Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പൃഥ്വിരാജിനെപ്പറ്റി രമേശ് നാരായണന്‍ പറയുന്നത് കല്ലുവച്ച നുണ: വിമല്‍

03 MARCH 2016 02:15 AM IST
മലയാളി വാര്‍ത്ത.

അവാര്‍ഡ് വിവാദം ചെളിവാരിയെറിയലില്‍ നിന്നും പരസ്യ വിഴുപ്പക്കിലേക്ക്. അദ്ദേഹത്തിന് മതിഭ്രമം പറയുന്ന കാര്യങ്ങള്‍ അറിയില്ല. നിലപാട് വ്യക്തമാക്കി വിമല്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ പേരില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം ആ ചിത്രത്തിലെ സഹപ്രവര്‍ത്തകര്‍ക്കെതിരെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഒന്നയിക്കുന്നത് നിഗുഢമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണെന്ന് സംവിധായകന്‍ ആര്‍.എസ്. വിമല്‍ പറഞ്ഞു.
''പുരസ്‌കാരം കിട്ടിയതാണെങ്കിലും നേടിയെടുത്തതാണെങ്കിലും അതിനു ദൈവത്തോടു നന്ദിയുണ്ടാവുകയാണ് വേണ്ടത്. അതിനു പകരം അവാര്‍ഡിനു വഴിവച്ച സഹപ്രവര്‍ത്തകരുടെ നെഞ്ചില്‍ ചവിട്ടിനിന്ന് അട്ടഹസിക്കുകയല്ല ചെയ്യേണ്ടത്. പൃഥ്വിരാജിനെതിരെ തന്നെ മറയാക്കി സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായേ കാണാനാകൂ. സംഗീതം വരുന്ന നാവില്‍ നിന്നു നട്ടാല്‍ മുളയ്ക്കാത്ത കള്ളം പറയുന്നത് മതിഭ്രമം കൊണ്ടാണെന്നേ പറയാനാവൂ'' – വിമല്‍ പറഞ്ഞു.
ഒരു സിനിമയില്‍ എത്ര പാട്ടുവേണമെന്നും അത് എങ്ങനെയുള്ള പാട്ടായിരിക്കണമെന്നും തീരുമാനിക്കുന്നത് സംവിധായകനാണ്. കഥയ്ക്ക് അനുസരിച്ചാണ് പാട്ടൊരുക്കുന്നത്. അല്ലാതെ തോന്നുംപടിയില്ല. മൊയ്തീന്‍ സിനിമയ്ക്കു വേണ്ടി എന്നോടോ നിര്‍മാതാക്കളോടെ ചോദിക്കാതെ എട്ടോ പത്തോ പാട്ട് രമേശ് നാരായണന്‍ ഉണ്ടാക്കി. ഒരുദിവസം വിളിച്ച് നിര്‍മാതാവിനോട് അക്കൗണ്ടില്‍ കാശിടാന്‍ പറഞ്ഞപ്പോഴാണ് ഇത്രയും പാട്ട് ഉണ്ടാക്കിയെന്നു തന്നെ അറിയുന്നത്. പുതുമുഖ സംവിധായകനായതിനാല്‍ തനിക്കു പാട്ട് അയച്ചു തരാന്‍ പോലും അദ്ദേഹം തയാറായില്ല. പാട്ടു കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'കമലിനെ കേള്‍പ്പിച്ചിട്ടില്ല, പിന്നെയല്ലേ വിമലിനേ...' എന്നാണ് രമേശ് നാരായണന്‍ പരിഹാസിച്ചു പറഞ്ഞത്.
സംവിധായകനോ നിര്‍മാതാക്കളോ അറിയാതെയാണ് ദാസേട്ടനെ പോലുള്ള വലിയ ഗായകരെ കൊണ്ടു പാടിച്ചത്. താനുണ്ടാക്കിയ പാട്ടിന് അനുസരിച്ച് ഷൂട്ട് ചെയ്താല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ദാസേട്ടനെ പോലുള്ള ദേവഗായകരെ അപമാനിക്കുകയാണ് രമേശ് നാരായണന്‍ ചെയ്തത്. ദാസേട്ടനെ പോലൊരാളുടെ പാട്ട് ഒഴിവാക്കാനാവാതെ അത് ഉള്‍പ്പെടുത്താന്‍ അവസാന നിമിഷം വരെ താന്‍ ശ്രമിച്ചു. സിനിമയുടെ ഘടനയില്‍ അതു ചേരാതെ വന്നതു കൊണ്ടാണ് ഒടുവിലത് മാറ്റേണ്ടി വന്നത്.
രമേശ് നാരായണന്‍ ചെയ്ത പാട്ടുകളൊന്നും മോശമാണെന്നല്ല. പക്ഷേ, എന്റെ സിനിമയ്ക്ക് യോജിക്കുന്നതല്ലെന്നു മാത്രം. ഈ പാട്ടുകള്‍ തന്നെ ഉപയോഗിച്ച് സിനിമ ചെയ്യണമെന്ന് അദ്ദേഹം വാശിപിടിച്ചതോടെയാണ് താന്‍ മറ്റുവഴികള്‍ തേടിയത്.
ഇപ്പോള്‍ രമേശ് നാരായണനു അവാര്‍ഡ് നേടിക്കൊടുത്ത 'ശാരദാംബരം ചാരുചന്ദ്രിക' എന്ന പാട്ട് ഹിന്ദുസ്ഥാനിയില്‍ ശോകഗാനം പോലെയാണ് അദ്ദേഹം ആദ്യം ചെയ്തുവച്ചിരുന്നത്. അതു മാറ്റണമെന്നും കുതിരയുടെ കുളമ്പടി ശബ്ദം പോലെ 'ടക് ടക് ടക്...' എന്ന താളം വരുന്ന പാട്ടു വേണമെന്നും താന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്ന പരിഹസിക്കാന്‍ വേണ്ടി 'എന്നാപ്പിന്നെ ഇങ്ങനെയാക്കാം' എന്ന മട്ടില്‍ ദേഷ്യത്തോടെ പാടി കേള്‍പ്പിച്ച ഈണമാണിത്. അങ്ങനെതന്നെ മതിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതില്‍ പാട്ടൊരുക്കുകയായിരുന്നു. ആ പാട്ടിനാണ് ഇപ്പോള്‍ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. അതു പോലും ഓര്‍ക്കാതെയാണ് ഇപ്പോള്‍ സിനിമയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്.
പി. ജയചന്ദ്രനെ കൊണ്ടു പാടിക്കാതിരിക്കാന്‍ പൃഥ്വിരാജ് ശ്രമിച്ചു എന്ന് അദ്ദേഹം പറയുന്നത് കല്ലുവച്ച നുണയാണ്. ആ പാട്ട് പൃഥ്വിയെകൊണ്ട് തന്നെ പാടിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. അതു പല കാരണങ്ങളാലും നടക്കാതെ വന്നപ്പോള്‍ പൃഥ്വിരാജ് തന്നെയാണ് എന്നോട് ജയേട്ടനെ കൊണ്ട് പാടിക്കാമെന്ന് നിര്‍ദേശിക്കുന്നത്. അതിനു നേരെ പരസ്പര വിരുദ്ധമായി ഇപ്പോള്‍ രമേശ് നാരായണന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു.
തന്റെ എട്ടു വര്‍ഷത്തെ അധ്വാനമാണ് 'എന്നു നിന്റെ മൊയ്തീന്‍' എന്നും ഇതിന്റെ ഓരോ ഷോട്ടും ഓരോ ഡയലോഗും താന്‍ അളന്നുകുറിച്ചുണ്ടാക്കിയതാണെന്നും ആര്‍.എസ്. വിമല്‍ പറഞ്ഞു.
അവാര്‍ഡ്ുകള്‍ കിട്ടുമ്പോഴേ ആളുകളുടെ തമ്മിലടി തുടങ്ങി. സത്യത്തില്‍ അവാര്‍ഡാണോ പ്രശ്‌നം. സാധാരണക്കാരായ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ തന്നെ ധാരാളം. നിങ്ങള്‍ക്കിതെല്ലാം വിട്ടിട്ട് നല്ല സിനിമ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൂടേ. എല്ലാവരും അവരുടെ ഫീഡില്‍ മികച്ചവര്‍ തന്നെ. തര്‍ക്കമില്ല. പ്ലീസ് ഒന്നവസാനിപ്പിച്ചുകൂടേ. സ്വയം പല്ലില്‍ കുത്തി നാറ്റിക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (15 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends