ഈ സീരിയൽ പരമ കഷ്ടം! ഇതുപോലൊരു നന്മ മരം വേറെ എവിടെയുണ്ട്??സുമിത്രേ ഇത്രയും വേണ്ടായിരുന്നു; കേസിൽ നിന്നും രക്ഷപ്പെടാൻ കാലുപിടിക്കാനൊരുങ്ങി മഹേന്ദ്രൻ

സുമിത്രയുടെ നന്മകളും വേദികയുടെയും സരസ്വതിയമ്മയുടെയും അസൂയയും ആകുമ്പോൾ കുടുംബവിളക്ക് സീരിയൽ കംപ്ലീറ്റ് ആകും. എന്തെല്ലാം ദ്രോഹം ചെയ്തിട്ടും അമ്മായിഅമ്മയെ ഇത്രയും പൊന്നുപോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മരുമകളെ സ്വപ്നങ്ങളിൽ മാത്രമേ കാണാൻ കഴിയൂ...
ഇടയ്ക്ക് ആശയ ദാരിദ്ര്യം കാരണം കുടുംബവിളക്ക് റേറ്റിംഗിൽ താഴേക്ക് പോയതായിരുന്നു, എന്നാൽ... വീണ്ടും വേദിക ജയിലിൽ ആയതോടുകൂടി പ്രേക്ഷകർക്കും സന്തോഷമായിരുന്നു. പക്ഷെ, ഇപ്പോഴത്തെ പോക്ക് ഒട്ടുമിക്ക പേർക്കും ഇഷ്ടപ്പെടുന്നില്ല.
എന്നാൽ, വേദിക ജയിലിൽ നിന്നും പെട്ടെന്ന് ഇറങ്ങിയതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആർക്കും അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടിരുന്നില്ല. വേദിക ജയിലിൽ നിന്നും വന്നതും സരസ്വതിയമ്മയുടെ സന്തോഷവും, പിന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് കഴിഞ്ഞ് ആധാരം തിരികെ വാങ്ങാനായിട്ട് വേദികളുടെ അടുക്കലെത്തിയപ്പോൾ, കൈ ഒഴിയുക ആയിരുന്നു. അവസാനം, നന്മ മരമായ സുമിത്ര അമ്മായിയുടെ ആധാരം തിരികെ വാങ്ങാൻ വേണ്ടി മഹേന്ദ്രനുമായി ഏറ്റുമുട്ടുന്നു.
സുമിത്രാസിലെ, ജോലിക്കാരിയുടെ കുടുംബത്തെ മുൻ നിർത്തിയുള്ള മഹേന്ദ്രനുമായുള്ള പോരാട്ടത്തിനൊടുവിൽ ഇന്ന് അമ്മയുടെ ആധാരം വാങ്ങി നിറ പുഞ്ചിരികളോടെ അമ്മായിയമ്മയെ ഏൽപ്പിക്കുന്നുണ്ട്.
പക്ഷെ, എനിക്ക് മനസ്സിലാകാത്തത് ഒരു കാര്യമാണ് ഇങ്ങനെയൊക്കെ ചെയ്ത് പണം കൊടുക്കാതെ അമ്മായിയമ്മയുടെ ആധാരം മഹേന്ദ്രനിൽ നിന്നും പുഷ്പം പോലെ വാങ്ങി എടുക്കാമെങ്കിൽ പിന്നെ, സ്വന്തം വീടിന്റെ ആധാരം നേരെത്തെ വാങ്ങി എടുത്തു കൂടായിരുന്നോ?? ആ... സുമിത്ര നല്ല ഒന്നാന്തരം നന്മ മരം ആണല്ലോ... അപ്പോൾ, ശ്രീനിലയത്തിന്റെ ആധാരത്തിനെക്കാളും പ്രാധാന്യം നൽകേണ്ടത് അമ്മായിയമ്മയുടെ കാര്യങ്ങൾക്കല്ലേ..
ഈ, ആധാരം എടുത്ത് കൊടുത്തത് കൊണ്ട്, സരസു നന്നാകും എന്നാണ് പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം മറ്റൊന്നുമല്ല, പ്രൊമോ വിഡിയോയിൽ സുമിത്ര ആധാരം കൊണ്ട് കൊടുക്കുന്ന സമയത്ത് സരസ്വതിയമ്മയുടെ മുഖഭാവം കാണുമ്പോൾ തന്നെ കാര്യം മനസ്സിലാകും. സന്തോഷമായി, എന്റെ ആധാരം കിട്ടിയല്ലോ.. എന്ന രീതിയിലാണ്. പക്ഷെ, സുമിത്രയുടെ കാര്യം ഓർത്താൽ പരമകഷ്ടമെന്നേ പറയാൻ കഴിയൂ.. എത്രയൊക്കെ ദ്രോഹിച്ചാലും അമ്മായിയമ്മയെ പൊന്നുപോലെ നോക്കുന്ന ഒരു മരുമകൾ.
ഇനി, സരസ്വതിയമ്മ ആധാരം കിട്ടിയ കാര്യം വേദികയെ ഉടനെ അറിയിക്കും. അടുത്ത്, സുമിത്ര ദുബായിൽ പോകാതിരിക്കാനുള്ള വഴി എന്തൊക്കെ ആണെന്നും, എങ്ങനെയൊക്കെ തകർക്കാൻ കഴിയുമെന്നുള്ള ചർച്ചകളുമായിരിക്കും. ഇല്ലെങ്കിൽ, വേദികയുടെ കാർ മഹേന്ദ്രനിൽ നിന്നും വാങ്ങാൻ വേണ്ടി ആരുടെയെങ്കിലും ആധാരം മോഷ്ടിച്ച് കൊടുക്കാൻ നോക്കും.
സാധാരണ ഒരു സ്ത്രീ ആയിരുന്നെങ്കിൽ, സുമിത്രയെ പോലെ ചിന്തിക്കുമോ?? ആധാരം തിരികെ വാങ്ങി കൊടുക്കാതിരിക്കാനേ നോക്കൂ. അല്ലെങ്കിൽ ആ വേദിക പണം കൊടുത്ത് എന്തെങ്കിലും ചെയ്യട്ടെ... എന്നൊക്കെ ചിന്തിക്കാൻ മാത്രമേ സാധ്യതയുള്ളു... ഇതിപ്പോൾ എല്ലാം വിപരീതമാണ്.ഒരിക്കലും അത്ര നന്മമരം ആവേണ്ട കാര്യമില്ല. ഈ സ്നേഹം, ബഹുമാനം, വിട്ടുവീഴ്ച എന്നൊക്കെയുള്ളത് എല്ലാർക്കും അങ്ങോട്ട് കൊടുക്കാൻ മാത്രം അല്ല. ഇങ്ങോട്ട് കിട്ടാൻ കൂടി ആണ്.
എത്ര ദ്രോഹിച്ചാലും കാൽ ച്ചുവട്ടിൽ കിടക്കുന്നവളല്ല യഥാർത്ഥ പെണ്ണ്. അതൊരു തെറ്റിദ്ധാരണ മാത്രം ആണ്. ആരുടെയൊക്കെയോ സൗകര്യത്തിന് വേണ്ടി ആരൊക്കെയോ ഉണ്ടാക്കിയെടുത്ത മിഥ്യാധാരണ. ദ്രോഹിക്കുന്നവരെ തിരിച്ചും ദ്രോഹിക്കുന്നത് നല്ലതല്ല. പക്ഷെ വാലാട്ടി പിറകെ പോവരുത്. അത് ഉള്ള നിലവാരം കുറക്കുകയെ ചെയ്യൂ. സുമിത്ര ചെറിയ ചിരിയോടു കൂടി ആധാരം കൊടുക്കുമ്പോൾ സരസ്വതി ഇപ്പോൾ തന്നെ സ്നേഹിക്കും.
പിന്നെ, ആ അയ്യപ്പൻ നായർ അദ്ദേഹത്തിന്റെ വീടിന്റെ പ്രാമാനം മഹേന്ദ്രന്റെ കൈയ്യിൽ നിന്നും വാങ്ങി കൊടുക്കുന്നത് നല്ലതു തന്നെയാണ്. വാസുദേവൻ വക്കീലും. മഹേന്ദ്രന്റെ വക്കീലും തമ്മിലുള്ള ചർച്ചയിൽ, കേസ് പിൻ വലിക്കുമെന്നുള്ള ഉറപ്പിന് മേലാണ് ആധാരം കൊടുത്തത്. പക്ഷേ, ആധാരം കിട്ടിയതോടുകൂടി സുമിത്ര തന്റെ യാതാർത്ഥ തീരുമാനം എന്താണെന്ന് അറിയിച്ചിട്ടുണ്ട്.
കൊള്ള പലിശക്കാരനായ മഹേന്ദ്രന്റെ ചതികൾ പുറത്തറിഞ്ഞാൽ, പ്രശ്നങ്ങൾ കൂടുമെന്ന് മഹേന്ദ്രനറിയാം. അതുകൊണ്ട് തന്നെ, സുമിത്രയുടെ മുന്നിൽ മുട്ടുകുത്തുക എന്നല്ലാതെ മറ്റൊരു വഴി ഇല്ല. ഏതായാലും അയ്യപ്പൻ നായരുടെ വീടിന്റെ ആധാരം സുമിത്ര മഹേന്ദ്രനിൽ നിന്നും വാങ്ങി നല്കിയിരിക്കും, അത് എങ്ങനെ ആണെന്നുള്ളത് നമുക്ക് കാത്തിരുന്നറിയാം.
https://www.facebook.com/Malayalivartha



























