൈന്‍ തൻ്റെ അമേരിക്കയിലെ ജോലിയും ഉപരിപഠനവും ഉപേക്ഷിച്ച് പിതാവിനെ ശുശ്രൂഷിക്കാന്‍ വേണ്ടി നാട്ടിലെത്തുകയാണ്. ചികിത്സകൊണ്ട് പലപ്പോഴും ഒരു മിന്നായം പോലെ ഓര്‍മ്മയിൽ വരും. വരുന്നതും പോകുന്നതും തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അഞ്ചു വര്‍ഷത്തിന്റെ സ്‌നേഹവും, കരുതലും, ചികിത്സയും കൊണ്ട് റൊസാരിയോക്ക് ഓര്‍മ്മ പലപ്പോഴും 30 സെക്കന്റ് മുതല്‍ 1 മിനിട്ട് വരെ തിരിച്ചുകിട്ടുന്നു പക്ഷെ പിന്നെ സംഭവിക്കുന്നതാണ് സിനിമയിൽ ഉൾപ്പടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























