Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പാലം കടന്നപ്പോള്‍ കൂരായണ ചൊല്ലി വിമല്‍...ആര്‍.എസ് വിമല്‍ മലയാള സിനിമയിലെ ലക്ഷണമൊത്ത ഫ്രോഡ് രമേശ് നാരായണന്‍

03 MARCH 2016 01:30 AM IST
മലയാളി വാര്‍ത്ത.

അവാര്‍ഡുകള്‍ എന്നും വിവാദങ്ങളുടെ തോഴന്‍മാരാണ്. ഇത്തവണയും അതിന് പതിവ് തെറ്റിച്ചില്ല. മൊയ്തീന്റെ സംവിധായകനും രമേശ് നാരാണയണും തമ്മിലുള്ള ചെളിവാരിയെറിയല്‍ തുടരുകയാണ്. മലയാള സിനിമയിലെ ലക്ഷണമൊത്ത ഫ്രോഡാണ് താനെന്ന് ആര്‍.എസ് വിമല്‍ തെളിയിച്ചതായി സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. വിമല്‍ സംവിധാനം ചെയ്ത 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിന് ഒപ്പം നിന്നെങ്കിലും നന്ദികേടിന്റെ പര്യായമായിമാറി വിമല്‍ തന്നെ അവഗണിക്കുകയായിരുന്നു. 'പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ' എന്ന ചൊല്ല് വിമലിനെ ഉദേശിച്ച് ഉണ്ടാക്കിയതാണോയെന്നുപോലും സംശയിച്ചുപോകും. താനെത്രമാത്രം മികച്ച സംഗീത സംവിധയകനാണെന്നതിന് സര്‍ട്ടീഫിക്കറ്റ് നല്‍കേണ്ടത് വിമലല്ലെന്നും ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ അംഗീകാരം ജനങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. അത് വിനയപൂര്‍വ്വം ഞാന്‍ പലവട്ടം ഏറ്റുവാങ്ങിയിട്ടുമുണ്ട്. പൃഥിരാജിന്റെ ധാര്‍ഷ്ട്യത്തിനും വിമലിന്റെ വഞ്ചനയിലും ഇല്ലാതാകുന്നതല്ല ഈ അംഗീകാരമെന്നും രമേശ് നാരായണന്‍ പറഞ്ഞു.
അഞ്ചെട്ട് വര്‍ഷക്കാലത്തെ പരിചയമാണ് വിമലുമായുള്ളത്. ഇത്രയും നന്ദിയില്ലാത്ത ചെറുപ്പക്കാരനാണെന്ന് തിരിച്ചറിയാന്‍ വൈകിയെന്നതാണ് തന്റെ ഭാഗത്തുനിന്നുണ്ടായ ഏക തെറ്റ്. പത്രങ്ങളില്‍ വന്ന ഫീച്ചറുകളുമായാണ് വിമല്‍ തന്നെ ആദ്യം സമീപിച്ചത്. ഇതൊരു സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു. ആദ്യം മുതല്‍ അവസാനംവരെ കൂടെ നില്‍ക്കണമെന്നും വിമല്‍ നിര്‍ബന്ധിച്ചു. തുടര്‍ച്ചയായി തന്നെ വന്നുകാണുകയും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തതോടെയാണ് സഹായിക്കാന്‍ തീരുമാനിച്ചത്. സ്‌ക്രിപ്റ്റിന് ഏകദേശ രൂപം നല്‍കി വിമല്‍ തന്റെ വീട്ടില്‍ വരികയും വീട്ടില്‍ വച്ച് തന്നെ പൂജ നടത്തണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ താന്‍ തന്റെ വീട്ടില്‍ തന്നെ സജ്ജീകരണങ്ങള്‍ ഒരുക്കി സ്‌ക്രിപ്റ്റ് പൂജ നടത്തി. വിമല്‍ തനിക്ക് സ്‌ക്രിപ്റ്റ് കൈമാറിയാണ് കര്‍മ്മം നിര്‍വ്വഹിച്ചത്.
എന്തായിരിക്കണം സിനിമയുടെ പേരെന്നതില്‍പോലും വിമലിന് പിടിയില്ലായിരുന്നു. എന്ന് സ്വന്തം മൊയ്തീന്‍ എന്ന പേര് നിര്‍ദേശിച്ചത് താനാണ്. പിന്നെ പ്രൊഡ്യൂസറെ കണ്ടെത്തിതരണമെന്നായി വിമലിന്റെ ആവശ്യം. ഒരു ചെറുപ്പക്കാരന്റെ ആഗ്രഹമല്ലേയെന്ന് കരുതി വിദേശത്തുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് സിനിമ നിര്‍മിക്കാനുള്ള സഹായം ചെയ്തു കൊടുത്തു. ബിഗ് ബജറ്റ് സിനിമയാണ് 'എന്ന് നിന്റെ മൊയ്തീന്‍'. ഇതിനു പറ്റിയ നിര്‍മാതാക്കളെ കണ്ടെത്തി വിമലിനൊപ്പംനിന്ന എന്നെയാണ് വിമലിപ്പോള്‍ പുറംകാല്‍കൊണ്ട് തൊഴിച്ചത്. ആദ്യം തൊട്ട് അവസാന നിമിഷം വരെ കൂടെ നിന്ന തന്നെ സിനിമ റിലീസ് ചെയ്യുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് വരെ വിമലിന് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഒരു തവണപോലും വിളിക്കാനോ സംസാരിക്കാനോ വിമല്‍ തയ്യാറായില്ല. എന്നു മാത്രമല്ല, ഞാനിപ്പോള്‍ സംഗീത സംവിധാനം അറിയാത്ത ആളായി മാറുകയും ചെയ്തു. നന്ദികേടിന്റെ ആള്‍രൂപമാണ് താനെന്നും തനി വഞ്ചകനാണെന്നും വിമല്‍ സ്വയം തെളിയിച്ചിരിക്കുകയാണെന്നും രമേശ് നാരായണന്‍ പറഞ്ഞു.
സിനിമയുടെ ചിത്രീകരണം തുടങ്ങുംമുമ്പു തന്നെ പാട്ടുകളൊക്കെയും തയ്യാറാക്കിയിരുന്നു. വരികള്‍ക്ക് ഈണം നല്‍കി പാട്ടൊരുക്കമെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കി. ആറ് പാട്ടുകളായിരുന്നു ഇങ്ങനെ തയ്യാറാക്കിയത്. 'ഈ മഴതന്‍' എന്ന മനോഹരമായ യേശുദാസ് ആലപ്പിച്ച ഗാനവും ശാരദാംബരം എന്നു തുടങ്ങുന്ന ഗാനവും ഉള്‍പ്പെടെയായിരുന്നു ഇത്. പാട്ടൊരുക്കല്‍ നടക്കുമ്പോള്‍ പൃഥിരാജ് സ്റ്റുഡിയോയിലേക്ക് കയറിവന്നു. പിന്നീട് പാട്ടുകേട്ട ശേഷം ഇതൊന്നും കൊള്ളത്തില്ലെന്നും പറഞ്ഞ് ഇറങ്ങിപോയി. യേശുദാസ് പാടി മനോഹരമാക്കിയ ഞാന്‍ ഈണം നല്‍കിയ ആ ഗാനം യൂട്യൂബില്‍ ഇപ്പോഴുമുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും അതൊന്ന് കേട്ട് നോക്കാം. എന്നിട്ട് വിലയിരുത്തൂ എന്നേ ഞാന്‍ പറയുന്നുള്ളൂ. പൃഥിരാജും വിമലും ചേര്‍ന്ന് ആറ് പാട്ടുകളില്‍ മൂന്ന് എണ്ണവും ഒഴിവാക്കി. അവര്‍ തന്നെ ജയചന്ദ്രനെ കൊണ്ട് മൂന്ന് പാട്ടുകള്‍ക്ക് ഈണമൊരുക്കി സിനിമയില്‍ ചേര്‍ക്കുകയും ചെയ്തു. എന്നെ അവഹേളിക്കുന്ന നടപടിയായിരുന്നു അത്.
പൃഥിരാജ് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ പിന്നീട് വിമല്‍ എന്റെ ഭാര്യയെ വിളിച്ച്, സ്റ്റുഡിയേയിലെത്തിയപ്പോള്‍ പൃഥിരാജിനെ വേണ്ട രീതിയില്‍ ബഹുമാനിക്കാത്തതിനാലാണ് പാട്ടുകള്‍ ഒഴിവാക്കാന്‍ പൃഥിരാജ് പറഞ്ഞതെന്ന് അറിയിച്ചു. പൃഥിരാജിന്റെ ധാര്‍ഷട്യമാണ് പിന്നീട് സിനിമയുടെ ചിത്രീകരണവേളയില്ലെല്ലാം കണ്ടത്. സംവിധാന രംഗത്ത് പൃതൃമൃഖമായ വിമലിന് കാഴ്ചക്കാരന്റെ റോളായിരുന്നു. ചിത്രീകരണത്തിന്റെ എല്ലാ തലത്തിലും പൃഥിരാജ് കയറി മേഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ വിമല്‍ പിടിച്ചുനില്‍ക്കാനാണ് തനിക്ക് സംഗീത സംവിധാനം അറിയില്ലെന്ന് പറയുന്നത്. നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ; സിനിമയില്‍ ഏറ്റവും നല്ല അഭിപ്രായം നേടിയ 'ശാരദംബരം' എന്ന പാട്ടിന്റെ സംഗീതം എന്റേതാണ്. എന്നിട്ടാണ് എനിക്ക് പാട്ടൊരുക്കാന്‍ അറിയില്ലെന്ന് കഴിവില്ലാത്ത വിമല്‍ പറയുന്നത്.
സിനിമയുടെ ആദ്യാവസാനം ഇടപെട്ട തന്റെ പേര് ആദ്യഘട്ട പോസ്റ്ററുകളില്‍ അസോസിയേറ്റ് ഡയറക്ടറായി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇറങ്ങിയ പോസ്റ്ററുകളില്‍നിന്ന് പേര് നീക്കി. സിനിമ റിലീസ് ചെയ്ത ശേഷം ഒരു തവണപോലും വിമല്‍ വിളിച്ചിട്ടില്ല. ഒരു വഞ്ചകനെ/ ഫ്രോഡിനെ തിരിച്ചറിഞ്ഞുവെന്നത് മാത്രമാണ് ഇപ്പോള്‍ തനിക്കുള്ള ആശ്വാസമെന്നും രമേശ് നാരായണന്‍ പറഞ്ഞു. ഒരു അവാര്‍ഡ് കിട്ടിയാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇങ്ങനെ വിഴുപ്പലക്കിയാലോ. അവാര്‍ഡുകള്‍ സിനിമയെ വളര്‍ത്താനോ തളര്‍ത്താനോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (14 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends