Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

പാളിയത് ദിലീപ് അഴിയെണ്ണിയ ആലുവ സബ്ജയിലിൽ തന്നെയും എത്തിക്കാനുള്ള ശ്രമം: ആലുവ കോടതിയുടെ പരിധിയില്‍ വരുന്ന കെട്ടിടം തന്നെ തെരഞ്ഞെടുത്തത് ആ വൻ കളിയ്ക്ക് വേണ്ടി...

19 AUGUST 2022 09:27 AM IST
മലയാളി വാര്‍ത്ത

തനിക്കെതിരെ ആരോപിച്ച ലൈംഗിക പീഡനക്കേസ് വ്യാജമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ബാലചന്ദ്രകുമാർ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ വ്യാജ പരാതി സൃഷ്ടിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

പോലീസ് റിപ്പോർട്ടില്‍ ദിലീപിന്റെ പങ്ക് ഇപ്പോള്‍ എടുത്ത് പറഞ്ഞില്ലെങ്കിലും ദിലീപിനൊപ്പം നിരന്തരം യാത്രചെയ്യുന്നവരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവികമായും അത് ചെന്ന് അവസാനിക്കുന്നത് ദിലീപിലായിരിക്കും. സാക്ഷിയുടെ വിശ്വാസ്യതയെ തകർക്കുക എന്നുള്ളത് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് റിപ്പോർട്ട് വായിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നു. ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ...

ആലുവ സബ്ജയിലിലേക്ക് എന്നെ റിമാന്‍ഡ് ചെയ്ത് കിട്ടാനായിരുന്നു അവരുടെ ശ്രമം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ ജയിയില്‍ കിടന്നയാളാണ് ദിലീപ്. ഞാന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കടന്നു. അങ്ങനെയങ്കില്‍ എനിക്കും എതിരെ കിടക്കട്ടെ ഒരു കേസ്, എന്നിട്ട് ഞാന്‍ കിടന്ന അതേ ജയിലില്‍ ബാലചന്ദ്രകുമാറും വന്ന് കിടക്കട്ടേയെന്നും ദിലീപ് ചിന്തിച്ച് കാണും.

പക്ഷെ എനിക്ക് പ്രത്യേകം പായ തരാനോ, ഹെല്‍ത്ത് ഡ്രിങ്ക് തരാനോ ആളുണ്ടാവില്ലെന്ന കാര്യം മാത്രമേയുള്ളു. എന്നെ ആലുവ ജയിലില്‍ കിടത്താന്‍ വേണ്ടി തന്നെയാണ് ആലുവ കോടതിയുടെ പരിധിയില്‍ വരുന്ന കെട്ടിടം തിരഞ്ഞെടുത്തത്. അപ്പോള്‍ ഈ കേസില്‍ റിമാന്‍ഡ് ഉണ്ടായാല്‍ ആലുവ കോടതിയില്‍ തന്നെ കിടക്കും. കേസ് ഇപ്പോള്‍ വന്നിരിക്കുന്നതും ആലുവ കോടതിയില്‍ തന്നെയാണ്.

പരാതിയില്‍ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന പുതുക്കലവട്ടം എന്ന് പറയുന്ന സ്ഥലത്ത് ഞാനിതുവരെ പോയിട്ടുമില്ല. രമേശന്‍ നായർ എന്ന് പറയുന്നയാള്‍ മറ്റൊരു സ്ഥലത്ത് താമസിച്ചിരുന്ന സമയത്ത്, അതായത് 2006 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോവുമായിരുന്നു. അന്ന് ഞാനൊരു സിനിമ ചെയ്യുന്നുണ്ടായിരുന്നു.

ആ സിനിമയുടെ പാട്ടെഴുത്തുമായി ബന്ധപ്പെട്ടാണ് രമേശന്‍ നായരെ പരിചയപ്പെടുന്നത്. പക്ഷെ അദ്ദേഹം വീടുമാറിയതിന് ശേഷം അങ്ങോട്ട് പോയിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറയുന്നു. 2005 ല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ആലോചിച്ചിരുന്നു. പിന്നീട് അത് നടന്നില്ല. ആ ചിത്രത്തിന് തിരക്കഥ എഴുതാനിരുന്ന എകെ സാജന്‍, എകെ സന്തോഷ് എന്നിവരോടൊപ്പം എന്റെ അടുത്തേക്ക് വന്ന് ചേർന്ന ആളാണ് ജോണ്‍ ഡിറ്റോ. സ്കൂള്‍ അധ്യാപകരനായ അദ്ദേഹത്തിന് ദിലീപിനോട് കടുത്ത ആരാധന വല്ലതും ഉണ്ടായിരിക്കും. അല്ലാതെ വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.

ഇതില്‍ പങ്കുണ്ടെന്ന് പറയുന്ന ഓണ്‍ലൈന്‍ ചാനലുകാരും ദിലീപിന്റെ സന്തത സഹചാരിയായ വ്യാസന്‍ എടവനാക്കാടും ബാലചന്ദ്രകുമാറുമായി അടുപ്പമുണ്ടായിരുന്ന ചില ആളുകളെ തേടി നടന്നിരുന്നുവെന്ന കാര്യം നേരത്തെ തന്നെ കേട്ടിരുന്നു.

ജോണ്‍ ഡിറ്റോ ഒരു പക്ഷെ അതില്‍പെട്ടു പോയതാവും. റിപ്പോർട്ടില്‍ പൊലീസ് സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്റെ അഭിഭാഷകനുമായി ചർച്ച നടത്തി ബാക്കി നടപടിക്രമങ്ങള്‍ ആലോചിക്കുകയാണ്. തീർച്ചയായും പരാതിക്കാരിക്കെതിരെയും ഇതിന് കൂട്ട് നിന്നവർക്കെതിരെയും ഏതറ്റം വരേയുമുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്രകുമാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേബിക്ക് പാത്രം കഴുകാന്‍ മാത്രമല്ല നന്നായി പാചകം ചെയ്യാനും അറിയാം: എം എ ബേബിയെ പരിഹസിക്കുന്നവര്‍ക്ക് ശിവന്‍കുട്ടിയുടെ മറുപടി  (3 hours ago)

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍  (3 hours ago)

കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി: കുടുംബഗ്രൂപ്പില്‍ ആത്മഹത്യാ സന്ദേശമയച്ചു  (3 hours ago)

പ്രൊഫസര്‍ ഡോ. പി രവീന്ദ്രനെ കാലിക്കറ്റ് വിസിയായി നിയമിച്ച് ഗവര്‍ണര്‍  (4 hours ago)

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിച്ച് വീഡിയോ ചിത്രീകരിക്കുന്ന മലയാളി യുവാവ് അറസ്റ്റില്‍  (4 hours ago)

മണിപ്പൂരിലെ അവസ്ഥ ഇപ്പോഴും മോശമാണ്: മണിപ്പൂരില്‍ പോകാന്‍ വൈകിയതിന്റെ കാരണം മോദി പറയണമെന്ന് ബിനോയ് വിശ്വം  (4 hours ago)

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു  (5 hours ago)

ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബ് നോക്കി മരുന്ന് കഴിച്ച് തമിഴ്‌നാട്ടില്‍ 19കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇപ്പോഴാണ് ശരിക്കും വൈറലായത്ഷിം...ജിതയുടെ അറസ്റ്റിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി എം എം മണി എംഎല്‍എ  (5 hours ago)

യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റര്‍ക്ക് ജാമ്യം  (5 hours ago)

'നൽകിയത് 200 പവൻ, 25 ദിവസംമാത്രം കൂടെ താമസിച്ച് ഉപേക്ഷിച്ചു'; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ച്.... ജീവനൊടുക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച കുറിപ്പിൽ എല്ലാം വ്യ  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള: പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കള്‍ ഇ. ഡി മരവിപ്പിച്ചു  (5 hours ago)

തീപ്പൊരി പ്രകടനം..!35 പന്തുകൾ നേരിട്ട അഭിഷേക് എട്ടു സിക്‌സും അഞ്ച് ഫോറുമടക്കം 84 റൺസ്  (5 hours ago)

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ഇനി പഴയ രീതിയില്ല, എല്ലാം മാറിമറിഞ്ഞൂ  (5 hours ago)

അറസ്റ്റിലായ പ്രതി ഷിംജിത റിമാന്‍ഡില്‍.....കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്  (5 hours ago)

Malayali Vartha Recommends