Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...

എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു; ബര്‍ണാച്ചനെ പോലെ ഫുക്രു പലതും ചെയ്തിരുന്നു.... ദയ അശ്വതിയുടെ സംശയത്തിന് മറുപടിയുമായി മഞ്ജു പത്രോസ് രംഗത്ത്

04 OCTOBER 2022 04:35 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു സിനിമാ സീരിയൽ നടി മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മഞ്ജു. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ച മറ്റൊരു ബിഗ് ബോസ് താരമായ ദയ അശ്വതിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രതികരിച്ചത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ...

ജോലിയോ വരുമാനമോ ഇല്ലാതിരുന്ന സമയത്തായിരുന്നു ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. ഇന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം അന്നും ചെയ്യാനിഷ്ടമാണ്. പക്ഷേ, അന്നിത് ചെയ്യാന്‍ എന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ലെന്ന് മഞ്ജു പറയുന്നു. എങ്ങനെയാണ് അഭിനയമേഖലയിലേക്ക് എത്തിപ്പെടുക എന്നത് അറിയില്ലായിരുന്നുലവെന്നും അതേസമയം, അവസരം കിട്ടുമ്പോള്‍ അത് കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും മഞ്ജു പറയുന്നു.

എന്റെ മകന്റെ സ്ഥാനത്ത് ആങ്ങളയുടെ മകനെപ്പോലും കാണാനാവില്ലെന്ന് നേരത്തെയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നല്ലോ, പിന്നെങ്ങനെയാണ് ചിലര്‍ മകനായത് എന്നായിരുന്നു നേരത്തെ ദയ അശ്വതി മഞ്ജുവിനെ വിമര്‍ശിച്ചത്. ഇതിന് മഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു... ദയ അശ്വതി ഇങ്ങനെ ചോദിക്കുന്നതിന്റെ ഒരു വീഡിയോ എനിക്ക് അയച്ചുതന്നിരുന്നു.

അവളുടെ സംശയമാണെന്നാണ് പറഞ്ഞത്. അവളുടെ കയ്യില്‍ എന്റെ നമ്പറുണ്ട്. അവള്‍ക്ക് സംശയം ഉണ്ടെങ്കില്‍ അതെന്നോട് വിളിച്ച് ചോദിച്ചാല്‍ മതിയായിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. അതേസമയം, എന്റെ മകനായിട്ട് എനിക്ക് വേറെ ആരേയും കാണാനാവില്ലെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണെന്നും പക്ഷെ അത് ബിഗ് ബോസിന് മുമ്പായിരുന്നുവെന്നും താരം പറയുന്നു.

പറയാനുണ്ടായ സാഹചര്യം എന്താണെന്ന് വച്ചാല്‍, എപ്പോഴും ഫോണ്‍ കോള്‍ വരും. മകളെ പോലെയാണ് പെങ്ങളെ പോലെയാണെന്ന് പറയും. നന്ദി പറഞ്ഞ് വെക്കും. പിറ്റേന്നും വിളിക്കും. എല്ലാ ദിവസവും വിളിക്കും. അതെന്തിനാണ് ദിവസവും വിളിക്കുന്നത്. ചിലപ്പോള്‍ വീഡിയോ കോള്‍ ചെയ്യും. അതെന്തിനാണ് അങ്ങനെ ചെയ്യുന്നത്. അതിനാലാണ് അങ്ങനെ പറഞ്ഞത്, എനിക്കെന്റെ ആങ്ങളെ പോലെയും മകനെ പോലെയും വേറെ ആളെ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞത്.

പിന്നെയാണ് ബിഗ് ബോസില്‍ പോകുന്നത്. അത് വേറെ തന്നൊരു സിസ്റ്റമാണ്. കൊറോണ വന്നപ്പോള്‍ പോലും നമുക്ക് വീട്ടില്‍ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാമായിരുന്നു. പക്ഷെ അതില്‍ വരെ ആളുകള്‍ക്ക് ബുദ്ധിമുട്ടായി. ഇതില്‍ നിന്നെല്ലാം തീര്‍ത്തും സങ്കീര്‍ണമായിരുന്നു ബിഗ് ബോസ് വീട്. അതുവരെയുണ്ടായിരുന്ന എന്റെ അഭിപ്രായങ്ങളൊക്കെ മാറിപ്പോയി അവിടെ വച്ച്. എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു. ഞാന്‍ കരുതിയിരുന്നത് എനിക്ക് സര്‍വൈസ് ചെയ്യാന്‍ പറ്റുമെന്നായിരുന്നു.

ഇന്നും ബര്‍ണാച്ചന്‍ സ്‌കൂളില്‍ പോയപ്പോള്‍ കരഞ്ഞു. ഇനി പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടേ അവനേ കാണാന്‍ പറ്റൂവെന്നതാണ് സങ്കടം. ഞാന്‍ ഇവിടേക്ക് വന്നതാണ്. ഇതിന്റെ നൂറിരട്ടിയാണ് ഞാന്‍ ബിഗ് ബോസ് വീട്ടില്‍ അനുഭവിച്ചത്. അവിടെ വച്ചിട്ടാണ് ഫുക്രുവിനെ കാണുന്നത്. ആ സ്ഥലം ഫില്‍ ചെയ്യാന്‍ ഫുക്രു എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബര്‍ണാച്ചന്‍ എന്ന ടീ മഞ്ജു പത്രോസെ എന്നൊക്കെ വിളിക്കും. എനിക്കിഷ്ടപ്പെട്ട ഫുഡാണേല്‍ അവന് കൊടുത്തതില്‍ നിന്നും എനിക്ക് തരും. ഇതേപോലെയൊക്കെ ഫുക്രു ചെയ്തിരുന്നു. അപ്പോഴാണ് എനിക്ക് ബര്‍ണാച്ചനെ പോലെ തോന്നിയതെന്നാണ് മഞ്ജു പറയുന്നത്. അല്ലാതെ അവനെ ഞാന്‍ മകനായി ദത്തെടുത്തതല്ലെന്ന് മഞ്ജു വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2026ലെ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്...  (4 minutes ago)

പൊന്നരി ചോറിൽ പരിപ്പും പർപ്പടവും നെയ്യ് ചേർത്ത് കഴിച്ചു.  (22 minutes ago)

വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം  (46 minutes ago)

. ഇന്ന് ഹർത്താലിന് ആഹ്വാനം..  (1 hour ago)

പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി  (8 hours ago)

ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം  (9 hours ago)

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (9 hours ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (10 hours ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (10 hours ago)

സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി കരമന അജിത്; കയ്യടിച്ച് ആവേശം...! തിരുവനന്തപുരത്ത് സംഭവിച്ചത്  (11 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (11 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു  (12 hours ago)

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക  (12 hours ago)

Malayali Vartha Recommends