അമ്മ ചെറുപ്പത്തിലേ മരിച്ചുവെന്ന് വിശ്വസിച്ച പതിനാല് വർഷങ്ങൾ; അമ്മ ജീവനോടെയുണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിൽ; ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ അമ്മയെ കാണാന്‍ പതിനാലാമത്തെ വയസില്‍ ഒറ്റയ്ക്ക് പോയി; ഇത്രയും കാലത്തെ സ്‌നേഹവും ലാളനയുമൊക്കെ പ്രതീക്ഷിച്ചു; പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു; എല്ലാവരുമുണ്ടായിട്ടും അനാഥയായി വളർന്നു; ഇപ്പോഴുള്ള ഞാൻ ഉണ്ടായത് ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതോടെ; തുറന്നടിച്ച് ലക്ഷ്മിപ്രിയ

ബിഗ് ബോസ് മലയാളത്തിലെ മത്സരാർഥിയാണ് നടി ലക്ഷ്മിപ്രിയ. തനിക്ക് പറയാനുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞും പൊട്ടിത്തെറിച്ചും ലക്ഷ്മി സജീവമാകുകയാണ്. ജീവിതത്തില്‍ ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയ ആളാണ് താരം. തന്റെ ജീവിതം ഒരു സിനിമാക്കഥ പോലെയാണെന്ന് തെളിയിക്കുകുയാണ് ലക്ഷ്മി. ലക്ഷ്മിയുടെ ജീവിതം അത്രമാത്രം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു.
ലക്ഷ്മിയുടെ മാതാപിതാക്കൾ വിവാഹബന്ധം വേര്‍പിരിഞ്ഞവരാണ്. ഒരിക്കലും അവർ തന്റെ കൂടെ ഉണ്ടായിരുന്നില്ല. അമ്മ ജീവനോടെയുണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണ്. വലിയ ഷോക്ക് ആയിരുന്നു അത്. ചെറുപ്പത്തിലെ അമ്മ മരിച്ച് പോയി എന്ന് കരുതി വളര്‍ന്നു വരികയായിരുന്നു. പക്ഷേ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ സമയം അമ്മയെ കാണാന്‍ പതിനാലാമത്തെ വയസില്‍ ഒറ്റയ്ക്ക് പോയി.
ഇത്രയും കാലത്തെ സ്‌നേഹവും ലാളനയുമൊക്കെ പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. സിനിമയില്‍ കാണുന്നത് പോലെയല്ല ജീവിതമെന്ന് അന്ന് പഠിച്ചു. അഞ്ചാമത്തെ വയസിലാണ് അച്ഛനെ ആദ്യമായി കാണുന്നത്. കുട്ടിക്കാലത്തെ ഓര്‍മ്മകളിൽ അച്ഛനില്ല. പിന്നെ കാണുന്നത് പതിമൂന്നാമത്തെ വയസിലാണ്. അപ്പോഴെക്കും അച്ഛന് മറ്റൊരു കുടുംബമായി.
അമ്മ വേറെ വിവാഹത്തിനൊന്നും തയ്യാറായില്ല. ചിറ്റപ്പന്റെയും അപ്പച്ചിയുടെയും കൂടെയാണ് വളർന്നത്. അവരുടെ കൂടെ വളര്‍ന്നത് കൊണ്ടാണ് താനൊരു കലാകാരിയായത്. അച്ഛന്‍, അമ്മ, രണ്ട് ചേച്ചിമാര്‍, അഞ്ച് അമ്മാവന്‍മാര്‍, എന്നിങ്ങനെ ഒത്തിരി ബന്ധുക്കള്‍ ഉണ്ടായിരുന്നു. എന്നിട്ടും ആരുമില്ലാത്ത ഒരു അനാഥയെ പോലെയാണ് വളര്‍ന്നത്. എന്നെ പഠിപ്പിച്ച് വലുതാക്കിയത് ചിറ്റപ്പന്‍ ആയിരുന്നു.
തനിക്ക് അച്ഛന്റെ സ്ഥാനത്തുള്ളത് ചിറ്റപ്പനാണ്. പതിനെട്ടാമത്തെ വയസിൽ വിവാഹം കഴിഞ്ഞു. തന്റെ ജീവിതം ഇതുവരെ എത്തിച്ചത് ഭര്‍ത്താവ് നല്‍കിയ സ്‌നേഹവും പിന്തുണയുമാണ്. കുടുംബമാണ് തന്റെ ശക്തി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇപ്പോഴുള്ള ലക്ഷ്മിപ്രിയ ഉണ്ടായത് ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതോടെയാണെന്നും താരം പറഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha
























