പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസ് ത്രില്ലർ; വേറിട്ട ദൃശ്യാനുഭവങ്ങൾ നൽകുന്ന ഷോർട്ട് ഫിലിം; സംവിധായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യ ഹൃസ്വചിത്രം 'ഇര' മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു
വേറിട്ട ദൃശ്യാനുഭവങ്ങൾ നൽകി 'ഇര' എന്ന ഷോർട്ട് ഫിലിം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു. ആദ്യാവസാനം വരെയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസ് ത്രില്ലറാണ് ചിത്രം. ഒരു ജ്വല്ലറി ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നത്. തുടർന്ന് സംഭവബഹുലമായ സങ്കീർണതകളിലേക്ക് സിനിമ വ്യതിചലിക്കുകയാണ്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കഴിയുന്ന ചെറുമകനെ അറസ്റ്റ് ചെയ്യുന്നതോടെ ചിത്രം ട്വിസ്റ്റുകളിലേക്ക് കടക്കുന്നു.
സംവിധായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യ ഹൃസ്വചിത്രമാണ് 'ഇര'. സിനിമ മേഖലയിൽ നിന്നും സാംസ്കാരിക മേഖലയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമാഫീലിയ പിക്ചർസിന്റെ ബാനറിൽ ആഗസ്റ്റ് നാലിനാണ് നീസ്‌ട്രീം യൂട്യൂബ് പ്ലാറ്റ്ഫോമിൽ 'ഇര' പുറത്തിറങ്ങിയത് ചിത്രത്തിന്റെ റിലീസ് പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയാണ് നിർവഹിച്ചത്. പ്രശസ്ത സംവിധായകരായ ഹനീഫ് അഡനിയും അജയ് ദേവലോകയും സാമൂഹ്യ മാധ്യമങ്ങളിൽ ഇത് ഷെയർ ചെയ്തിരുന്നു. കളക്റ്റീവ് ഫ്രെയിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ ഏറ്റെടുത്തിരിക്കുന്നത്.
'ഇര'യുടെ ടീസറും പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റായിരുന്നു. സംവിധായകൻ ബേസിൽ ജോസഫാണ് ചിത്രത്തിന്റെ ടീസർ റിലീസ് നിർവഹിച്ചത്. സംവിധായകൻ ജിയോ ബേബിയും പ്രശസ്ത നടി മാലാ പാർവ്വതിയും ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു.
എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡിലെ സീനിയർ മാനേജർ കൂടിയാണ് ചിത്രത്തിന്റെ സംവിധായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. സിനിമയുടെ ചിത്രീകരണ വേളയിൽ ഏറെ പ്രതിസന്ധികൾ നേരിടേണ്ടതായി വന്നതായി സംവിധായകൻ പറഞ്ഞു. ഒത്തിരി ചർച്ചകളിലൂടെയും ശക്തമായ തിരക്കഥയുടെ പിൻബലത്തോടെയുമാണ് സിനിമാ ആസ്വാദകർക്കു മുന്നിൽ ഈ ഹൃസ്വ ചിത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമയിലെ നവാഗത അഭിനേതാവായ പ്രശാന്ത് മുരളിയാണ് നായകൻ. ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരുൺ ദേവ്വാണ്. അരവിന്ദ് ലാൽ, ബാലചന്ദർ കെ നമ്പ്യാർ, രാംദാസ് സോപാനം എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ തയ്യാറാക്കിയത് മുഹമ്മദ് റിയസുദ്ദീനും സുജിത്ത് ജോർജുമാണ്. ബാക്ക്ഗ്രൗണ്ട് സ്കോർ ക്രിസ്റ്റി അബി വർഗീസും എഡിറ്റിംഗ് വിഷ്ണു ലാൽ സുധയുമാണ് നിർവഹിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha