തിയറ്റർ ഇളക്കി മറിക്കുന്ന എക്സ്പീരിയൻസ്; 'റോഷാക്ക്' ഫുൾ മൂവി റിവ്യൂ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ പ്രദർശനം അവസാനിച്ചപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്ററുകളിൽ പ്രേക്ഷകരെ അമ്പരിപ്പിച്ച മമ്മൂട്ടി ചിത്രത്തിന്റെ ട്രൈലെർ വന്നപ്പോൾ മുതൽ എന്താണ് ഇതിലെന്നറിയാൻ ഒരു ആകാംക്ഷയുണ്ടായിരുന്നു. ഇന്റർനാഷണൽ സിനിമകളും സീരീസുകളും കണ്ട് തഴക്കം ചെന്ന മലയാളികൾ പറയാൻ സാധ്യതയുള്ള ഒരു ഡയലോഗ് മിസ്റ്ററി ത്രില്ലർ ജോർണറിൽ സിനിമ മലയാളത്തിൽ വന്നിട്ട് ഒരു കാര്യവുമില്ലെന്ന്. എന്നാൽ അത് തിരുത്താൻ മമ്മൂട്ടിയുടെ റോഷാക്ക് മതിയാകും. മമ്മൂട്ടിയുടെ ത്രില്ലെർ എന്ന് തന്നെ റോഷാക്കിനെ വിലയിരുത്താം. മികച്ച കഥയും കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് നിസാം ബഷീർന്റെ മേക്കിങിലൂടെ ഉണ്ടായത്. സിനിമക്ക് നൽകുന്ന ആ ഒരു ഫ്രഷ്‌നെസ്സ്. അത് ഒട്ടും തന്നെ ചെറുതായി കാണാൻ പറ്റില്ല.
ഡോപ്പ് ബീജ്യം എല്ലാം ഉഷാറായി.. സിനിമയുടെ ഫാസ്റ്റ് ഹാഫ് എടുത്തുനോക്കിയാൽ അതിൽ നമുക്ക് ഒന്നും പെട്ടന്ന് മനസിലാകില്ല. എന്നാൽ അത്രത്തോളം ആകാംക്ഷ ഉണ്ടാകും. എന്താകും എന്നറിയാൻ. പിന്നെ മേക്കിങ് തന്നെയാണ് ആദ്യ പകുതിയിൽ പിടിച്ചിരുത്തുന്നത്. സെക്കൻഡ് ഹാഫിൽ ആദ്യം നമ്മൾ കണ്ടുനിർത്തിയതിലെ നിഗൂഢതകൾ എല്ലാം ചുരുളഴിഞ്ഞു വരും. അതൊരു ഇന്റർസ്റ്റിംഗ് തന്നെയാണ്...ഒരു ഫ്ലോ ഉണ്ട്. സിനിമ അത്ര അങ്ങോട്ട് ഫാസ്റ്റ് അല്ല, പക്ഷെ അത് ഈ സിനിമയിൽ കറക്ടറ് ആയി എന്നെ പറയാൻ കഴിയു. കാരണം ഇത് എല്ലാത്തരം ഓഡിയൻസിനും ഇഷ്ടപ്പെടണം എന്നില്ല, എന്നാൽ സ്ലോ ആയി കഥയിലേക്ക് കടക്കുന്നത് ഇഷ്ടപ്പെടുന്നവർക്ക് റോഷാക്ക് ഗംഭീരമായി തന്നെ ഫീൽ ചെയ്യും.
മമ്മൂക്ക ലൂക്ക് ആന്റണി എന്ന കഥാപാത്രമാണ് ഇതിൽ ചെയ്യുന്നത്. 71 വയസുള്ള മമ്മൂക്ക ഈ കഥാപാത്രം മമ്മൂട്ടി തെരഞ്ഞെടുത്തുവെന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ്. കാരണം ഇത്രത്തോളം അപ്ഡേറ്റഡ് ആയ അല്ലെങ്കിൽ സിനിമയിൽ റിസ്ക് എടുത്തു പരീക്ഷണം നടത്താൻ ഈ വയസിലും തയ്യാറായി മുന്നിൽ നിൽക്കുന്ന മമ്മൂക്കയെ പറയാതിരിക്കാൻ നിവൃത്തിയില്ല. അത് എന്താണെന്ന് പറഞ്ഞാൽ പിന്നെ സിനിമ കാണേണ്ടി വരില്ല. സിനിമയുടെ ഒരു വൺ ലൈൻ തന്നെ പ്രതികാരമാണ്. അപ്പോൾ തോന്നും സാധാരണ പ്രതികാര കഥയാണിതെന്ന്.
പക്ഷേ അതല്ല, ഈ സിനിമ കാണുക തന്നെ വേണം. മലയാള സിനിമ ഇന്നോളം പറഞ്ഞു പോയിട്ടില്ലാത്ത തരത്തിൽ അ സാധാരണമായ രീതിയിലെ പ്രസന്റേഷനാണ് കടന്നുവന്നിരിക്കുന്നത്. പൊതുവേ കൊറിയൻ സിനിമകളിൽ മാത്രം കണ്ട് വരുന്ന എക്സ്ട്രീം ലെവൽ പ്രതികാരം ഇല്ലേ അമ്മാതിരി ഒരു ഐറ്റം.. എന്ന് വെച്ച് അവരെപ്പോലെ വെട്ടി കീറി പീസ് പീസ് ആക്കുക കത്തിച്ചു കളയുക തുടങ്ങിയ ഓവർ വയലൻസ് ഒന്നുമില്ല. 'റോഷാക്ക്' ഇന്റർനാഷണൽ ലെവൽ പിടിച്ചു. പിന്നെ ജഗദീഷ് ഏട്ടൻ ശറഫുദ്ധീൻ , കോട്ടയം നസീർ , ബിന്ദു പണിക്കർ, ഇവരെല്ലാം തകർത്തു, ഇവരെല്ലാം തകർത്തു. ഈ സിനിമ ശരിക്കും വഴിത്തിരിവാകാൻ പോകുന്നത് ഗ്രെയിസ് ആന്റണിയ്ക്കായിരിക്കും.
പൂർണമായും എക്സ്പീരിമെന്റൽ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചലച്ചിത്ര അനുഭവം.. കഥയിലും .. കഥയുടെ അവതരണത്തിലും തുടങ്ങി ഷോട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ സകലതും ഒരു ഫ്രഷ്‌നെസ്സ് നൽകും എന്നുറപ്പ്.. ഒറ്റ വാക്കിൽ പറഞ്ഞു തീർക്കവുന്ന ജോനറിൽ ആണ് ചിത്രം പെടുന്നതെങ്കിലും ആ ഒരു പ്ലോട്ടിനെ ആരും അവതരിപ്പിക്കാത്ത രീതിയിൽ കൺസിവ് ചെയ്യാൻ സംവിധായകനായി. എങ്കിലും നേരത്തെ പറഞ്ഞപോലെ വളരെ സ്ലോ പേസിൽ പോകുന്ന.. സിനിമ. ലാഗ് ഫാക്ടർ സിനിമയിൽ മനപൂർവ്വമായി വന്നതാണെങ്കിൽ അതൊരു പോരായ്മ ആകില്ല.. അല്ലെങ്കിൽ ചിലപ്പോൾ ലാഗ് അടിച്ചു എന്ന അഭിപ്രായം വരാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha